വാട്ട്‌സ്ആപ്പില്‍ വൈറലായ കൂട്ടബലാല്‍സംഗം: സുപ്രീം കോടതി സിബിഐ അന്വേഷണം ആവശ്യപ്പെട്ടു

 



ന്യൂഡല്‍ഹി: (www.kvartha.com 28/02/2015) വാട്ട്‌സ് ആപ്പില്‍ വൈറലായി മാറിയ കൂട്ടബലാല്‍സംഗത്തെക്കുറിച്ച് സിബിഐ അന്വേഷണം നടത്തണമെന്ന് സുപ്രീംകോടതി ആവശ്യപ്പെട്ടു. ഒരു സംഘം യുവാക്കള്‍ രണ്ട് യുവതികളെ കൂട്ടബലാല്‍സംഗം ചെയ്യുന്ന വീഡിയോയാണ് വാട്ട്‌സ്ആപ്പിലൂടെ പ്രചരിച്ചത്.

ഇതൊരു ഗൗരമേറിയ പ്രശ്‌നമാണ്. ഇതില്‍ എന്തെങ്കിലും ചെയ്യേണ്ടത് അത്യാവശ്യമാണ്. ഈ സംഭവത്തിന് പൊതു പ്രാധാന്യം വളരെ കൂടുതലാണ് സുപ്രീം കോടതി പറഞ്ഞു.

കൂടാതെ വീഡിയോയില്‍ പ്രത്യക്ഷപ്പെട്ട യുവാക്കളുടെ കണ്ടെത്തണമെന്ന് ആവശ്യപ്പെട്ട് ഉത്തര്‍ പ്രദേശ്, ബീഹാര്‍, ഒഡീഷ, ഡല്‍ഹി സര്‍ക്കാരുകള്‍ക്കും കോടതി നോട്ടീസ് അയച്ചു.

6 യുവാക്കളാണ് വീഡിയോയില്‍ പ്രത്യക്ഷപ്പെടുന്നത്. ക്രൂരമായ ബലാല്‍സംഗത്തിനിടയിലും അവര്‍ ചിരിക്കുകയും രസിക്കുകയും ചെയ്യുന്നുണ്ട്. ഇരകളായ യുവതികള്‍ കരഞ്ഞ് യുവാക്കളോട് കേഴുന്ന ദൃശ്യങ്ങളും വീഡിയോയിലുണ്ട്.
വാട്ട്‌സ്ആപ്പില്‍ വൈറലായ കൂട്ടബലാല്‍സംഗം: സുപ്രീം കോടതി സിബിഐ അന്വേഷണം ആവശ്യപ്പെട്ടു
വനിത പ്രവര്‍ത്തക സുനിത കൃഷ്ണന്‍ ഈ വീഡിയോ യൂട്യൂബില്‍ അപ്ലോഡ് ചെയ്യുകയും ബലാല്‍സംഗം ചെയ്ത യുവാക്കളെ കണ്ടെത്താനായി ഫേസ്ബുക്കിലൂടെ സഹായം ആവശ്യപ്പെടുകയും ചെയ്തു. എന്നാല്‍ ഈ സംഭവം നടന്നത് എവിടെയാണെന്ന് ഇതുവരെ കണ്ടെത്താനായിട്ടില്ല.

SUMMARY: The Supreme Court on Friday asked the CBI to register a case and immediately investigate a video that went viral on WhatsApp showing a group of men taking turns as they sexually assault two women as they beg and plead the men to let them go.

Keywords: WhatsApp, Gang Rape, Accused, Video, YouTube, Supreme Court of India, CBI


ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia