SC order | 'പത്രങ്ങളിൽ പരസ്യം നൽകി സ്വകാര്യതാ നയം പറയൂ'; വാട്‌സ്ആപ്പിന് സുപ്രീം കോടതിയുടെ നിർദേശം

 


ന്യൂഡെൽഹി: (www.kvartha.com) 2021-ൽ കേന്ദ്ര സർക്കാരിന് നൽകിയ സത്യവാങ്മൂലം വ്യാപകമായി പരസ്യപ്പെടുത്താൻ സുപ്രീം കോടതി വാട്സ്ആപ്പിനോട് നിർദേശിച്ചു. 2021-ലെ സ്വകാര്യതാ നയം ജനങ്ങൾക്ക് ബാധകമല്ലെന്നും പുതിയ ഡാറ്റാ നിയമം പ്രാബല്യത്തിൽ വരുന്നതുവരെ ആപ്പിന്റെ പ്രവർത്തനത്തെ ബാധിക്കില്ലെന്നും വാട്‌സ്ആപ്പ് ബുധനാഴ്ച സുപ്രീം കോടതിയെ അറിയിച്ചു. ഇത് സംബന്ധിച്ച് അഞ്ച് ദേശീയ പത്രങ്ങളിൽ പരസ്യം നൽകാനും ഉപയോക്താക്കൾക്ക് ഇതിനെക്കുറിച്ച് അറിയാൻ കഴിയുന്ന തരത്തിൽ വാട്‌സ്ആപ്പ് നൽകാനും കോടതി നിർദേശിച്ചു.

2021 മെയ് 22-ന് ഇലക്‌ട്രോണിക്‌സ് ആൻഡ് ഇൻഫർമേഷൻ ടെക്‌നോളജി മന്ത്രാലയത്തിന് അയച്ച കത്തിൽ, ഉപയോക്താക്കളുടെ സ്വകാര്യത മുൻ‌ഗണനയായി തുടരുമെന്നും ഉപയോഗം പരിമിതപ്പെടുത്തില്ലെന്നും ഗവൺമെന്റിന് വാട്സ്ആപ്പ് ഉറപ്പ് നൽകിയിരുന്നു. വാട്‌സ്ആപ്പിന്റെ പ്രൈവസി പോളിസിയിലെ മാറ്റം ചോദ്യം ചെയ്ത് വിദ്യാർഥികളായ കര്‍മണ്യ സിംഗ് സറീനും ശ്രേയ സേഥിയും സമർപ്പിച്ച ഹർജി പരിഗണിക്കുകയായിരുന്നു സുപ്രീം കോടതി.

SC order | 'പത്രങ്ങളിൽ പരസ്യം നൽകി സ്വകാര്യതാ നയം പറയൂ'; വാട്‌സ്ആപ്പിന് സുപ്രീം കോടതിയുടെ നിർദേശം

തുടർന്ന് സർക്കാരിന് നൽകിയ സത്യവാങ്മൂലം പരസ്യപ്പെടുത്താൻ അഞ്ച് പത്രങ്ങളിൽ പരസ്യം നൽകണമെന്ന് ജസ്റ്റിസ് കെഎം ജോസഫ് അധ്യക്ഷനായ അഞ്ചംഗ ബെഞ്ച് വാട്‌സ്ആപ്പിനോട് ആവശ്യപ്പെട്ടു. ജസ്റ്റിസ് അജയ് റസ്തോഗി, ജസ്റ്റിസ് അനിരുദ്ധ ബോസ്, ജസ്റ്റിസ് ഹൃഷികേശ് റോയ്, ജസ്റ്റിസ് സി ടി രവികുമാർ എന്നിവരും ബെഞ്ചിൽ ഉൾപ്പെടുന്നു. കേസിൽ അടുത്ത വാദം കേൾക്കാൻ ബെഞ്ച് ഏപ്രിൽ 11 ലേക്ക് മാറ്റി. വാട്‌സ്ആപ്പ് വിഷയം പാർലമെന്റിനും പരിശോധിക്കാമെന്ന് കേന്ദ്രത്തിന് വേണ്ടി ഹാജരായ അറ്റോർണി ജനറൽ ആർ വെങ്കിട്ടരമണി പറഞ്ഞു. പാർലമെന്റിന്റെ ബജറ്റ് സമ്മേളനത്തിന്റെ രണ്ടാം ഭാഗത്തിൽ ഡാറ്റ പ്രൊട്ടക്ഷൻ ബിൽ അവതരിപ്പിക്കുമെന്ന് സോളിസിറ്റർ ജനറൽ തുഷാർ മേത്ത പറഞ്ഞു. ബിൽ പാർലമെന്റ് പാസാക്കുന്നത് വരെ കോടതി കാത്തിരിക്കണമെന്ന് മെസേജിംഗ് ആപ്പിന് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ കപിൽ സിബൽ പറഞ്ഞു.

Keywords:  New Delhi, News, National, Whatsapp, Central Government, SC orders Whatsapp to make public its undertaking on 2021 privacy policy.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia