Body Found | ഫൈബര്‍ വള്ളം മറിഞ്ഞ് കടലില്‍ കാണാതായ മീന്‍പിടിത്ത തൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി
                                                 Aug 7, 2023, 15:42 IST
                                            
                                        ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
 കണ്ണൂര്‍: (www.kvartha.com) പാലക്കോട് ചൂട്ടാട് അഴിമുഖത്തെ മണല്‍ത്തിട്ടയിലിടിച്ച് തോണി മറിഞ്ഞ് കടലില്‍ കാണാതായ മീന്‍പിടിത്ത തൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി. തിങ്കളാഴ്ച (07.06.2023) രാവിലെ 11.30 മണിയോടെയാണ് മൃതദേഹം കണ്ടെത്തിയത്. വെസ്റ്റ് ബംഗാള്‍ മുര്‍ഷിദാബാദ് ഹറുദുംഗയിലെ കോക്കന്‍ മണ്ഡലിന്റെ (20) മൃതദേഹമാണ് കണ്ടെത്തിയത്.  
 
  ഞായറാഴ്ച (06.08.2023) വൈകുന്നേരം ആറര മണിയോടെയായിരുന്നു അപകടം. പുറങ്കടലിലെ വലിയ മീന്‍പിടിത്തയാനമായ ലെയ്ലന്റില്‍ നിന്നും ഇരുപത്തഞ്ചോളം തൊഴിലാളികളുമായി പാലക്കോട് ഹാര്‍ബറിലേക്ക് വരികയായിരുന്ന പുതിയങ്ങാടി സ്വദേശിയുടെ അല്‍അബാദ് എന്ന ഫൈബര്‍ വള്ളമാണ് മണല്‍ത്തിട്ടയില്‍ തട്ടി മറിഞ്ഞത്. ഇതിലെ ജീവനക്കാര്‍ രക്ഷപ്പെട്ട് കരക്കെത്തിയപ്പോഴേക്കും കൂട്ടത്തിലുണ്ടായിരുന്ന കോക്കന്‍ മണ്ഡലിനെ കാണാതാവുകയായിരുന്നു.  
  ഇയാള്‍ക്ക് വേണ്ടി ഞായറാഴ്ച രാത്രിയില്‍ നിര്‍ത്തിവെച്ച തിരച്ചില്‍ തിങ്കളാഴ്ച രാവിലെ മുതല്‍ വീണ്ടും ആരംഭിച്ചിരുന്നു. അപകടത്തെ തുടര്‍ന്ന് പാലക്കോട് പുതിയങ്ങാടി ഹാര്‍ബറുകളില്‍ തൊഴിലാളികള്‍ ഹര്‍ത്താല്‍ ആചരിച്ചു 
 
  Keywords: Kannur, News, Kerala, Missing, Dead body, Found, Death, Kannur: Missing man's dead body found 
 
                                            ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
                                            രേഖപ്പെടുത്താം. സ്വതന്ത്രമായ
                                            ചിന്തയും അഭിപ്രായ പ്രകടനവും
                                            പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
                                            ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
                                            കണക്കാക്കരുത്. അധിക്ഷേപങ്ങളും
                                            വിദ്വേഷ - അശ്ലീല പരാമർശങ്ങളും
                                            പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
                                            ശക്തമായ നിയമനടപടി നേരിടേണ്ടി
                                            വന്നേക്കാം.
                                        
                                        
                                        
 
                                    
                                    
                                    
                                    
                                    
                                    
                                    
                                    
                                    
  
                                                    
                                                
