Follow KVARTHA on Google news Follow Us!
ad

രാജ്യത്തിന്റെ ആഭ്യന്തര ഉത്പാദനം 7.2 ശതമാനമായി വളരുമെന്ന് ലോക ബാങ്ക്

രാജ്യത്തിന്റെ ആഭ്യന്തര ഉത്പാദനം (ജി.ഡി.പി.) 201718 സാമ്പത്തിക വര്‍ഷം 7.2 ശതമാനമായി വളരുമെന്ന് ലോക ബാങ്ക് വിലയിരുത്തല്‍. National,India,Economy,Increase,World Bank, Report, Declaration, Demonetization, News
ന്യൂഡല്‍ഹി: (www.kvartha.com 30/05/2017) രാജ്യത്തിന്റെ ആഭ്യന്തര ഉത്പാദനം (ജി.ഡി.പി.) 2017-18 സാമ്പത്തിക വര്‍ഷം 7.2 ശതമാനമായി വളരുമെന്ന് ലോക ബാങ്ക് വിലയിരുത്തല്‍. 2016-17 കാലഘട്ടത്തില്‍ ഇന്ത്യയുടെ സമ്പദ് വ്യവസ്ഥ മന്ദഗതിയിലായിരുന്നു. 6.8 ശതമാനമായിരുന്ന വളര്‍ച്ചാ നിരക്കില്‍ നിന്ന് സമ്പദ്ഘടന കരകയറുന്നതിന്റെ സൂചനകള്‍ പ്രകടമാണെന്നും ലോക ബാങ്ക് തിങ്കളാഴ്ച പുറത്തിറക്കിയ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

നോട്ട് നിരോധനം ഏല്പിച്ച ആഘാതത്തില്‍ നിന്ന് ഇന്ത്യന്‍ സമ്പദ്ഘടന മെച്ചപ്പെട്ടിട്ടുണ്ട്. 2019ല്‍ 7.5 ശതമാനവും 2020ല്‍ ജി.ഡി.പി. 7.7 ശതമാനവും വളര്‍ച്ച കൈവരിക്കുമെന്നും ലോക ബാങ്ക് വ്യക്തമാക്കുന്നു. കഴിഞ്ഞ സാമ്പത്തിക വര്‍ഷം ഒക്ടോബര്‍ മുതല്‍ ഡിസംബര്‍ വരെയുള്ള പാദത്തില്‍ ഏഴു ശതമാനം വളര്‍ച്ചയാണ് ജി.ഡി.പി.ക്കുണ്ടായത്. 7.4 ശതമാനം വളര്‍ച്ചാ നിരക്കാണ് പ്രതീക്ഷിച്ചിരുന്നത്. നോട്ടു നിരോധനമാണ് ഈ ഇടിവിന് കാരണമെന്ന് ലോക ബാങ്ക് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

National,India,Economy,Increase,World Bank, Report, Declaration, Demonetization, News

ഈ സാമ്പത്തിക വര്‍ഷം രാജ്യത്തിന്റെ സാമ്പത്തിക വളര്‍ച്ച 7.2 ശതമാനമായിരിക്കുമെന്നാണ് ലോകബാങ്ക് പ്രതീക്ഷിക്കുന്നത്. മെയ് 31 ന് സെന്‍ട്രല്‍ സ്റ്റാറ്റിസ്റ്റിക്‌സ് ഓഫീസ് (സിഎസ്ഒ) 2016-17 വരെ ദേശീയ വരുമാനത്തിന്റെ മതിപ്പുവിലയെ സംബന്ധിച്ച റിപ്പോര്‍ട്ട് പുറത്തുവിട്ടിട്ടില്ല. സിഎസ്ഒ 2016-17 കാലഘട്ടത്തില്‍ ജിഡിപി വളര്‍ച്ച 7.1 ശതമാനമായി ഉയര്‍ന്നിരുന്നു.

ലോകത്തിലെ ഏറ്റവും വേഗതയേറിയ സമ്പദ് വ്യവസ്ഥ ഇന്ത്യയാണ്. ചരക്കുകളും സേവന നികുതികളും വന്‍തോതില്‍ വര്‍ധിപ്പിക്കുമെന്നും ലോകബാങ്ക് ഡയറക്റ്റര്‍ ജുനൈദ് അഹ്മദ് പറഞ്ഞു. റിപ്പോര്‍ട്ടിലെ കണക്കുകള്‍ പ്രകാരം, പൊതുമേഖലാ ബാങ്കുകളുടെ മോശമായ വായ്പകള്‍ പരിഹരിക്കുന്നതിനുള്ള ലണ്ടന്‍ നിയമവും പുതിയ ഓര്‍ഡിനന്‍സ് ഇറക്കലും ഉള്‍പ്പെടെയുള്ള പരിഷ്‌കാരങ്ങള്‍ വളര്‍ച്ച മെച്ചപ്പെടുത്തുന്നതില്‍ പ്രധാന പങ്ക് വഹിക്കേണ്ടതുണ്ട്.

നാണയപ്പെരുപ്പവും ബാഹ്യ വ്യവസ്ഥകളും ഈ സാമ്പത്തിക വര്‍ഷം തുടരാനാവുമെന്ന് പ്രതീക്ഷിക്കുന്നു. ദുര്‍ബലമായ സ്വകാര്യ നിക്ഷേപം, കുറഞ്ഞ വായ്പാ വളര്‍ച്ച, ആഗോളവല്‍ക്കരണ വിരുദ്ധ നിലപാടുകള്‍ തുടങ്ങിയവയെ ലോകബാങ്ക് ഉയര്‍ത്തിക്കാട്ടുന്നു. ജി.എസ്.ടിക്ക് ശേഷം തൊഴിലവസരം സൃഷ്ടിക്കല്‍, പ്രത്യേകിച്ച് സ്ത്രീകളെ സംബന്ധിച്ചിടത്തോളം അടുത്ത ഊന്നല്‍ ആയിരിക്കണമെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.

2005 നും 2012 നും ഇടയ്ക്ക് പ്രായപൂര്‍ത്തിയായവരില്‍ 0.9 ശതമാനം തുല്യമായ ജോലിയാണ് ഇന്ത്യയിലുള്ളത്. ഇതില്‍ സ്ഥിരവായ്പയുള്ള തൊഴില്‍ അവസരങ്ങളില്‍ മിക്കതും പുരുഷന്മാരാണ്. ബംഗ്ലാദേശ് അല്ലെങ്കില്‍ ഇന്‍ഡോനേഷ്യയിലുള്ള സ്ത്രീ തൊഴിലാളികളുടെ പങ്കാളിത്തം (LFPR) ഉയര്‍ത്തിയാല്‍ ഇന്ത്യയുടെ ജിഡിപി വളര്‍ച്ച ഒരു ശതമാനം കൂടി ഉയരുമെന്ന് ലോകബാങ്ക് വിലയിരുത്തി.

Summary: India's economy was slowing down in early 2016-17, until the favorable monsoon started lifting the economy, but the recovery was temporarily disrupted by the Government's "Demonetization initiative", it said in its India's Development Updated released on Monday.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 

Keywords: National,India, Economy,Increase,World Bank, Report, Declaration, Demonetization, News.