ഡെല്‍ഹി കൂട്ടബലാത്സംഗത്തിന് 2 വയസ്

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ഡെല്‍ഹി: (www.kvartha.com 16.12.2014) രാജ്യത്തെ നടുക്കിയ ഡെല്‍ഹി കൂട്ടക്കൊലയ്ക്ക് രണ്ട് വയസ് തികയുന്നു. 2012 ഡിസംബര്‍ 16 നാണ് ഓടിക്കൊണ്ടിരിക്കുന്ന ബസില്‍ വെച്ച് രാജ്യം നിര്‍ഭയ എന്ന് വിളിച്ച പെണ്‍കുട്ടി കൂട്ടബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ടത്. സുഹൃത്തിനൊപ്പം സിനിമ കണ്ട് മടങ്ങുന്ന അവസരത്തിലാണ് പെണ്‍കുട്ടി ബലാത്സംഗത്തിനിരയായത്.

ബലാത്സംഗത്തിനുശേഷം റോഡിലേക്ക് വലിച്ചെറിഞ്ഞ നിര്‍ഭയ മരണത്തോട് മല്ലിട്ട് സിംഗപൂരിലെ ആശുപത്രിയില്‍ വെച്ചാണ് മരിച്ചത്. സംഭവത്തില്‍ രാജ്യമാസകലം വന്‍ പ്രതിഷേധമാണ് നടന്നത്. പെണ്‍കുട്ടിയുടെ പേരുവിവരങ്ങള്‍ ഇനിയും വെളിപ്പെടുത്തിയിട്ടില്ലെങ്കിലും രാജ്യം അവളെ നിര്‍ഭയ എന്ന് വിളിച്ചു. നിര്‍ഭയയുടെ  സ്മരണ പുതുക്കാന്‍ വൈവിധ്യമാര്‍ന്ന പരിപാടികളാണ് സംഘടിപ്പിക്കുന്നത്.

രാജ്യം മുഴുവനും നടുങ്ങിയ നിര്‍ഭയ കൂട്ടബലാത്സംഗത്തിനുശേഷം സ്ത്രീകളുടെ സുരക്ഷയ്ക്ക് വേണ്ടി പ്രത്യേക സംവിധാനങ്ങള്‍ ഒരുക്കുമെന്ന് പറയുമ്പോഴും ഡെല്‍ഹിയില്‍ ദിവസവും ബലാത്സംഗത്തിനിരയാകുന്നവരുടെ എണ്ണം വര്‍ധിക്കുകയാണ്.  അതുകൊണ്ടുതന്നെ  ഡെല്‍ഹി നിവാസികള്‍ കടുത്ത ആശങ്കയിലാണ്.

ഡെല്‍ഹി കൂട്ടബലാത്സംഗത്തിന് 2 വയസ്

ഞങ്ങളുടെ  Facebook ലും  Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം

Also Read: 
വ്യാജഡോക്ടര്‍ എട്ട് വര്‍ഷത്തിനു ശേഷം പോലീസ് പിടിയില്‍

Keywords:  Women feel no safer, 2 years after Delhi gang molest, Killed, Friends, hospital, Treatment, Singapore, National.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia