Negligence | മറവിരോഗിയായ വയോധികനോട് ഇവർ കാണിച്ചത്! കണ്ണൂർ മെഡികൽ കോളജ് അധികൃതരുടെ അനാസ്ഥയ്‌ക്കെതിരെ മാധ്യമ പ്രവർത്തകന്റെ ഫേസ്‌ബുക് പോസ്റ്റ് വൈറലായി
കണ്ണൂർ: (www.kvartha.com) സർകാർ ഏറ്റെടുത്തതിന് ശേഷം പരിയാരത്തെ കണ്ണൂർ മെഡികൽ കോളജിലെ ചികിത്സാ സംവിധാനം കുത്തഴിഞ്ഞിരിക്കുകയാണെന്ന വിമർശനം ശക്തമാണ്. ഇവിടെ ചികിത്സയ്ക്കായി നടന്നുവരുന്നവർ പോലും പിന്നീട് ജീവൻ നഷ്ടപ്പെട്ട് ആംബുലൻസിൽ തിരിച്ചു പോവുകയാണെന്ന പരിഹാസം പോലും വിവിധ കോണുകളിൽ നിന്നും ഉയരുന്നുണ്ട്. സാധാരണക്കാർക്ക് ആശ്വാസമാകേണ്ടതാണ് ഈ സർകാർ ആതുരാലയമെന്ന കാര്യത്തിൽ ആർക്കും തർക്കമില്ല.
എന്നാൽ കേരളത്തിലെ സർകാർ മെഡികൽ കോളജുകളിൽ ഏറ്റവും മോശം പെരുമാറ്റമാണ് ഇവിടെയുള്ള ജീവനക്കാരിൽ നിന്നും ഉണ്ടാകുന്നതെന്ന വിമർശനം പലരും ഉയർത്തിയിട്ടുണ്ട്. ഇത്തരത്തിൽ ഒരു അനുഭവം പങ്കുവെച്ച കണ്ണൂരിലെ മാധ്യമ പ്രവർത്തകന്റെ ഫേസ്‌ബുക് പോസ്റ്റ് ചർചയായി. പരിയാരത്തെ കണ്ണൂർ ഗവ. മെഡികൽ കോളജിലെ ജീവനക്കാരുടെ കർത്തവ്യബോധത്തിന് മുന്നിൽ കണ്ണ് നിറഞ്ഞുപോകുകയാണെന്നാണ് മാധ്യമപ്രവർത്തകൻ ശ്രീകാന്തിന്റെ ഫേസ്ബുക് പോസ്റ്റിൽ പറയുന്നത്.
മറവി രോഗിയായ ഒരു മനുഷ്യനെ കണ്ടുമുട്ടേണ്ടി വന്ന രംഗമാണ് അദ്ദേഹത്തിന്റെ അനുഭവം. ഇങ്ങനൊരു പങ്കുവെക്കലിലൂടെ പരിയാരം ഗവ. മെഡികൽ കോളജ് ജീവനക്കാരുടെ അനാസ്ഥയും അശ്രദ്ധയും എത്രത്തോളമാണെന്ന് പൊതുജനങ്ങൾ മനസിലാക്കിയെന്നും അദ്ദേഹം ചൂണ്ടികാട്ടുന്നു.
ശ്രീകാന്തിന്റെ ഫേസ്‌ബുക് പോസ്റ്റിന്റെ പൂർണരൂപം: