Breakthrough | മലയാളി വിദ്യാര്‍ത്ഥികള്‍ക്ക് ആശ്വാസം; നീറ്റ്-പിജി പരീക്ഷാ കേന്ദ്രങ്ങള്‍ കേരളത്തില്‍ തന്നെ അനുവദിക്കുമെന്ന് രാജീവ് ചന്ദ്രശേഖര്‍

 
Kerala Students to Get Nearby NEET-PG Exam Centers

Photo Credit: X/ Rajeev Chandrasekhar

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

നീറ്റ്-പിജി പരീക്ഷ; കേരള വിദ്യാർത്ഥികൾക്ക് ആശ്വാസം

ന്യൂഡെല്‍ഹി: (KVARTHA) കേരളത്തിലെ (Kerala) വിദ്യാര്‍ത്ഥികള്‍ക്ക് ആശ്വാസം. നീറ്റ്-പിജി (NEET-PG) പരീക്ഷയുടെ കേന്ദ്രങ്ങള്‍ (exam centers) വിദൂര സ്ഥലങ്ങളിലാണെന്ന പരാതിയെ തുടര്‍ന്ന്, കേന്ദ്ര ആരോഗ്യ മന്ത്രി ജെ.പി. നദ്ദ (JP Nadda) ഇടപെട്ടിരിക്കുന്നു. മുന്‍ കേന്ദ്ര മന്ത്രി രാജീവ് ചന്ദ്രശേഖര്‍ (Rajeev Chandrasekhar) മന്ത്രിയുമായി സംസാരിച്ചതിനെ തുടര്‍ന്നാണ് ഈ നടപടി.

Aster mims 04/11/2022

മലയാളി വിദ്യാര്‍ത്ഥികള്‍ക്ക് കേരളത്തിലോ അവരുടെ താമസസ്ഥലത്തിന് അടുത്തോ പരീക്ഷാ കേന്ദ്രങ്ങള്‍ അനുവദിക്കുന്നതിന് നാഷണല്‍ ബോര്‍ഡ് ഓഫ് എക്സാമിനേഷന്‍ (National Board of Examinations) നടപടികള്‍ സ്വീകരിക്കുമെന്ന് മന്ത്രി ഉറപ്പ് നല്‍കിയിട്ടുണ്ടെന്ന് രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു. ഓഗസ്റ്റ് 5 തിങ്കളാഴ്ചയ്ക്കകം വിദ്യാര്‍ത്ഥികള്‍ക്ക് ഇക്കാര്യം അറിയിപ്പ് ലഭിക്കുമെന്നും രാജീവ് ചന്ദ്രശേഖര്‍ ട്വിറ്ററില്‍ കുറിച്ചു.

രാജ്യത്താകമാനം രണ്ടര ലക്ഷം എംബിബിഎസ് ബിരുദധാരികളാണ് പരീക്ഷയെഴുതുന്നത്. കേരളത്തില്‍ നിന്ന് മാത്രം 25000ത്തോളം പേര്‍ പരീക്ഷയെഴുതുന്നുണ്ട്. നിലവില്‍, സംസ്ഥാനത്തെ വിദ്യാര്‍ത്ഥികള്‍ക്ക് ആന്ധ്രയുള്‍പ്പെടെയുള്ള സംസ്ഥാനങ്ങളിലാണ് കേന്ദ്രം അനുവദിച്ചിരിക്കുന്നത്. ദില്ലിയിലെ വിദ്യാര്‍ഥികള്‍ പരീക്ഷയെഴുതാനായി ഉത്തര്‍പ്രദേശിലും രാജസ്ഥാനിലും പോകണം. 

അപേക്ഷാ സമയം പരീക്ഷാ കേന്ദ്രം തെരഞ്ഞെടുക്കാനുള്ള നാല് ഓപ്ഷനാണുണ്ടായിരുന്നത്. കേരളത്തിലെ മിക്ക ജില്ലകളിലും കേന്ദ്രങ്ങള്‍ ഉണ്ടായിരുന്നു. എന്നാല്‍, സാങ്കേതിക തകരാര്‍ കാരണം അപേക്ഷിക്കുമ്പോള്‍ കേരളത്തിലെ കേന്ദ്രങ്ങള്‍ തെരഞ്ഞെടുക്കാനുള്ള സമയം കിട്ടാത്തതിനാല്‍ ആന്ധ്ര തെരഞ്ഞെടുക്കാന്‍ നിര്‍ബന്ധിക്കപ്പെടുകയായിരുന്നുവെന്നും മിക്ക പരീക്ഷാര്‍ഥികള്‍ പരാതി ഉന്നയിച്ചിരുന്നു.#NEETPG, #Kerala, #examcenters, #students, #India, #education



 

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia