അഫ്ഗാനിലുണ്ടായ സ്‌ഫോടനത്തില്‍ 22 മരണം; നിരവധി പേര്‍ക്ക് പരിക്ക്
Apr 22, 2022, 11:31 IST
കാബൂള്‍: (www.kvartha.com) അഫ്ഗാനിസ്താനിലെ മസാര്‍-ഇ-ശരീഫ്, കുന്ദൂസ് എന്നീ നഗരങ്ങളിലുണ്ടായ സ്‌ഫോടനത്തില്‍ 22 പേര്‍ കൊല്ലപ്പെട്ടതായും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി റിപോര്‍ട്. മസാര്‍-ഇ-ശരീഫിലെ ശിയാ പള്ളിയില്‍ ആരാധകര്‍ വിശുദ്ധ റംസാന്‍ ആഘോഷിക്കാന്‍ പ്രാര്‍ഥിക്കുന്നതിനിടെയാണ് ആദ്യത്തെ സ്‌ഫോടനം നടന്നതെന്ന് റിപോര്‍ടുകള്‍ പറയുന്നു.
വടക്കന്‍ അഫ്ഗാനിസ്താന്റെ മറ്റൊരു നഗരമായ കുന്ദൂസിലാണ് രണ്ടാമത്തെ സ്‌ഫോടനം റിപോര്‍ട് ചെയ്തത്. അതേസമയം, സ്ഫോടനത്തിന്റെ ഉത്തരവാദിത്തം അഫ്ഗാനിസ്താനിലെ ഇസ്ലാമിക് സ്റ്റേറ്റ് ഗ്രൂപ് ഏറ്റെടുത്തതായി എഎഫ്പി റിപോര്‍ട് ചെയ്തു.
മസാര്‍-ഇ-ശരീഫില്‍ ഷിയ വിഭാഗത്തിന്റെ പള്ളിയില്‍ സ്‌ഫോടനത്തില്‍ 11 പേരാണ് കൊല്ലപ്പെട്ടത്. കുന്ദൂസ് പ്രവിശ്യയില്‍ താലിബാന് വേണ്ടി ജോലിക്കാരെ കൊണ്ടുപോവുകയായിരുന്ന വാഹനവും സ്‌ഫോടനത്തിനിരയാവുകയായിരുന്നുവെന്നും 11 പേര്‍ ഇവിടെയും കൊല്ലപ്പെട്ടുവെന്നും റിപോര്‍ടുകള്‍ വ്യക്തമാക്കി.
അതേസമയം, രണ്ട് ദിവസം മുമ്പ്, പടിഞ്ഞാറന്‍ കാബൂളിലെ ശിയാ വിഭാഗക്കാര്‍ കൂടുതലുള്ള ഹസാര പ്രദേശത്തെ ഒരു ഹൈസ്‌കൂളില്‍ ഒരു സ്‌ഫോടനം ഉണ്ടായ വാര്‍ത്ത പുറത്തുവവന്നിരുന്നു. ആറ് പേരായിരുന്നു കൊല്ലപ്പെട്ടത്.
Keywords: Kabul, Afghanistan, News, World, Death, Injured, Blast, Killed, Crime, Afghanistan: At Least 22 died, Scores Injured In Twin Blasts.
വടക്കന്‍ അഫ്ഗാനിസ്താന്റെ മറ്റൊരു നഗരമായ കുന്ദൂസിലാണ് രണ്ടാമത്തെ സ്‌ഫോടനം റിപോര്‍ട് ചെയ്തത്. അതേസമയം, സ്ഫോടനത്തിന്റെ ഉത്തരവാദിത്തം അഫ്ഗാനിസ്താനിലെ ഇസ്ലാമിക് സ്റ്റേറ്റ് ഗ്രൂപ് ഏറ്റെടുത്തതായി എഎഫ്പി റിപോര്‍ട് ചെയ്തു.
മസാര്‍-ഇ-ശരീഫില്‍ ഷിയ വിഭാഗത്തിന്റെ പള്ളിയില്‍ സ്‌ഫോടനത്തില്‍ 11 പേരാണ് കൊല്ലപ്പെട്ടത്. കുന്ദൂസ് പ്രവിശ്യയില്‍ താലിബാന് വേണ്ടി ജോലിക്കാരെ കൊണ്ടുപോവുകയായിരുന്ന വാഹനവും സ്‌ഫോടനത്തിനിരയാവുകയായിരുന്നുവെന്നും 11 പേര്‍ ഇവിടെയും കൊല്ലപ്പെട്ടുവെന്നും റിപോര്‍ടുകള്‍ വ്യക്തമാക്കി.
അതേസമയം, രണ്ട് ദിവസം മുമ്പ്, പടിഞ്ഞാറന്‍ കാബൂളിലെ ശിയാ വിഭാഗക്കാര്‍ കൂടുതലുള്ള ഹസാര പ്രദേശത്തെ ഒരു ഹൈസ്‌കൂളില്‍ ഒരു സ്‌ഫോടനം ഉണ്ടായ വാര്‍ത്ത പുറത്തുവവന്നിരുന്നു. ആറ് പേരായിരുന്നു കൊല്ലപ്പെട്ടത്.
Keywords: Kabul, Afghanistan, News, World, Death, Injured, Blast, Killed, Crime, Afghanistan: At Least 22 died, Scores Injured In Twin Blasts.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.