Dry Day | ഡെങ്കിപ്പനി: കൊതുകിന്റെ ഉറവിട നശീകരണം നടത്തി ആഴ്ചയിലൊരിക്കല്‍ വീടുകളിലും കടകളിലും സ്ഥാപനങ്ങളിലും ഡ്രൈ ഡേ ആചരിക്കണമെന്ന് ഡിഎംഒ

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

തിരുവനന്തപുരം: (www.kvartha.com) കൊതുകിന്റെ ഉറവിട നശീകരണം നടത്തി ആഴ്ചയിലൊരിക്കല്‍ വീടുകളിലും കടകളിലും സ്ഥാപനങ്ങളിലും ഡ്രൈ ഡേ ആചരിക്കണമെന്ന് ഡിഎംഒ (ജില്ലാ മെഡികല്‍ ഓഫീസര്‍). ഡെങ്കിപ്പനി പ്രതിരോധത്തിനായാണ് ഡ്രൈ ഡേ ആചരിക്കാന്‍ തീരുമാനിച്ചത്. ഇതിനായി പുറത്തിറക്കിയിട്ടുള്ള പ്രത്യേക ജാഗ്രതാ നിര്‍ദേശം പൊതുജനങ്ങള്‍ പാലിക്കണമെന്നും അറിയിപ്പില്‍ വ്യക്തമാക്കുന്നു.

Dry Day | ഡെങ്കിപ്പനി: കൊതുകിന്റെ ഉറവിട നശീകരണം നടത്തി ആഴ്ചയിലൊരിക്കല്‍ വീടുകളിലും കടകളിലും സ്ഥാപനങ്ങളിലും ഡ്രൈ ഡേ ആചരിക്കണമെന്ന് ഡിഎംഒ

നിര്‍ദേശങ്ങള്‍:

>ഉപയോഗശൂന്യമായ ചിരട്ട, വലിച്ചെറിഞ്ഞ പ്ലാസ്റ്റിക് പാത്രങ്ങള്‍, ദ്രവിക്കാത്ത മാലിന്യങ്ങള്‍, ഉപയോഗമില്ലാത്ത ടയറുകള്‍, ബകറ്റുകള്‍ മുതലായ അലക്ഷ്യമായിക്കിടക്കുന്ന വസ്തുക്കള്‍ ആഴ്ചയിലൊരിക്കല്‍ നീക്കം ചെയ്ത് വെള്ളം വീഴാത്ത തരത്തില്‍ സൂക്ഷിക്കുക.

>ഫ്രിഡ്ജിന് പുറകിലെ ട്രേ, ചെടിച്ചട്ടികള്‍ക്കടിയിലെ പാത്രം, വാടര്‍ കൂളറുകള്‍, ഫ്‌ളവര്‍ വേസുകള്‍, വളര്‍ത്തുമൃഗങ്ങള്‍ക്ക് തീറ്റ കൊടുക്കുന്ന പാത്രം മുതലായവയിലെ വെള്ളം ആഴ്ചയില്‍ ഒരിക്കലെങ്കിലും മാറ്റണം.

>വെള്ളം അടച്ച് സൂക്ഷിക്കുക. ജലസംഭരണികള്‍ കൊതുക് കടക്കാത്ത രീതിയില്‍ വലയോ, തുണിയോ ഉപയോഗിച്ച് പൂര്‍ണമായി മൂടി വയ്ക്കുക.

>ടെറസ്, സണ്‍ഷേഡ്, റൂഫിന്റെ പാത്തി എന്നിവയില്‍ വെള്ളം കെട്ടി നില്‍ക്കുന്നില്ല എന്ന് സ്ഥാപന മേധാവികളും വീട്ടുടമസ്ഥരും ഉറപ്പുവരുത്തുക. റബര്‍ വെട്ടാത്ത സമയങ്ങളില്‍ ചിരട്ട കമഴ്ത്തി വയ്ക്കുന്നുണ്ട് എന്ന് തോട്ടമുടമകള്‍ ഉറപ്പുവരുത്തുക.

>കൊതുകുകടി ഏല്‍ക്കാതിരിക്കാന്‍ കൊതുകിനെ അകറ്റുന്ന ലേപനങ്ങള്‍ ഉപയോഗിക്കാനും ശരീരം മൂടുന്ന വിധത്തിലുള്ള ഇളം നിറത്തിലുള്ള വസ്ത്രങ്ങള്‍ ധരിക്കാനും ശ്രമിക്കുക.

>ജനലുകളും വാതിലുകളും കൊതുക് കടക്കാതെ അടയ്ക്കുക. പകല്‍ ഉറങ്ങുമ്പോള്‍ പോലും കൊതുകുവല ഉപയോഗിക്കുക.

Keywords:  Thiruvananthapuram, News, Kerala, Health, Dry Day, DMO, Mosquito, Dry Day should be observed once a week: DMO.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia