SWISS-TOWER 24/07/2023

ആ 7 കോടിക്ക് പിന്നിൽ മറ്റൊരു ചതിയുടെ കഥ? 'മഞ്ഞുമ്മൽ ബോയ്സി'ലെ നിക്ഷേപം വഞ്ചിച്ചു നേടിയത്; യഥാർത്ഥ അവകാശി താനെന്ന് ഞെട്ടിക്കുന്ന ആരോപണം
 

 
Manjummel Boys movie poster background with text overlay

Photo Credit: Special Arrangement, Facebook/ Sri Murugan Cinemas

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

● ഒറീസയിലെ സീ ഫുഡ് ബിസിനസ്സിൽ 12.89 കോടിയുടെ കച്ചവടവുമായി ബന്ധപ്പെട്ടാണ് തട്ടിപ്പ് നടന്നത്.
● സിറാജിൻ്റെ വാക്ക് വിശ്വസിച്ച് സ്വന്തം ചെക്കുകൾ നൽകി, താൻ ജയിലിലായി എന്ന് സാദിഖ്.
● ജയിലിൽ നിന്ന് രക്ഷിക്കാൻ എത്തിയ ഭാര്യയെ തെറ്റിദ്ധരിപ്പിച്ച് സിറാജ് രേഖകളിൽ ഒപ്പിട്ടുവാങ്ങി.
● വഞ്ചിക്കപ്പെട്ടത് ആറര കോടിയോളം രൂപയാണെന്നും, അതാണ് സിനിമയിൽ നിക്ഷേപിച്ചതെന്നും ആരോപണം.
● സിറാജ് പണവും സ്വാധീനവും ഉപയോഗിച്ച് ക്രിമിനൽ കേസ് അട്ടിമറിച്ചു എന്ന് സാദിഖ്.

(KVARTHA) ‘മഞ്ഞുമ്മൽ ബോയ്സ്’ സിനിമയുമായി ബന്ധപ്പെട്ട സാമ്പത്തിക തട്ടിപ്പ് കേസിൽ, മാധ്യമങ്ങൾ ഇതുവരെ ചർച്ച ചെയ്യാത്ത ഒരു മറുവശം ഉണ്ടെന്ന് അവകാശപ്പെട്ട് സാദിഖ് എന്ന വ്യക്തി രംഗത്ത്. നിർമ്മാതാക്കൾ ചതിച്ചുവെന്ന് വാർത്തകളിൽ നിറഞ്ഞ സിറാജ് എന്ന നിക്ഷേപകൻ, യഥാർത്ഥത്തിൽ തന്നെയും മറ്റ് ചിലരെയും വഞ്ചിച്ചു നേടിയ പണമാണ് സിനിമയിൽ മുടക്കിയതെന്നാണ് സാദിഖിന്റെ ഗുരുതര ആരോപണം.

Aster mims 04/11/2022

സിനിമയിൽ നിക്ഷേപിക്കപ്പെട്ട 7 കോടി രൂപയ്ക്ക് പിന്നിൽ, തന്റെയും മറ്റുചിലരുടെയും വിയർപ്പിലും കണ്ണീരിലും കുതിർന്ന കഥയുണ്ടെന്ന് സാദിഖ് പറയുന്നു. കോടികൾ വാരിക്കൂട്ടിയ ആ ചലച്ചിത്രത്തിന്റെ ലാഭവിഹിതത്തിന് യഥാർത്ഥത്തിൽ അവകാശി താനാണെന്നും, എന്നാൽ ഇന്ന് നിത്യച്ചെലവിന് പോലും വകയില്ലാതെ, വാടക കൊടുക്കാൻ പോലും പ്രയാസപ്പെട്ട്, പൊലീസ് അറസ്റ്റ് ഭീതിയിൽ കഴിയുകയാണെന്നും സാദിഖ് പറയുന്നു.

മഞ്ഞുമ്മൽ ബോയ്സിൽ 7 കോടി നിക്ഷേപിച്ച് ചതിക്കപ്പെട്ടു എന്ന് പറയുന്ന സീ ഫുഡ് ബിസിനസ്സുകാരനായ സിറാജിന്റെ ഒറീസയിലെ സ്ഥാപനത്തിന്റെ പവർ ഓഫ് അറ്റോർണി ഹോൾഡർ ആയിരുന്നു താനെന്നും, താനാണ് ആ തുകയുടെ യഥാർത്ഥ അവകാശിയെന്നുമാണ് സാദിഖിന്റെ വാദങ്ങൾ.

കൊറോണക്കാലത്ത്, ഒറീസയിലെ ബിസിനസിന്റെ പൂർണ ചുമതല സിറാജ് തന്നെ ഏൽപ്പിച്ചു. ആ പവർ ഓഫ് അറ്റോർണി ഉപയോഗിച്ച് ഒറീസയിലെ പരാദീപിൽ നിന്ന് 12.89 കോടി രൂപയുടെ ചെമ്മീൻ താൻ കൊച്ചിയിലേക്ക് അയച്ചെന്നും, ലോക്ക്ഡൗൺ കാലത്തെ ഈ കച്ചവടത്തിൽ സിറാജിന് വൻ ലാഭം ലഭിച്ചെന്നും സാദിഖ് പറയുന്നു. എന്നാൽ, ഈ ലാഭം ലഭിച്ച തുക സിറാജ് അമിത ലാഭം പ്രതീക്ഷിച്ച് മറ്റ് പല ബിസിനസ്സുകളിലും നിക്ഷേപിച്ചു എന്നാണ് സാദിഖ് ആരോപിക്കുന്നത്.

ചരക്കിന്റെ പണം ഒറീസയിലെ മുതലാളിമാർക്ക് നൽകേണ്ട സമയം വന്നപ്പോൾ സിറാജിന്റെ കൈവശം പണമുണ്ടായില്ല. സിറാജിന്റെ ഉറപ്പിൽ താൻ സ്വന്തം ചെക്കുകൾ മുതലാളിമാർക്ക് നൽകാൻ നിർബന്ധിതനായി. എന്നാൽ, സിറാജ് വാക്ക് പാലിക്കാതെ പണം നൽകാതിരുന്നതിനെ തുടർന്ന് ചെക്കുകൾ മടങ്ങിയെന്നും, ചെയ്യാത്ത കുറ്റത്തിന് തന്നെ പൊലീസ് അറസ്റ്റ് ചെയ്ത് ഒറീസ ജയിലിൽ അടച്ചെന്നുമാണ് സാദിഖിന്റെ വെളിപ്പെടുത്തൽ.

ജയിലിൽ നിന്ന് തന്നെ രക്ഷിക്കാൻ വേണ്ടി, മറുനാട്ടിൽ കഴിയുന്ന ഭാര്യയും മൂന്ന് പെൺമക്കളും ബന്ധുക്കളും സിറാജിനെ സമീപിച്ചപ്പോൾ, സിറാജ് അത് അവസരമാക്കിയെന്ന് സാദിഖ് ആരോപിക്കുന്നു. സാദിഖ് കൊടുക്കുവാനുള്ള പണം കോടതിയിൽ കെട്ടിവെക്കാം എന്നും, പകരം സാദിക്കുമായുള്ള എല്ലാ ഇടപാടുകളും തീർന്നു എന്ന് ഒപ്പിട്ടുതരണമെന്നും സിറാജ് ആവശ്യപ്പെട്ടു. ഇതിന് പിന്നിലെ ചതി തിരിച്ചറിയാതെ ഭാര്യ ആ രേഖയിൽ ഒപ്പിട്ടു നൽകിയെന്നും, കോടതിയിൽ അടച്ചതിൻ്റെ ഇരട്ടിയിലധികം തുക പിന്നെയും സിറാജ് തരാനുണ്ടായിരുന്നുവെന്ന കാര്യം കുടുംബം അറിഞ്ഞിരുന്നില്ലെന്നും സാദിഖ് പറയുന്നു.

ജയിലിൽ നിന്നിറങ്ങിയ ശേഷം സിറാജിനെ സമീപിച്ചപ്പോൾ, ഭാര്യ ഒപ്പിട്ട രേഖ കാണിച്ചു സിറാജ് കൈമലർത്തിയെന്നും, തനിക്ക് കിട്ടാനുള്ള ആറര കോടി രൂപയോളം രൂപയാണ് സിറാജ് വഞ്ചനയിലൂടെ സ്വന്തമാക്കിയതെന്നും സാദിഖ് പറയുന്നു. ഇങ്ങനെ പറ്റിച്ചു കിട്ടിയ ആറര കോടി രൂപയാണ് സിറാജ് മഞ്ഞുമ്മൽ ബോയ്സ് സിനിമയിൽ നിക്ഷേപിച്ചതെന്നും, അങ്ങിനെയാണ് സിറാജ് സിനിമയുടെ നിർമ്മാണ-പങ്കാളിയാവുന്നത് എന്നുമാണ് സാദിഖിന്റെ പ്രധാന ആരോപണം.

പണം ആവശ്യപ്പെട്ട് മറ്റ് കടക്കാർ സമീപിക്കുകയും, ഒടുവിൽ കേസ് എടുക്കുകയും ചെയ്തതോടെ അറസ്റ്റ് ഭയന്ന് തനിക്ക് ഒളിവിൽ പോകേണ്ടി വന്നെന്നും സാദിഖ് പറയുന്നു.

സിറാജിനെതിരെ താൻ എറണാകുളത്ത് ക്രിമിനൽ കേസ് ഫയൽ ചെയ്തെങ്കിലും, പണവും സ്വാധീനവും ഉപയോഗിച്ച് സിറാജ് കേസ് അട്ടിമറിക്കാൻ ശ്രമിച്ചു എന്നാണ് സാദിഖിന്റെ വെളിപ്പെടുത്തൽ. 

പൊലീസിനെ സ്വാധീനിച്ച് സിറാജ് കേസ് ഒതുക്കി തീർത്തു എന്നും, പിന്നീട് കോടതിയെ സമീപിച്ചപ്പോൾ തന്റെ വക്കീലിനെ സിറാജ് സ്വാധീനിച്ച് തന്റെ പക്ഷത്തേക്ക് മാറ്റുകയായിരുന്നുവെന്നും സാദിഖ് ആരോപിക്കുന്നു. തന്റെ വക്കാലത്ത് ഒഴിഞ്ഞ വക്കീൽ, പിന്നീട് മഞ്ഞുമ്മൽ ബോയ്സ് നിർമ്മാതാക്കൾക്കെതിരെ സിറാജ് കൊടുത്ത കേസിൽ അദ്ദേഹത്തിനായി ഹാജരായെന്നും സാദിഖ് പറയുന്നു.

കയ്യിലെ പണം മുഴുവൻ നിയമനടപടികൾക്കായി മുടക്കിയ തനിക്ക് വക്കീൽ പിന്മാറിയതോടെ നിസ്സഹായനാകേണ്ടി വന്നു. മറ്റൊരു കേസിൽ ഒളിവിൽ കഴിയുന്നതിനാൽ സ്വന്തമായി വക്കീൽ പോലും ഇല്ലാതെ കേസുകൾ പാതിവഴിയായെന്നും, പ്രായമായ ഉമ്മയും ഭാര്യയും മൂന്ന് പെൺമക്കളുമടങ്ങുന്ന തന്റെ കുടുംബം ഇന്ന് നിത്യവൃത്തിക്ക് പോലും വകയില്ലാത്ത അവസ്ഥയിലാണ് എന്നും സാദിഖ് പരിതപിക്കുന്നു.

മഞ്ഞുമ്മൽ ബോയ്സിന്റെ നിർമ്മാതാക്കൾ ചതിച്ചു എന്ന പേരിൽ സിറാജിന് നാട്ടിൽ സഹതാപ തരംഗം ലഭിക്കുമ്പോൾ, യഥാർത്ഥത്തിൽ ചതിക്കപ്പെട്ടയാൾ താനാണ് എന്ന് സാദിഖ് പറയുന്നു. സിനിമയിൽ നിക്ഷേപിച്ച തുക തിരികെ ലഭിച്ചു എന്ന് സിറാജ് തന്നെ സമ്മതിക്കുമ്പോഴും, ആ തുകയുടെ യഥാർത്ഥ അവകാശികൾക്ക് ഒരു രൂപ പോലും തിരികെ ലഭിച്ചില്ലെന്ന് സാദിഖ് ആരോപിക്കുന്നു.

സിനിമയുടെ ലാഭവിഹിതത്തിൽ 40% തനിക്ക് ലഭിക്കണമെന്ന് കരാറുണ്ടാക്കിയ സിറാജ്, 7 കോടി മുടക്കി 40 കോടി കൊയ്യാം എന്ന് സ്വപ്നം കണ്ടെന്നും, എന്നാൽ ‘പൊട്ടനെ ചെട്ടി ചതിച്ചാൽ ചെട്ടിയെ ദൈവം ചതിക്കും’ എന്ന പഴമൊഴി യാഥാർത്ഥ്യമായെന്നും സാദിഖ് പറയുന്നു. ലാഭക്കൊതി മൂത്ത് മറ്റൊരുവനെ ചതിച്ചുണ്ടാക്കിയ പണമായതിനാൽ, 100 കോടി ലാഭം നേടിയ ചലച്ചിത്രത്തിന്റെ മുടക്കുമുതൽ പോലും സിറാജിന് കഷ്ടപ്പെട്ടാണ് കിട്ടിയത് എന്നും, സത്യമില്ലാത്ത പണത്തിന്റെ ഗതി ഇതാണെന്നും സാദിഖ് കൂട്ടിച്ചേർക്കുന്നു.

'മഞ്ഞുമ്മൽ ബോയ്സ്' നിക്ഷേപ തട്ടിപ്പിലെ പുതിയ വഴിത്തിരിവ് ഞെട്ടിക്കുന്നതല്ലേ? ഈ വാർത്തയെക്കുറിച്ച് നിങ്ങളുടെ അഭിപ്രായം കമന്റ് ചെയ്യുക. 

Article Summary: New twist in Manjummel Boys fund fraud: Sadiq alleges investor Siraj used illegally acquired money for the film.

#ManjummelBoys #FilmFraud #Controversy #KeralaNews #CheatingAllegation #SirajSadiq

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia
// watermark script