Pope Francis ‌| '2 ശ്വാസകോശങ്ങളിലും കടുത്ത ന്യുമോണിയ'; ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ആരോഗ്യനില കൂടുതല്‍ സങ്കീര്‍ണ്ണമെന്ന് ഡോക്ടര്‍മാര്‍

 
Health condition Pope Francis has pneumonia in both lungs
Health condition Pope Francis has pneumonia in both lungs

Photo Credit: Facebook/Papa Francesco

● ശ്വാസകോശത്തില്‍ അണുബാധ കാരണം 5 ദിവസം ആശുപത്രിയില്‍ ചികിത്സ.
● വൈദികരായ അദ്ദേഹത്തിന്റെ ഔദ്യോഗിക പരിപാടികള്‍ റദ്ദാക്കി.
● തനിക്കുവേണ്ടി പ്രാര്‍ഥിക്കണമെന്ന് മാര്‍പാപ്പ അഭ്യര്‍ഥിച്ചു.
● പ്രാര്‍ത്ഥനയ്ക്കായി ആയിരങ്ങള്‍ ആശുപത്രി മുന്‍പില്‍.

വത്തിക്കാന്‍ സിറ്റി: (KVARTHA) രണ്ട് ശ്വാസകോശങ്ങളിലും കടുത്ത ന്യുമോണിയ ബാധിച്ചതോടെ ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ആരോഗ്യനില കൂടുതല്‍ സങ്കീര്‍ണ്ണമായി. പോപ്പിന് ആന്റിബയോട്ടിക് ചികിത്സ തുടരുകയാണെന്നും ഡോക്ടര്‍മാര്‍ അറിയിച്ചു. കടുത്ത ശ്വാസതടസം അനുഭവപ്പെട്ടതോടെ ശ്വാസകോശ അണുബാധയ്ക്കും ചികിത്സയ്ക്കും പരിശോധനകള്‍ക്കുമായി അഞ്ച് ദിവസമായി ആശുപത്രിയില്‍ തുടരുകയാണ് അദ്ദേഹം. 

88 വയസുള്ള മാര്‍പാപ്പയെ ബ്രോങ്കൈറ്റിസിനുള്ള ചികിത്സയ്ക്കും പരിശോധനകള്‍ക്കുമായി കഴിഞ്ഞ വെള്ളിയാഴ്ചയാണ് റോമിലെ ജമേലി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. അദ്ദേഹത്തിന് ശ്വാസകോശത്തില്‍ കടുത്ത അണുബാധ ഉണ്ടെന്നും ചികിത്സയില്‍ മാറ്റം ആവശ്യമാണെന്നും വത്തിക്കാന്‍ നേരത്തെ അറിയിച്ചിരുന്നു. അല്‍പം സങ്കീര്‍ണമായ അണുബാധയാണുള്ളതെന്നും കൂടുതല്‍ ദിവസം ആശുപത്രിവാസം വേണ്ടിവരുമെന്നും ഡോക്ടര്‍മാര്‍ പറഞ്ഞു. 

pope francis health condition severe pneumonia

എക്‌സ്-റേ പരിശോധനയിലാണ് ഗുരുതര ന്യുമോണിയ കണ്ടെത്തിയത്. നേരത്തേ കണ്ടെത്തിയ അണുബാധയ്ക്കുള്ള ആന്റിബയോട്ടിക് കോര്‍ട്ടിസോണ്‍ തെറാപ്പി തുടര്‍ചികിത്സ കൂടുതല്‍ സങ്കീര്‍ണമാക്കുമെന്നാണ് സൂചന. രണ്ടോ അതിലധികമോ സൂക്ഷ്മാണുക്കള്‍ മൂലമുണ്ടാകുന്ന അണുബാധയാണ് പോളിമൈക്രോബയല്‍ അണുബാധ. ഇത് ബാക്ടീരിയ, വൈറസ് അല്ലെങ്കില്‍ ഫംഗസ് എന്നിവ മൂലവും ഉണ്ടാകാം. മാര്‍പാപ്പ ഉത്സാഹത്തിലായിരുന്നുവെന്ന് പ്രസ്താവനയില്‍ വത്തിക്കാന്‍ അറിയിച്ചു.

തനിക്കുവേണ്ടി പ്രാര്‍ഥിക്കണമെന്ന് മാര്‍പാപ്പ അഭ്യര്‍ഥിച്ചു. റോമിലെ ആശുപത്രിക്ക് മുന്നില്‍ ആയിരങ്ങളാണ് പ്രാര്‍ഥിക്കുന്നത്. മാര്‍പാപ്പയുടെ ഈയാഴ്ചത്തെ ഔദ്യോഗിക പരിപാടികളെല്ലാം റദ്ദാക്കി. ശനിയാഴ്ച നടത്താന്‍ നിശ്ചയിച്ചിരുന്ന പൊതുപരിപാടിയും റദ്ദാക്കി. ഞായറാഴ്ച കുര്‍ബാനയ്ക്കു മാര്‍പാപ്പയ്ക്ക് പകരം മുതിര്‍ന്ന കര്‍ദിനാള്‍ കാര്‍മികനാകും. 

ജന്മനാടായ അര്‍ജന്റീനയില്‍ പുരോഹിത പഠനത്തിനിടെ ഇരുപതുകളുടെ തുടക്കത്തില്‍ മാര്‍പാപ്പയുടെ ശ്വാസകോശത്തിന്റെ ഒരു ഭാഗം നീക്കം ചെയ്തിരുന്നു. അനാരോഗ്യം ബാധിച്ചിരുന്ന മാര്‍പാപ്പയെ 2023 മാര്‍ച്ചില്‍ ബ്രോങ്കൈറ്റിസ് ആണെന്ന് സംശയിച്ച് ആശുപത്രിയില്‍ പ്രവേശിപ്പു. പിന്നീട് ന്യുമോണിയയാണെന്ന് കണ്ടെത്തി. പിന്നീട് ജൂണിലും 2024 ഫെബ്രുവരിയിലും ആരോഗ്യ പരിശോധനയ്ക്കായി വീണ്ടും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 2021 ജൂണില്‍ അദ്ദേഹത്തിന് വന്‍കുടല്‍ ശസ്ത്രക്രിയ നടത്തിയിരുന്നു. നടുവേദനയും കാല്‍മുട്ടിലെ പ്രശ്‌നവും കാരണം പലപ്പോഴും മാര്‍പാപ്പ വീല്‍ചെയറോ വോക്കിങ് സ്റ്റിക്കോ ഉപയോഗിക്കാറുണ്ട്.

ഈ വാർത്ത പങ്കുവെച്ച്, നിങ്ങളുടെ അഭിപ്രായങ്ങൾ താഴെ എഴുതുക. ഫ്രാന്‍സിസ് മാര്‍പാപ്പക്ക് പ്രാർത്ഥനകളുമായി പിന്തുണ നൽകാം.

Pope Francis' health has become complicated due to severe pneumonia in both lungs. He is currently undergoing treatment at the hospital with antibiotic therapy.

#PopeFrancisHealth, #Pneumonia, #Vatican, #PopeNews, #PopeFrancis, #VaticanCity

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia