SWISS-TOWER 24/07/2023

കസ്തൂരി രംഗന്‍ വിഷയത്തില്‍ മാധ്യമങ്ങള്‍ ജനങ്ങളെ കബളിപ്പിക്കുന്നു: മുഖ്യമന്ത്രി

 


കണ്ണൂര്‍: കസ്തൂരി രംഗന്‍ വിഷയത്തില്‍ മാധ്യമങ്ങള്‍ ജനങ്ങളെ കബളിപ്പിക്കുകയാണെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. കേരളത്തിലെ
പരിസ്ഥിതിലോല മേഖലകള്‍ക്ക് നവംബര്‍ 13ലെ ഉത്തരവ് ബാധകമല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

3,115 ചതുരശ്ര കിലോമീറ്റര്‍ മേഖലയെ പരിസ്ഥിതിലോല മേഖലയില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. കരട് വിജ്ഞാപനത്തില്‍ കേരളത്തിലെ ഇ.എസ്.ഐ പരിധിയില്‍ നിന്ന് ജനവാസ മേഖലകളെ ഒഴിവാക്കിയതിനാല്‍ ഇത് ബാധിക്കില്ല.

ജനവാസ മേഖലകള്‍, കൃഷി സ്ഥലങ്ങള്‍, പ്‌ളാന്റേഷനുകള്‍ എന്നിവയാണ് ഒഴിവാക്കപ്പെട്ടത്. അതിനാല്‍ നവംബര്‍ 13ലെ ഉത്തരവ് ഇവയ്ക്ക്  ബാധകമല്ല. വനം, കുളങ്ങള്‍, പുല്‍പ്രദേശങ്ങള്‍ എന്നീ  മേഖലകള്‍ക്ക്  ഉത്തരവ് ബാധകമാണെന്നും ഉമ്മന്‍ചാണ്ടി കൂട്ടിച്ചേര്‍ത്തു.

കസ്തൂരിരംഗന്‍ റിപോര്‍ട്ടില്‍ കേരളത്തിന്റെ നിലപാട് ഹരിത ട്രൈബ്യൂണ
ലില്‍ അവതരിപ്പിക്കാന്‍ കഴിഞ്ഞതില്‍ അഭിമാനമുണ്ട്. കേരളത്തിന്റെ നിലപാട് കൃത്യമായി ബോധ്യപ്പെടുത്താനായെന്നും അദ്ദേഹം പറഞ്ഞു.

കസ്തൂരി രംഗന്‍ വിഷയത്തില്‍ മാധ്യമങ്ങള്‍ ജനങ്ങളെ കബളിപ്പിക്കുന്നു: മുഖ്യമന്ത്രിഅതേസമയം കസ്തൂരി രംഗന്‍ വിഷയത്തില്‍ ജനങ്ങളെ കബളിപ്പിച്ച മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി രാജിവയ്ക്കണമെന്ന് പ്രതിപക്ഷ ഉപനേതാവ് കോടിയേരി ബാലകൃഷ്ണന്‍ ആവശ്യപ്പെട്ടു.

കരട് വിജ്ഞാപനം ഇറങ്ങിയതോടെ നവംബര്‍ 13ന്റെ ഉത്തരവിന്സാധുതയില്ലെന്ന് പറഞ്ഞ മുഖ്യമന്ത്രി ഇപ്പോള്‍ തീരുമാനം തിരുത്തിയതിലൂടെ ജനങ്ങളെ  വഞ്ചിച്ചിരിക്കുകയാണ്. ആവശ്യപ്പെട്ട സീറ്റ് നല്‍കാതിരുന്നിട്ടും യു ഡി എഫിന്റെ കൂടെ നില്‍ക്കുന്ന കെ.എം.മാണി സര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിക്കാന്‍  തയ്യാറാവണമെന്നും കോടിയേരി ആവശ്യപ്പെട്ടു.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം

Also Read:
സ്‌നാപ്പിള്‍ പിന്‍രൂപത്തില്‍ കടത്തിയ 18 ലക്ഷത്തിന്റെ സ്വര്‍ണം പിടിച്ചു; ബേവിഞ്ച സ്വദേശി അറസ്റ്റില്‍

Keywords:  Kasturirangan: Order not effective on excluded areas, Kannur, Media, Chief Minister, Oommen Chandy, Chief Minister, Farmers, K.M.Mani, Kodiyeri Balakrishnan, Kerala.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia