ഒളിച്ചോടിയ മകളെ പിതാവും സുഹൃത്തും ബലാത്സംഗത്തിനുശേഷം കഴുത്തു ഞെരിച്ചുകൊന്നു
Nov 6, 2013, 10:31 IST
മുംബൈ: കാമുകനൊപ്പം വീടുവിട്ട് മുംബൈയിലേക്ക് ഒളിച്ചോടിയ 17കാരിയെ പിതാവും സുഹൃത്തും ബലാത്സംഗം ചെയ്ത് കഴുത്ത് ഞെരിച്ചു കൊന്നു. മുംബൈയിലെ കാസിമിറ വനത്തില്‍ വെച്ചാണ് പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത് കൊന്നത്.
പെണ്‍കുട്ടി നാലു മാസം ഗര്‍ഭിണി ആയിരുന്നു. സംഭവത്തില്‍ പിതാവ് രമേശ് രാജ്ഭാറി (42)നേയും സുഹൃത്ത് ശിവ് ചന്ദ്ര രാജ്ഭാറിനേയും പോലീസ് അറസ്റ്റ് ചെയ്തു.
പ്രതികളെ നവംബര്‍ 15 വരെ കോടതി റിമാന്റ് ചെയ്തു. യു.പിയിലെ ഗാസിപൂരിലെ കോമള്‍പൂര്‍ ഗ്രാമത്തിലുള്ള വീട്ടില്‍ നിന്നാണ് പെണ്‍കുട്ടി നാലു മാസം മുമ്പ് കാമുകനൊപ്പം മുംബൈയിലേക്ക് ഒളിച്ചോടിയത്. നഗരത്തിലെ ഒരു ക്ഷേത്രത്തില്‍ വെച്ച് വിവാഹിതരായ ഇവര്‍ വാടകയ്ക്ക് താമസിച്ചുവരികയായിരുന്നു.
രണ്ടാഴ്ച മുമ്പ് പിതാവും സുഹൃത്തും ചേര്‍ന്ന് പെണ്‍കുട്ടി താമസിക്കുന്ന വീട്ടിലെത്തി കാമുകനെ മര്‍ദിച്ചവശനാക്കി. പിന്നീട് പെണ്‍കുട്ടിയെ വലിച്ചിഴച്ച് സുഹൃത്തിന്റെ വീട്ടിലെത്തിക്കുകയും വീട്ടിലേക്ക് തിരിച്ചുവരണമെന്ന് ആവശ്യപ്പെടുകയും ചെയ്തു.
എന്നാല്‍ അതിനു വഴങ്ങാതിരുന്ന പെണ്‍കുട്ടിയെ കുപിതരായ പിതാവും സുഹൃത്തും ചേര്‍ന്ന് വനപ്രദേശത്തേക്ക് കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു. പിതാവാണ് ആദ്യം പെണ്‍കുട്ടിയെ പീഡിപ്പിച്ചത്. പിന്നീട് സുഹൃത്തിനോട് മകളെ പീഡിപ്പിക്കാന്‍ നിര്‍ദേശിക്കുകയായിരുന്നു.
കാമുകനൊപ്പം ഒളിച്ചോടി കുടുംബത്തിന്റെ മാനം കളഞ്ഞ മകളെ ഒരു പാഠം പഠിപ്പിക്കുന്നതിനാണ് മകളെ പീഡിപ്പിച്ചതെന്നാണ് പിതാവ് പോലീസിനു നല്‍കിയ മൊഴിയില്‍ പറയുന്നത്.
പീഡനവിവരം മകള്‍ പുറത്തു പറയുമെന്ന് ഭയന്ന പിതാവ് ഒടുവില്‍ ഷാളുപയോഗിച്ച് കഴുത്തു ഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നു. സംഭവത്തിനുശേഷം മൃതദേഹം വനപ്രദേശത്ത് ഉപേക്ഷിച്ച് സുഹൃത്തിന്റെ വീട്ടിലേക്ക് മടങ്ങി.
പിറ്റേന്ന് കാട്ടിലെത്തി മകള്‍ മരിച്ചുവെന്ന് ഉറപ്പാക്കിയ ശേഷം പിതാവ് മൃതദേഹം സമീപത്തെ കുറ്റിക്കാട്ടില്‍ ഉപേക്ഷിച്ചു.
പിന്നീട് മുംബൈയിലെ ബാറിലെത്തി മദ്യപിച്ച് ബോധമില്ലാതെ ബാറിലെ ജീവനക്കാരനോട് സംഭവം തുറന്നുപറഞ്ഞതോടെയാണ് ഞെട്ടിക്കുന്ന പീഡനവിവരവും കൊലപാതക വിവരവും പുറത്തായത്. ജീവനക്കാരന്‍ ഇക്കാര്യം ബാറുടമയെ അറിയിക്കുകയും അയാള്‍ പോലീസിനെ വിവരമറിയിക്കുകയും ചെയ്തു.
തുടര്‍ന്ന് പോലീസ് ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു. എന്നാല്‍ കൂടുതല്‍ ചോദ്യം ചെയ്തപ്പോഴാണ് ഇയാള്‍ സംഭവത്തെ കുറിച്ച് വെളിപ്പെടുത്താന്‍
തയാറായത്. തുടര്‍ന്ന് വനപ്രദേശത്ത് ഉപേക്ഷിച്ച അഴുകിയ മൃതദേഹം ഇയാള്‍ പോലീസിന് കാണിച്ചു കൊടുത്തു.
Also Read:
ഗവണ്‍മെന്റ് കോളജില്‍ വിദ്യാര്‍ത്ഥി സംഘട്ടനം: 5 എ.ബി.വി.പി. പ്രവര്‍ത്തകര്‍ ആശുപത്രിയില്‍
Keywords: Mumbai, Girl, Father, Killed, Pregnant Woman, Court, Remanded, Police, Arrest, Marriage, Temple, National, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more, Kerala culture, Malayalam comedy, Malayalam news channel, Kerala news paper, News malayalam, Today news paper, Today cricket news, Malayalam hot news, Malayalam kathakal, Live malayalam news, News Kerala, Malayalam gulf news.
പെണ്‍കുട്ടി നാലു മാസം ഗര്‍ഭിണി ആയിരുന്നു. സംഭവത്തില്‍ പിതാവ് രമേശ് രാജ്ഭാറി (42)നേയും സുഹൃത്ത് ശിവ് ചന്ദ്ര രാജ്ഭാറിനേയും പോലീസ് അറസ്റ്റ് ചെയ്തു.
പ്രതികളെ നവംബര്‍ 15 വരെ കോടതി റിമാന്റ് ചെയ്തു. യു.പിയിലെ ഗാസിപൂരിലെ കോമള്‍പൂര്‍ ഗ്രാമത്തിലുള്ള വീട്ടില്‍ നിന്നാണ് പെണ്‍കുട്ടി നാലു മാസം മുമ്പ് കാമുകനൊപ്പം മുംബൈയിലേക്ക് ഒളിച്ചോടിയത്. നഗരത്തിലെ ഒരു ക്ഷേത്രത്തില്‍ വെച്ച് വിവാഹിതരായ ഇവര്‍ വാടകയ്ക്ക് താമസിച്ചുവരികയായിരുന്നു.
രണ്ടാഴ്ച മുമ്പ് പിതാവും സുഹൃത്തും ചേര്‍ന്ന് പെണ്‍കുട്ടി താമസിക്കുന്ന വീട്ടിലെത്തി കാമുകനെ മര്‍ദിച്ചവശനാക്കി. പിന്നീട് പെണ്‍കുട്ടിയെ വലിച്ചിഴച്ച് സുഹൃത്തിന്റെ വീട്ടിലെത്തിക്കുകയും വീട്ടിലേക്ക് തിരിച്ചുവരണമെന്ന് ആവശ്യപ്പെടുകയും ചെയ്തു.
എന്നാല്‍ അതിനു വഴങ്ങാതിരുന്ന പെണ്‍കുട്ടിയെ കുപിതരായ പിതാവും സുഹൃത്തും ചേര്‍ന്ന് വനപ്രദേശത്തേക്ക് കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു. പിതാവാണ് ആദ്യം പെണ്‍കുട്ടിയെ പീഡിപ്പിച്ചത്. പിന്നീട് സുഹൃത്തിനോട് മകളെ പീഡിപ്പിക്കാന്‍ നിര്‍ദേശിക്കുകയായിരുന്നു.
കാമുകനൊപ്പം ഒളിച്ചോടി കുടുംബത്തിന്റെ മാനം കളഞ്ഞ മകളെ ഒരു പാഠം പഠിപ്പിക്കുന്നതിനാണ് മകളെ പീഡിപ്പിച്ചതെന്നാണ് പിതാവ് പോലീസിനു നല്‍കിയ മൊഴിയില്‍ പറയുന്നത്.
പീഡനവിവരം മകള്‍ പുറത്തു പറയുമെന്ന് ഭയന്ന പിതാവ് ഒടുവില്‍ ഷാളുപയോഗിച്ച് കഴുത്തു ഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നു. സംഭവത്തിനുശേഷം മൃതദേഹം വനപ്രദേശത്ത് ഉപേക്ഷിച്ച് സുഹൃത്തിന്റെ വീട്ടിലേക്ക് മടങ്ങി.
പിറ്റേന്ന് കാട്ടിലെത്തി മകള്‍ മരിച്ചുവെന്ന് ഉറപ്പാക്കിയ ശേഷം പിതാവ് മൃതദേഹം സമീപത്തെ കുറ്റിക്കാട്ടില്‍ ഉപേക്ഷിച്ചു.
പിന്നീട് മുംബൈയിലെ ബാറിലെത്തി മദ്യപിച്ച് ബോധമില്ലാതെ ബാറിലെ ജീവനക്കാരനോട് സംഭവം തുറന്നുപറഞ്ഞതോടെയാണ് ഞെട്ടിക്കുന്ന പീഡനവിവരവും കൊലപാതക വിവരവും പുറത്തായത്. ജീവനക്കാരന്‍ ഇക്കാര്യം ബാറുടമയെ അറിയിക്കുകയും അയാള്‍ പോലീസിനെ വിവരമറിയിക്കുകയും ചെയ്തു.

തയാറായത്. തുടര്‍ന്ന് വനപ്രദേശത്ത് ഉപേക്ഷിച്ച അഴുകിയ മൃതദേഹം ഇയാള്‍ പോലീസിന് കാണിച്ചു കൊടുത്തു.
Also Read:
ഗവണ്‍മെന്റ് കോളജില്‍ വിദ്യാര്‍ത്ഥി സംഘട്ടനം: 5 എ.ബി.വി.പി. പ്രവര്‍ത്തകര്‍ ആശുപത്രിയില്‍
Keywords: Mumbai, Girl, Father, Killed, Pregnant Woman, Court, Remanded, Police, Arrest, Marriage, Temple, National, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more, Kerala culture, Malayalam comedy, Malayalam news channel, Kerala news paper, News malayalam, Today news paper, Today cricket news, Malayalam hot news, Malayalam kathakal, Live malayalam news, News Kerala, Malayalam gulf news.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.