ലോകകപ്പിന് ലഹരി പകരാന്‍ ബ്രസീലിയന്‍ വേശ്യാത്തെരുവുകള്‍ രാവുകള്‍ പകലാക്കുന്നു

 


റിയോഡേ ജെനീറോ:(www.kvartha.com 13.06.2014) ലോകകപ്പ് ഫുട്‌ബോളിന് ലഹരി പകരാന്‍ ബ്രസീലിയന്‍ വേശ്യത്തെരുവുകള്‍ രാവുകള്‍ പകലാക്കുന്നു. 32 രാജ്യങ്ങളില്‍ നിന്നും മറ്റുമായി എത്തുന്ന ആളുകളെ വേശ്യത്തെരുവുകളിലേക്ക് ആകര്‍ഷിച്ചാണ് മാംസവ്യാപാരം കൊഴുപ്പിക്കുന്നത്.

പ്രധാന വേദിയായ മൊറാക്കാന സ്റ്റേഡിയത്തിന് ആറു മൈല്‍ ദൂരെയുള്ള കോപകസാന ബീച്ച് പരിസരത്താണ് ഇതിന്റെ പ്രധാന കേന്ദ്രം. റിയോഡേ ജെനീറോയില്‍ മാത്രം  1,20,000 വേശ്യവൃത്തി നടത്തുന്ന യുവതികളാണ് ഉള്ളത്. ഇവിടുത്തെ പ്രസിദ്ധമായ വേശ്യത്തെരുവുകളിലൊന്നായ റിയോസ് വില്ലയിലും മിമോസയിലും 4,000ത്തോളം പെണ്‍കുട്ടികള്‍ ലോകകപ്പ് ലക്ഷ്യമാക്കി മാത്രം പുതിയ വ്യാപാരത്തിന് ഇറങ്ങിയിട്ടുണ്ട്.

അര മണിക്കൂര്‍ നേരത്തേക്ക് ഒപ്പം ശയിക്കാന്‍ 16 ബ്രിട്ടീഷ് പൗണ്ട് (ഇന്ത്യന്‍ രൂപ 1615) ആണ് ഈടാക്കുന്നത്. പെണ്‍കുട്ടികളില്‍ 18 വയസിന് താഴെയുള്ളവര്‍ പോലും ഉണ്ടാന്നാണ് ലോകകപ്പ് റിപോര്‍ട്ട് ചെയ്യാനെത്തിയ മാധ്യമങ്ങള്‍ പുറത്ത് വിട്ടിട്ടുള്ളത്. പെണ്‍കുട്ടികള്‍ക്കൊപ്പം കഴിയുന്നതിന് വീട്, ഫ്‌ലാറ്റ് തുടങ്ങിയവയും ഇവര്‍ ഏര്‍പ്പെടുത്തുന്നുണ്ട്. ഒരു മണിക്കൂറിന് 2629 രൂപയാണ് ഇവര്‍ വാങ്ങുന്നത്.

ബ്രസീലില്‍ 18 വയസ് കഴിഞ്ഞവര്‍ക്ക് ഏതുപുരുഷനുമായും ഒപ്പം കഴിയുന്നതിന് നിയമതടസം ഇല്ല. ഫുട്‌ബോള്‍ മൈതാനത്തിന് സമീപത്ത് വാഹനങ്ങളെ കാത്തുനിന്നാണ് ഇടപാടുകരെ കണ്ടെത്തുന്നതും കരാര്‍ ഉറപ്പിക്കുന്നതും. ടൗണിലെ വഴിയോരകച്ചവടക്കാര്‍ മുഖേനയും ഇടപാടുകാരെ കാന്‍വാസ് ചെയ്യുന്നുണ്ട്.

രണ്ടുകുട്ടികളും മാതാവും 20കാരിയുമായ മെല്‍ ലോക കപ്പ് പ്രമാണിച്ച് മൂന്നാഴ്ച മുമ്പ് തന്നെ താന്‍ ഈ ബിസിനസ് തുടങ്ങിയിട്ടുണ്ടെന്ന് വെളിപ്പെടുത്തി. കുടുംബത്തിനും വീട്ടുവാടകയ്ക്കും മറ്റുചിലവുകള്‍ക്കും വേണ്ടിയാണ് താന്‍ ഇതിന് ഇറങ്ങിത്തിരിച്ചതെന്നാണ് ഇവര്‍ പറയുന്നത്. 18കാരിയായ കോളജ് വിദ്യാര്‍ത്ഥിനി മറിയയും ഇതേ പോലെ പണമുണ്ടാക്കാനായി വ്യഭിചാരത്തിനിറങ്ങിയിട്ടുണ്ട്. പുതിയ ജീവിതം ആരംഭിക്കാനും കുടുംബത്തിന്റെ ബുദ്ധിമുട്ട് കണ്ടറിഞ്ഞുമാണ് ലോകകപ്പിനെത്തുന്നവരെ താന്‍ സല്‍ക്കരിക്കുന്നത്. ദിവസം 15 മുതല്‍ 20 വരെ ആളുകള്‍ തന്റെ അടുക്കല്‍ വരുന്നുണ്ടെന്നും മറിയ വ്യക്തമാക്കി.

അതേ സമയം രാജ്യത്തെ ബഹുഭൂരിപക്ഷം ജനങ്ങളും പട്ടിണിയിലും മറ്റുമായി കഴിയുമ്പോള്‍ ലോകകപ്പ് ഫുട്‌ബോളിനായി ഗവണ്‍മെന്റ് പണം ധൂര്‍ത്തടിക്കുന്നു എന്ന ആരോപണവും നിലനില്‍ക്കുന്നുണ്ട്. ഇതിനെതിരെ പ്രതിഷേധവുമായി വലിയൊരുവിഭാഗം ജനങ്ങള്‍ രംഗത്തുവന്നിരുന്നു. ലോകകപ്പ് ഒരുക്കങ്ങള്‍ക്കും നിര്‍മാണപ്രവര്‍ത്തനുമായി 1130 കോടി ഡോളര്‍ ചെലവിട്ടിട്ടും ആരോഗ്യ-വിദ്യാഭ്യാസരംഗത്ത് വേണ്ടത്ര ശ്രദ്ധ ചെലുത്തുന്നില്ലെന്നും പ്രതിഷേധക്കാര്‍ ആരോപിക്കുന്നു. 'ഞങ്ങള്‍ക്ക് അവകാശങ്ങളില്ലെങ്കില്‍ ലോകകപ്പുമില്ല' എന്ന ബാനറുമേന്തിയാണ് പ്രതിഷേധക്കാര്‍ നഗരത്തില്‍ തമ്പടിച്ചത്. എന്നാല്‍ മത്സരം ആരംഭിച്ചതോടെ പ്രതിഷേധവും കെട്ടടങ്ങിക്കൊണ്ടിരിക്കുകയാണ്. ഇതിനിടയിലാണ് എങ്ങനെയും പണമുണ്ടാക്കുക എന്ന ലക്ഷ്യത്തോടെ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ പോലും വ്യഭിചാരത്തിന് ഇറക്കുന്നത്.

ലോകകപ്പിന് ലഹരി പകരാന്‍ ബ്രസീലിയന്‍ വേശ്യാത്തെരുവുകള്‍ രാവുകള്‍ പകലാക്കുന്നു

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം

Keywords: Brazilian women turning to prostitution for World Cup - and England fans are their biggest goal,  Rio's Vila Mimosa red light, World Cup , huge invasion of punters, Copacabana beach, Selling sex, Vila Mimosa, Women wait for punters next to burger van
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia