മുംബൈ: (www.kvartha.com 05.01.2017) കമലിന്റെ പുതിയ ചിത്രത്തില്‍ നിന്നും നടി വിദ്യാബാലന്‍ പിന്മാറി. ദേശീയ ഗാനാലാപന, നോട്ട് നിരോധന വിഷയങ്ങളില്‍ കേന്ദ്ര സര്‍ക്കാരിനെ വിമര്‍ശിച്ചതിന്റെ പേരിലാണു കമലാ സുരയ്യയുടെ ജീവിത കഥ പറയുന്ന 'ആമി' എന്ന ചിത്രത്തിലെ നായികാ സ്ഥാനത്തുനിന്നു വിദ്യ പിന്മാറിയത്. വിദ്യാ ബാലന്‍ പിന്മാറിയതോടെ ചിത്രത്തിന് പുതിയ നായികയെ ഉടന്‍ കണ്ടെത്തുമെന്ന് കമലുമായി അടുത്ത വൃത്തങ്ങള്‍ വ്യക്തമാക്കി.
നേരത്തെ നോട്ട് നിരോധനത്തില്‍ മോഡിയെ അനുകൂലിച്ച് വിദ്യ പ്രസ്താവന നടത്തിയിരുന്നു. മോഡിയുടേത് ചരിത്രപരമായ തീരുമാനമെന്നായിരുന്നു വിദ്യാബാലന്‍ പറഞ്ഞത്.
മുരളി ഗോപിയാണ് കമലാ സുരയ്യയുടെ ഭര്‍ത്താവായി അഭിനയിക്കുന്നത്. പൃഥ്വിരാജും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. അനൂപ് മേനോനും നായക പ്രാധാന്യമുള്ള വേഷത്തിലെത്തുന്നു. ഇതില്‍ വിദ്യാ ബാലനുമായി നിര്‍ണായക സ്വാധീനമുള്ള കഥാപാത്രത്തെയാണ് അനൂപ് മേനോന് മാറ്റിവച്ചിരുന്നത്. മാധവിക്കുട്ടി എന്ന പേരില്‍ മലയാളത്തിലും കമലാദാസ് എന്ന പേരില്‍ ഇംഗ്ലീഷിലും രചനകള്‍ നടത്തിയിരുന്ന മലയാളത്തിന്റെ എക്കാലത്തെയും പ്രിയപ്പെട്ട എഴുത്തുകാരി ഇസ്ലാം മതം സ്വീകരിച്ചത് വന്‍ കോളിളക്കം സൃഷ്ടിച്ചിരുന്നു. അവര്‍ക്ക് കേരളത്തിലെ ഒരു രാഷ്ട്രീയ നേതാവിനോടുള്ള പ്രണയം മൂലം അദ്ദേഹത്തിന്റെ നിര്‍ദേശപ്രകാരം മതം മാറിതയാണെന്നും പിന്നീട് പ്രചരിച്ചു. അവരുടെ സുഹൃത്തായിരുന്ന പ്രശസ്ത മാധ്യമ പ്രവര്‍ത്തക ലീലാ മേനോന്‍ എഴുതിയ ലേഖനത്തിലാണ് ഈ വെളിപ്പെടുത്തല്‍ ഉണ്ടായിരുന്നത്.
അന്ത്യം വരെയും മുസ്ലിമായി ജീവിച്ച കമലാ സുരയ്യയെ തിരുവനന്തപുരം പാളയം പള്ളി ഖബര്‍സ്ഥാനിലാണ് അടക്കം ചെയ്തത്. അതേസമയം ചിത്രം വിവാദത്തിലകപ്പെടാന്‍ സാധ്യതയുണ്ട് എന്നത് മുന്നില്‍ കണ്ടാണ് വിദ്യാ ബാലന്റെ പിന്മാറ്റമെന്നും കരുതുന്നു.
നേരത്തെ നോട്ട് നിരോധനത്തില്‍ മോഡിയെ അനുകൂലിച്ച് വിദ്യ പ്രസ്താവന നടത്തിയിരുന്നു. മോഡിയുടേത് ചരിത്രപരമായ തീരുമാനമെന്നായിരുന്നു വിദ്യാബാലന്‍ പറഞ്ഞത്.
മുരളി ഗോപിയാണ് കമലാ സുരയ്യയുടെ ഭര്‍ത്താവായി അഭിനയിക്കുന്നത്. പൃഥ്വിരാജും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. അനൂപ് മേനോനും നായക പ്രാധാന്യമുള്ള വേഷത്തിലെത്തുന്നു. ഇതില്‍ വിദ്യാ ബാലനുമായി നിര്‍ണായക സ്വാധീനമുള്ള കഥാപാത്രത്തെയാണ് അനൂപ് മേനോന് മാറ്റിവച്ചിരുന്നത്. മാധവിക്കുട്ടി എന്ന പേരില്‍ മലയാളത്തിലും കമലാദാസ് എന്ന പേരില്‍ ഇംഗ്ലീഷിലും രചനകള്‍ നടത്തിയിരുന്ന മലയാളത്തിന്റെ എക്കാലത്തെയും പ്രിയപ്പെട്ട എഴുത്തുകാരി ഇസ്ലാം മതം സ്വീകരിച്ചത് വന്‍ കോളിളക്കം സൃഷ്ടിച്ചിരുന്നു. അവര്‍ക്ക് കേരളത്തിലെ ഒരു രാഷ്ട്രീയ നേതാവിനോടുള്ള പ്രണയം മൂലം അദ്ദേഹത്തിന്റെ നിര്‍ദേശപ്രകാരം മതം മാറിതയാണെന്നും പിന്നീട് പ്രചരിച്ചു. അവരുടെ സുഹൃത്തായിരുന്ന പ്രശസ്ത മാധ്യമ പ്രവര്‍ത്തക ലീലാ മേനോന്‍ എഴുതിയ ലേഖനത്തിലാണ് ഈ വെളിപ്പെടുത്തല്‍ ഉണ്ടായിരുന്നത്.
അന്ത്യം വരെയും മുസ്ലിമായി ജീവിച്ച കമലാ സുരയ്യയെ തിരുവനന്തപുരം പാളയം പള്ളി ഖബര്‍സ്ഥാനിലാണ് അടക്കം ചെയ്തത്. അതേസമയം ചിത്രം വിവാദത്തിലകപ്പെടാന്‍ സാധ്യതയുണ്ട് എന്നത് മുന്നില്‍ കണ്ടാണ് വിദ്യാ ബാലന്റെ പിന്മാറ്റമെന്നും കരുതുന്നു.
Keywords: Entertainment, Vidya Balan, Bollywood
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.