Outbreak | കാനഡയില്‍ ആദ്യമായി എച്ച്5എന്‍1 പക്ഷിപ്പനി; വൈറസ്ബാധ സ്ഥിരീകരിച്ച് കൗമാരക്കാരനില്‍; അപൂര്‍വ രോഗബാധയെന്ന് വിദഗ്ധര്‍

 
Canada Reports First Human Case Of H5N1 Bird Flu

Representational Image Generated by Meta AI

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

● ബിസി ചില്‍ഡ്രന്‍സ് ഹോസ്പിറ്റലില്‍ ചികിത്സയില്‍.
● ടെസ്റ്റ് നടത്തിയത് പബ്ലിക് ഹെല്‍ത്ത് ലബോറട്ടറിയില്‍. 
● ബാധിച്ചത് ഏവിയന്‍ ഇന്‍ഫ്‌ലുവന്‍സ വൈറസ് അണുബാധ.
● 50 ശതമാനം വരെ മരണസാധ്യതയുള്ള വകഭേദം.
● സമ്പര്‍ക്കം പുലര്‍ത്തിയിരുന്നവരെ കണ്ടെത്താന്‍ ശ്രമം. 

ഒട്ടാവ: (KVARTHA) കാനഡയില്‍ കൗമാരക്കാരന് എച്ച്-5 പക്ഷിപ്പനി (H5N1 Bird Flu) സ്ഥിരീകരിച്ചതായി റിപ്പോര്‍ട്ടുകള്‍. കൗമാരക്കാരന്റെ പരിശോധനാഫലം പോസിറ്റീവ് ആണെന്ന റിപ്പോര്‍ട്ട് വെസ്റ്റേണ്‍ പ്രൊവിന്‍സിന്റെ വെബ്സൈറ്റില്‍ ശനിയാഴ്ചയാണ് പ്രസിദ്ധീകരിച്ചത്. ആദ്യമായാണ് കാനഡയില്‍ എച്ച്5 വൈറസ്ബാധ സ്ഥിരീകരിക്കുന്നത്. ലോകത്തുതന്നെ മനുഷ്യരില്‍ ഈ വൈറസ് ബാധ അപൂര്‍വമാണെന്നാണ് വിദഗ്ധര്‍ പറയുന്നത്.

Aster mims 04/11/2022

രോഗം ബാധിച്ചതായി കരുതപ്പെടുന്ന കൗമാരക്കാരന്‍ ഫ്രേസര്‍ ഹെല്‍ത്ത് മേഖലയില്‍ നിന്നുള്ളയാളാണ്. നിലവില്‍ ബിസി ചില്‍ഡ്രന്‍സ് ഹോസ്പിറ്റലില്‍ ചികിത്സയിലാണ്. എച്ച് 5 ഇന്‍ഫ്‌ലുവന്‍സ വൈറസ് മൂലമുണ്ടാകുന്ന ഏവിയന്‍ ഇന്‍ഫ്‌ലുവന്‍സ വൈറസ് അണുബാധയാണ് ബാധിച്ചതെന്ന് ഡോക്ടര്‍മാര്‍ വ്യക്തമാക്കി.

ബിസി സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോളിന്റെ പബ്ലിക് ഹെല്‍ത്ത് ലബോറട്ടറിയിലാണ് എച്ച്-5 പോസിറ്റീവ് ടെസ്റ്റ് നടത്തിയത്. രോഗബാധിതനായ കൗമാരക്കാരവുമായി സമ്പര്‍ക്കം പുലര്‍ത്തിയിരുന്നവരെ തിരിച്ചറിയാന്‍ ആരോഗ്യപ്രവര്‍ത്തകര്‍ ശ്രമിച്ചുകൊണ്ടിരിക്കുകയാണ്. അവര്‍ക്ക് ലക്ഷണങ്ങളുണ്ടോയെന്ന് വിലയിരുത്തേണ്ടതും പരിശോധനയിലും പ്രതിരോധ നടപടികളിലും മാര്‍ഗനിര്‍ദ്ദേശം നല്‍കുന്നതും പ്രധാനമാണെന്നും ഡോക്ടര്‍മാര്‍ വ്യക്തമാക്കി.

അഞ്ച് രാജ്യങ്ങളിലായി 2003 മുതല്‍ മനുഷ്യരില്‍ 903 എച്ച്5എന്‍1 കേസുകള്‍ കണ്ടെത്തിയിട്ടുണ്ടെന്ന് ലോകാരോഗ്യ സംഘടന വ്യക്തമാക്കുന്നു. ഈ കേസുകളില്‍ 464 എണ്ണം അതീവഗുരുതരമായിരുന്നു. എച്ച്5എന്‍1ന്റെ പല ലക്ഷണങ്ങളും ഇന്‍ഫ്‌ലുവന്‍സ, കൊവിഡ്-19 എന്നിവയ്ക്ക് സമാനമാണെന്നും വിദഗ്ധര്‍ പറയുന്നു. എച്ച്5എന്‍1 ന്റെ ആദ്യ കേസ് യുഎസില്‍ റിപ്പോര്‍ട്ട് ചെയ്യുന്നത് 2024 ലാണ്. 

മനുഷ്യരില്‍ രോഗബാധയേറ്റാല്‍ 50 ശതമാനം വരെ മരണസാധ്യതയുള്ള വകഭേദമാണ് എച്ച്5എന്‍1. രോഗബാധയേറ്റ പക്ഷികളെ കൈകാര്യം ചെയ്യുന്നതിലൂടെയും കശാപ്പ് നടത്തുന്നതിലൂടെയുമാണ് രോഗം മനുഷ്യരിലേക്ക് പടരാന്‍ ഏറ്റവും കൂടുതല്‍ സാധ്യതയെന്ന് ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നല്‍കുന്നു. എച്ച്5എന്‍1, എച്ച്7എന്‍9, എച്ച്7എന്‍7, എച്ച്9എന്‍2 തുടങ്ങിയ ഏവിയന്‍ ഇന്‍ഫ്‌ളുവന്‍സ വൈറസുകളെല്ലാം മനുഷ്യരിലേക്ക് പകരാനും രോഗമുണ്ടാക്കാനും ശേഷിയുള്ളവയാണെന്ന് കണ്ടെത്തിയിട്ടുണ്ട്.

#H5N1, #bird flu, #avian influenza, #Canada, #health, #virus, #pandemic

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia