തിരുവനന്തപുരം: (www.kvartha.com 12.10.2014) 44-ാമത്തെ വയസില്‍ വിഖ്യാതമായ വയലാര്‍ അവാര്‍ഡ് നേടിയ എഴുത്തുകാരി കെ.ആര് മീരയ്ക്ക് പ്രശസ്തിയുടെ പടവുകളിലേക്കുള്ള വഴികള്‍ കാട്ടിക്കൊടുത്ത കൃതി 'ആരാച്ചാര്‍' ഒരു കോപ്പിയടി രചനയാണോ. ആണെന്ന വാദം ശക്തമായി ഉയരുകയും അത് വിവാദമായി കത്തിപ്പടരുകയും ചെയ്തിരുന്നു. ഇപ്പോഴും അത് അങ്ങനെയല്ല എന്ന് സമര്‍ത്ഥമായി നിഷേധിക്കപ്പെട്ടിട്ടുമില്ല. കാരണം, ശ്രദ്ധേയമായ ഇംഗ്ലീഷ് നോവല്‍, ഒരു മലയാളം ഡോക്യുമെന്ററി എന്നിവയില്‍ നിന്നാണ് ആരാച്ചാരുടെ കഥാതന്തുവും നിരവധി കഥാ സന്ദര്‍ഭങ്ങളും കടമെടുത്തത് എന്നായിരുന്നു വിവാദം.
മാധ്യമ പ്രവര്‍ത്തകയായിരുന്ന മീരയുടെ സഹായം തേടി എത്തിയ ഒരു ഡോക്യുമെന്ററി സംവിധായകനോട്, ആരാച്ചാരുടെ ജീവിതത്തെക്കുറിച്ച് അതിലെ പ്രമേയമാക്കിയിരിക്കുന്ന പശ്ചാത്തലം താന്‍ നോവലിന് ഉപയോഗിച്ചുകൊള്ളട്ടെ എന്ന് അനുവാദം തേടിയെന്നും ആ അനുവാദം ഉപയോഗിച്ചാണ് ആരാച്ചാര്‍ എന്ന രചനയിലേക്ക് കടന്നതെന്നുമാണ് വിവാദത്തിന്റെ ഒരു ഭാഗം. നോവല്‍ എഴുതുന്നതിന്റെ ഭാഗമായി തനിക്ക് അപരിചിതമായ നൂറ്റാണ്ടുകള്‍ക്കു മുമ്പുള്ള കാലത്തേക്കുറിച്ചും ജീവിതത്തേക്കുറിച്ചുമൊക്കെ പഠിച്ചുവെന്ന് മീര പറയുന്നു.
അതില്‍ അതിശയോക്തി തീരെ ഇല്ലെന്ന് അംഗീകരിക്കപ്പെട്ടിട്ടുമുണ്ട്. കാരണം, അത്ര ബൃഹത്തായതും കഠിനാധ്വാനം ചെയ്ത് എഴുതിയതുമാണ് ആരാച്ചാര്‍ എന്ന് അത് വായിക്കുന്നവര്‍ക്ക് മനസിലാകും. പക്ഷേ, പശ്ചാത്തലം ഡോക്യുമെന്ററിയാണെങ്കില്‍ പല സന്ദര്‍ഭങ്ങളും ഒരു ഇംഗ്ലീഷ് നോവലില്‍ നിന്ന് അതേപടി പകര്ത്തിയതുപോലെയുണ്ട് എന്നാണു വിമര്‍ശനം. കേരളത്തിലെ പ്രമുഖ ദിനപത്രങ്ങളുടെ വാരാന്ത്യ പതിപ്പുകളില്‍ ഈ വിവാദവും വിമര്‍ശനവും സംബന്ധിച്ച് വിശദമായ ലേഖനങ്ങള്‍ പ്രസിദ്ധീകരിക്കുകയും ചെയ്തിരുന്നു.
ഡോക്യുമെന്ററി തനിക്ക് പ്രചോദനമായതിനേക്കുറിച്ച് നോവല്‍ ഇത്രയും പ്രശസ്തമാകുന്നതിന് മുമ്പ് ഒരു അഭിമുഖത്തില്‍ കെ.ആര് മീര സമ്മതിച്ചിരുന്നുവെന്നാണു വിവരം. എന്നാല്‍ ഓടക്കുഴല്‍ പുരസ്കാരവും ഇപ്പോള്‍ വയലാര്‍ പുരസ്കാരവും ലഭിച്ചപ്പോഴൊക്കെ നടത്തിയ പ്രതികരണങ്ങളില്‍ അത്തരം പരാമര്‍ശങ്ങളൊന്നും അവരില്‍ നിന്ന് ഉണ്ടായുമില്ല.
മലയാള മനോരമ പത്രാധിപ സമിതി അംഗമായിരിക്കെ രാജിവച്ച് മുഴുവന്‍ സമയ എഴുത്തുകാരിയായി മാറിയ മീര കഥകളും ലഘുനോവലുകളും എഴുതിയിട്ടുണ്ട്. എന്നാല്‍ ആരാച്ചാരാണ് ഏറെ ശ്രദ്ധിക്കപ്പെട്ടത്. ഇത് ദി ഹാംഗ് വുമണ്‍ എന്ന പേരില്‍ ഇംഗ്ലീഷിലേക്ക് പരിഭാഷപ്പെടുത്തിയിട്ടുണ്ട്. അതിന്റെ പ്രകാശനം രണ്ടു മാസം മുമ്പ് തിരുവനന്തപുരത്ത് നിര്‍വഹിച്ചത് അരുന്ധതി റോയിയാണ്.
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം
Keywords : Kerala, Thiruvananthapuram, Award, Entertainment, Arachar, Meera, Controversy about the famous novel by KR Meera is a non issue?.
മാധ്യമ പ്രവര്‍ത്തകയായിരുന്ന മീരയുടെ സഹായം തേടി എത്തിയ ഒരു ഡോക്യുമെന്ററി സംവിധായകനോട്, ആരാച്ചാരുടെ ജീവിതത്തെക്കുറിച്ച് അതിലെ പ്രമേയമാക്കിയിരിക്കുന്ന പശ്ചാത്തലം താന്‍ നോവലിന് ഉപയോഗിച്ചുകൊള്ളട്ടെ എന്ന് അനുവാദം തേടിയെന്നും ആ അനുവാദം ഉപയോഗിച്ചാണ് ആരാച്ചാര്‍ എന്ന രചനയിലേക്ക് കടന്നതെന്നുമാണ് വിവാദത്തിന്റെ ഒരു ഭാഗം. നോവല്‍ എഴുതുന്നതിന്റെ ഭാഗമായി തനിക്ക് അപരിചിതമായ നൂറ്റാണ്ടുകള്‍ക്കു മുമ്പുള്ള കാലത്തേക്കുറിച്ചും ജീവിതത്തേക്കുറിച്ചുമൊക്കെ പഠിച്ചുവെന്ന് മീര പറയുന്നു.
അതില്‍ അതിശയോക്തി തീരെ ഇല്ലെന്ന് അംഗീകരിക്കപ്പെട്ടിട്ടുമുണ്ട്. കാരണം, അത്ര ബൃഹത്തായതും കഠിനാധ്വാനം ചെയ്ത് എഴുതിയതുമാണ് ആരാച്ചാര്‍ എന്ന് അത് വായിക്കുന്നവര്‍ക്ക് മനസിലാകും. പക്ഷേ, പശ്ചാത്തലം ഡോക്യുമെന്ററിയാണെങ്കില്‍ പല സന്ദര്‍ഭങ്ങളും ഒരു ഇംഗ്ലീഷ് നോവലില്‍ നിന്ന് അതേപടി പകര്ത്തിയതുപോലെയുണ്ട് എന്നാണു വിമര്‍ശനം. കേരളത്തിലെ പ്രമുഖ ദിനപത്രങ്ങളുടെ വാരാന്ത്യ പതിപ്പുകളില്‍ ഈ വിവാദവും വിമര്‍ശനവും സംബന്ധിച്ച് വിശദമായ ലേഖനങ്ങള്‍ പ്രസിദ്ധീകരിക്കുകയും ചെയ്തിരുന്നു.
ഡോക്യുമെന്ററി തനിക്ക് പ്രചോദനമായതിനേക്കുറിച്ച് നോവല്‍ ഇത്രയും പ്രശസ്തമാകുന്നതിന് മുമ്പ് ഒരു അഭിമുഖത്തില്‍ കെ.ആര് മീര സമ്മതിച്ചിരുന്നുവെന്നാണു വിവരം. എന്നാല്‍ ഓടക്കുഴല്‍ പുരസ്കാരവും ഇപ്പോള്‍ വയലാര്‍ പുരസ്കാരവും ലഭിച്ചപ്പോഴൊക്കെ നടത്തിയ പ്രതികരണങ്ങളില്‍ അത്തരം പരാമര്‍ശങ്ങളൊന്നും അവരില്‍ നിന്ന് ഉണ്ടായുമില്ല.
മലയാള മനോരമ പത്രാധിപ സമിതി അംഗമായിരിക്കെ രാജിവച്ച് മുഴുവന്‍ സമയ എഴുത്തുകാരിയായി മാറിയ മീര കഥകളും ലഘുനോവലുകളും എഴുതിയിട്ടുണ്ട്. എന്നാല്‍ ആരാച്ചാരാണ് ഏറെ ശ്രദ്ധിക്കപ്പെട്ടത്. ഇത് ദി ഹാംഗ് വുമണ്‍ എന്ന പേരില്‍ ഇംഗ്ലീഷിലേക്ക് പരിഭാഷപ്പെടുത്തിയിട്ടുണ്ട്. അതിന്റെ പ്രകാശനം രണ്ടു മാസം മുമ്പ് തിരുവനന്തപുരത്ത് നിര്‍വഹിച്ചത് അരുന്ധതി റോയിയാണ്.
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം
Keywords : Kerala, Thiruvananthapuram, Award, Entertainment, Arachar, Meera, Controversy about the famous novel by KR Meera is a non issue?.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.