

● 22 കാരറ്റ് ഗ്രാമിന് 45 രൂപ ഇടിഞ്ഞു.
● 18 കാരറ്റ് വിലയും താഴ്ന്നു.
● 14, 9 കാരറ്റ് സ്വർണത്തിനും വില കുറവ്.
● വെള്ളിക്ക് വ്യത്യസ്ത നിരക്കുകൾ.
കൊച്ചി: (KVARTHA) സംസ്ഥാനത്ത് സ്വര്‍ണവില കുറഞ്ഞു. ജൂലൈ 25 ന് വെള്ളിയാഴ്ച സ്വര്‍ണവിലയില്‍ ഇടിവ് രേഖപ്പെടുത്തി. 22 കാരറ്റ് സ്വര്‍ണത്തിന് ഇരു വിഭാഗത്തിനും ഗ്രാമിന് ഗ്രാമിന് 45 രൂപയും പവന് 360 രൂപയും കുറഞ്ഞ് യഥാക്രമം 9210 രൂപയും 73680 രൂപയുമായി.
വ്യാഴാഴ്ച (25.08.2025) 22 കാരറ്റ് സ്വര്‍ണത്തിന് ഇരു വിഭാഗത്തിനും ഗ്രാമിന് ഗ്രാമിന് 125 രൂപയും പവന് 1000 രൂപയും കുറഞ്ഞ് യഥാക്രമം 9255 രൂപയും 74040 രൂപയുമായിരുന്നു. ബുധനാഴ്ച (23.07.2025) 22 കാരറ്റ് സ്വര്‍ണത്തിന് ഇരു വിഭാഗത്തിനും ഗ്രാമിന് ഗ്രാമിന് 95 രൂപയും പവന് 760 രൂപയും വര്‍ദ്ധിച്ച് യഥാക്രമം 9380 രൂപയും 75040 രൂപയുമായിരുന്നു.
18 കാരറ്റിനും വില കുറഞ്ഞു
ഓള്‍ കേരള ഗോള്‍ഡ് ആന്‍ഡ് സില്‍വര്‍ മെര്‍ച്ചന്റ്‌സ് അസോസിയേഷനിലെ (AKGSMA) കെ സുരേന്ദ്രന്‍ പ്രസിഡന്റും അഡ്വ. എസ് അബ്ദുള്‍ നാസര്‍ സെക്രട്ടറിയുമായുള്ള വിഭാഗത്തിന് ജൂലൈ 25 ന് ഗ്രാമിന് 35 രൂപ കുറഞ്ഞ് 7555 രൂപയിലും പവന് 280 രൂപ കുറഞ്ഞ് 60440 രൂപയിലുമാണ് കച്ചവടം നടക്കുന്നത്.
ഡോ. ബി ഗോവിന്ദന്‍ ചെയര്‍മാനും ജസ്റ്റിന്‍ പാലത്ര പ്രസിഡന്റുമായുള്ള (AKGSMA) വിഭാഗത്തിന് വെള്ളിയാഴ്ച ഗ്രാമിന് 35 രൂപ കുറഞ്ഞ് 7590 രൂപയും പവന് 280 രൂപ കുറഞ്ഞ് 60720 രൂപയിലുമാണ് കച്ചവടം നടക്കുന്നത്.
14 കാരറ്റിനും 9 കാരറ്റിനും വില കുറഞ്ഞു
എല്ലാ കാരറ്റുകളുടെയും സ്വര്‍ണ്ണവിലയും ആനുപാതികമായി കുറഞ്ഞിട്ടുണ്ട്. കെ സുരേന്ദ്രന്‍ വിഭാഗത്തിന് 14 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 30 രൂപ കുറഞ്ഞ് 5885 രൂപയും പവന് 240 രൂപ കുറഞ്ഞ് 47080 രൂപയുമാണ്. ഒന്‍പത് കാരറ്റിന് ഗ്രാമിന് 15 രൂപ കുറഞ്ഞ് 3795 രൂപയും പവന് 120 രൂപ കുറഞ്ഞ് 30360 രൂപയുമാണ്.
വെള്ളിക്ക് വ്യത്യസ്ത നിരക്കുകള്‍
വെള്ളിയാഴ്ച രണ്ട് വിഭാഗത്തിനും ഒരു ഗ്രാം സാധാരണ വെള്ളിക്ക് വ്യത്യസ്ത വിലകളിലാണ് കച്ചവടം നടക്കുന്നത്. കെ സുരേന്ദ്രന്‍ വിഭാഗത്തിന് ഒരു ഗ്രാം സാധാരണ വെള്ളിക്ക് 125 രൂപയില്‍നിന്ന് രണ്ട് രൂപ കുറഞ്ഞ് 123 രൂപയിലും മറു വിഭാഗത്തിന് 126 രൂപയില്‍ നിന്ന് ഒരു രൂപ കൂടി 127 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്.
സ്വർണവിലയിലെ ഈ കുറവ് ആഭരണ വിപണിയെ എങ്ങനെ ബാധിക്കും? നിങ്ങളുടെ അഭിപ്രായം പങ്കുവെക്കുക.
Article Summary: Kerala gold price drops again, ₹360 down per sovereign.
#GoldPrice #Kerala #LowPrice #Ornaments #Finance #Gold #GoldPrice