മുന്നണിയിലെടുക്കുന്നതിന് തടസ്സം പിണറായി-കുഞ്ഞാലിക്കുട്ടി ബന്ധമെന്ന് INL സെക്രട്ടറി ഇസ്മായില്‍
Feb 7, 2014, 18:42 IST
കാസര്‍കോട്: ഐഎന്‍എല്ലിനെ മുന്നണിയിലെടുക്കാതിരിക്കാതിരിക്കാനുള്ള കാരണം പിണറായി-കുഞ്ഞാലികുട്ടി ബന്ധമാണെന്ന് ഐഎന്‍എല്‍ സംസ്ഥാന സെക്രട്ടറി കെപി ഇസ്മായില്‍ പ്രവര്‍ത്തകരോട് തുറന്നുപറഞ്ഞു. വെള്ളിയാഴ്ച വൈകിട്ട് കാസര്‍കോട് കോ-ഓപ്പറേറ്റീവ് ബാങ്ക് ഹാളില്‍ നടന്ന ഐഎന്‍എല്‍ പാര്‍ലിമെന്ററി കണ്‍വെന്‍ഷനില്‍ മുഖ്യപ്രഭാഷണം നടത്തുന്നതിനിടയിലാണ് ഇസ്മായില്‍ ഈ നിര്‍ണായക വിവരം വെളിപ്പെടുത്തിയത്.
സമ്മേളനം ഉദ്ഘാടനം ചെയ്തത് അഖിലേന്ത്യാ സെക്രട്ടറി അഹമദ് ദേവര്‍കോവിലാണ്. ഇദ്ദേഹത്തിന്റെ പ്രസംഗത്തിന് ശേഷം മാധ്യമ പ്രവര്‍ത്തകരെല്ലാം ഹാള്‍ വിട്ട് പോയതിന് ശേഷം ഐഎന്‍എല്‍ പ്രവര്‍ത്തകര്‍മാത്രമാണ് ഹാളിലുള്ളതെന്ന് ഉറപ്പുവരുത്തിയതിന് ശേഷമാണ് ഇസ്മായില്‍ നെഞ്ചത്ത് കൈവെച്ച് ഈ സത്യാവസ്ഥ വെളിപ്പെടുത്തിയത്. കുഞ്ഞാലികുട്ടി എതിര്‍കുന്നതുകൊണ്ട് പിണറായി വിജയനാണ് ഐ.എന്‍.എല്ലിനെ മുന്നണിയിലെടുക്കുന്നതിന് തടസ്സം നില്‍ക്കുന്നതെന്നാണ് ഇസ്മായില്‍ പ്രവര്‍ത്തകരെ അറിയിച്ചത്.
പ്രതിപക്ഷ നേതാവ് വിഎസ് അച്ച്യുതാനന്ദനും മറ്റു ദേശീയ നേതാക്കളും ബന്ധപ്പെട്ട മുന്നണിയിലെ ഘടക കക്ഷികളും ഐഎന്‍എല്ലിനെ മുന്നണിയിലെടുക്കാന്‍ സമ്മതിച്ചിട്ടുണ്ടെന്നും എന്നാല്‍ കുഞ്ഞാലിക്കുട്ടിയുടെ സമ്മര്‍ദം മൂലം പിണറായി വിജയനാണ് ഇതിനെ എതിര്‍ക്കുന്നതെന്നും ഇസ്മായില്‍ പറയുന്നു. നേരത്തെ വിഎസും സിപിഐ. അടക്കമുളള ഘടക കക്ഷികളും എതിര്‍ക്കുന്നതിനാലാണ് ഐഎന്‍എലിനെ മുന്നണിയിലെടുക്കാത്തതെന്നാണ് സംസ്ഥാന നേതൃത്വം വ്യക്തമാക്കിയിരുന്നത്.
എന്നാല്‍ ഐഎന്‍എല്‍ നേതാക്കള്‍ വിഎസിനേയും സിപിഐ നേതാക്കളേയും നേരിട്ട് കണ്ട് സംസാരിച്ചപ്പോള്‍ അവര്‍ക്ക് ഇക്കാര്യത്തില്‍ ബന്ധമില്ലെന്ന് അറിയിച്ചതോടെയാണ് പിണറായി-കുഞ്ഞാലികുട്ടി ബന്ധമാണ് ഐഎന്‍എലിനെ മുന്നണിയിലെടുക്കുന്നതിന് തടസമെന്ന് പാര്‍ട്ടിക്ക് ബോധ്യപ്പെട്ടിട്ടുള്ളത്. സംസ്ഥാന-ജില്ലാ നേതാക്കളുടെ സാന്നിധ്യത്തിലാണ് ഐഎന്‍എല്‍ സംസ്ഥാന സെക്രട്ടറി പിണറായി-കുഞ്ഞാലിക്കുട്ടി കൂട്ടുകെട്ടിനെകുറിച്ച് പ്രവര്‍ത്തകര്‍ക്കിടയില്‍ പരസ്യമായ തുറന്ന് പറച്ചലിന് മുതിര്‍ന്നിരിക്കുന്നത്.
മുന്നണിയിലെടുക്കാത്ത എല്‍.ഡി.എഫിനെ ലോകസഭാ തെരഞ്ഞെടുപ്പില്‍ പിന്തുണക്കേണ്ടതില്ലെന്നവാദം പാര്‍ട്ടിക്കകത്ത് ശക്തമായിരിക്കുമ്പോഴാണ് ഇതിനെ പ്രതിരോധിക്കാനുള്ള പുതിയ വെളിപ്പെടുത്തലുമായി ഐഎന്‍എല്‍ സംസ്ഥാന സെക്രട്ടറി തന്നെ രംഗത്തുവന്നിരിക്കുന്നത്. മുന്നണിയിലെടുക്കുമെന്ന അജണ്ടയോടെയല്ല ഐഎന്‍എല്‍ ഇടതുപക്ഷത്തെ പിന്തുണക്കുന്നതെന്നാണ് അഖിലേന്ത്യാ സെക്രട്ടറി അഹ്മദ് ദേവര്‍ കോവില്‍ ഇല്‍ഘാടന പ്രസംഗത്തില്‍ പറഞ്ഞത്. ലോകസഭാ തെരഞ്ഞെടുപ്പില്‍ എന്ത് നിലപാട് സ്വീകരിക്കണമെന്ന കാര്യത്തില്‍ മാര്‍ച്ചില്‍ ചേരുന്ന ഐഎന്‍എല്‍ സംസ്ഥാന നേതൃയോഗം തീരുമാനമെടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
കണ്‍വെന്‍ഷനെത്തിയ അഞ്ഞൂറോളം പ്രവര്‍ത്തകര്‍ക്ക് മുന്നില്‍വെച്ചാണ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി. ഇസ്മായില്‍ പിണറായി കുഞ്ഞാലിക്കുട്ടി ബന്ധത്തെ തുറന്നെതിര്‍ത്തത്.
Related News:
മുന്നണി ബന്ധമില്ലാത്തതിന്റെ പേരില്‍ ആത്മഹത്യ ചെയ്യാന്‍ ഐ.എന്‍.എല്ലിനെ കിട്ടില്ല: അഹമദ് ദേവര്‍കോവില്‍
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം.
Keywords : K.P. Ismail, INL, CPM, CPI, Pinarayi vijayan, Kunhalikutty, Conference, Kerala, Relation, INL accuses Pinarayi-Kunhalikutty ally, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more, Kerala culture, Malayalam comedy, Malayalam news channel, Kerala news paper, News Malayalam, Today news paper, Today cricket news, Malayalam hot news, Malayalam Kathakal, Live Malayalam News, News Kerala, Malayalam gulf news.
സമ്മേളനം ഉദ്ഘാടനം ചെയ്തത് അഖിലേന്ത്യാ സെക്രട്ടറി അഹമദ് ദേവര്‍കോവിലാണ്. ഇദ്ദേഹത്തിന്റെ പ്രസംഗത്തിന് ശേഷം മാധ്യമ പ്രവര്‍ത്തകരെല്ലാം ഹാള്‍ വിട്ട് പോയതിന് ശേഷം ഐഎന്‍എല്‍ പ്രവര്‍ത്തകര്‍മാത്രമാണ് ഹാളിലുള്ളതെന്ന് ഉറപ്പുവരുത്തിയതിന് ശേഷമാണ് ഇസ്മായില്‍ നെഞ്ചത്ത് കൈവെച്ച് ഈ സത്യാവസ്ഥ വെളിപ്പെടുത്തിയത്. കുഞ്ഞാലികുട്ടി എതിര്‍കുന്നതുകൊണ്ട് പിണറായി വിജയനാണ് ഐ.എന്‍.എല്ലിനെ മുന്നണിയിലെടുക്കുന്നതിന് തടസ്സം നില്‍ക്കുന്നതെന്നാണ് ഇസ്മായില്‍ പ്രവര്‍ത്തകരെ അറിയിച്ചത്.
പ്രതിപക്ഷ നേതാവ് വിഎസ് അച്ച്യുതാനന്ദനും മറ്റു ദേശീയ നേതാക്കളും ബന്ധപ്പെട്ട മുന്നണിയിലെ ഘടക കക്ഷികളും ഐഎന്‍എല്ലിനെ മുന്നണിയിലെടുക്കാന്‍ സമ്മതിച്ചിട്ടുണ്ടെന്നും എന്നാല്‍ കുഞ്ഞാലിക്കുട്ടിയുടെ സമ്മര്‍ദം മൂലം പിണറായി വിജയനാണ് ഇതിനെ എതിര്‍ക്കുന്നതെന്നും ഇസ്മായില്‍ പറയുന്നു. നേരത്തെ വിഎസും സിപിഐ. അടക്കമുളള ഘടക കക്ഷികളും എതിര്‍ക്കുന്നതിനാലാണ് ഐഎന്‍എലിനെ മുന്നണിയിലെടുക്കാത്തതെന്നാണ് സംസ്ഥാന നേതൃത്വം വ്യക്തമാക്കിയിരുന്നത്.
എന്നാല്‍ ഐഎന്‍എല്‍ നേതാക്കള്‍ വിഎസിനേയും സിപിഐ നേതാക്കളേയും നേരിട്ട് കണ്ട് സംസാരിച്ചപ്പോള്‍ അവര്‍ക്ക് ഇക്കാര്യത്തില്‍ ബന്ധമില്ലെന്ന് അറിയിച്ചതോടെയാണ് പിണറായി-കുഞ്ഞാലികുട്ടി ബന്ധമാണ് ഐഎന്‍എലിനെ മുന്നണിയിലെടുക്കുന്നതിന് തടസമെന്ന് പാര്‍ട്ടിക്ക് ബോധ്യപ്പെട്ടിട്ടുള്ളത്. സംസ്ഥാന-ജില്ലാ നേതാക്കളുടെ സാന്നിധ്യത്തിലാണ് ഐഎന്‍എല്‍ സംസ്ഥാന സെക്രട്ടറി പിണറായി-കുഞ്ഞാലിക്കുട്ടി കൂട്ടുകെട്ടിനെകുറിച്ച് പ്രവര്‍ത്തകര്‍ക്കിടയില്‍ പരസ്യമായ തുറന്ന് പറച്ചലിന് മുതിര്‍ന്നിരിക്കുന്നത്.
മുന്നണിയിലെടുക്കാത്ത എല്‍.ഡി.എഫിനെ ലോകസഭാ തെരഞ്ഞെടുപ്പില്‍ പിന്തുണക്കേണ്ടതില്ലെന്നവാദം പാര്‍ട്ടിക്കകത്ത് ശക്തമായിരിക്കുമ്പോഴാണ് ഇതിനെ പ്രതിരോധിക്കാനുള്ള പുതിയ വെളിപ്പെടുത്തലുമായി ഐഎന്‍എല്‍ സംസ്ഥാന സെക്രട്ടറി തന്നെ രംഗത്തുവന്നിരിക്കുന്നത്. മുന്നണിയിലെടുക്കുമെന്ന അജണ്ടയോടെയല്ല ഐഎന്‍എല്‍ ഇടതുപക്ഷത്തെ പിന്തുണക്കുന്നതെന്നാണ് അഖിലേന്ത്യാ സെക്രട്ടറി അഹ്മദ് ദേവര്‍ കോവില്‍ ഇല്‍ഘാടന പ്രസംഗത്തില്‍ പറഞ്ഞത്. ലോകസഭാ തെരഞ്ഞെടുപ്പില്‍ എന്ത് നിലപാട് സ്വീകരിക്കണമെന്ന കാര്യത്തില്‍ മാര്‍ച്ചില്‍ ചേരുന്ന ഐഎന്‍എല്‍ സംസ്ഥാന നേതൃയോഗം തീരുമാനമെടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
കണ്‍വെന്‍ഷനെത്തിയ അഞ്ഞൂറോളം പ്രവര്‍ത്തകര്‍ക്ക് മുന്നില്‍വെച്ചാണ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി. ഇസ്മായില്‍ പിണറായി കുഞ്ഞാലിക്കുട്ടി ബന്ധത്തെ തുറന്നെതിര്‍ത്തത്.
Related News:
മുന്നണി ബന്ധമില്ലാത്തതിന്റെ പേരില്‍ ആത്മഹത്യ ചെയ്യാന്‍ ഐ.എന്‍.എല്ലിനെ കിട്ടില്ല: അഹമദ് ദേവര്‍കോവില്‍
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം.
Keywords : K.P. Ismail, INL, CPM, CPI, Pinarayi vijayan, Kunhalikutty, Conference, Kerala, Relation, INL accuses Pinarayi-Kunhalikutty ally, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more, Kerala culture, Malayalam comedy, Malayalam news channel, Kerala news paper, News Malayalam, Today news paper, Today cricket news, Malayalam hot news, Malayalam Kathakal, Live Malayalam News, News Kerala, Malayalam gulf news.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.