സംഗീത സംവിധായകന്‍ കെ. രാഘവന്‍ മാസ്റ്റര്‍ അന്തരിച്ചു

 
Watermark


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

കണ്ണൂര്‍: മലയാള സിനിമാ ഗാനങ്ങളെ അനശ്വരമാക്കിയ സംഗീത സംവിധായകന്‍ കെ. രാഘവന്‍ മാസ്റ്റര്‍ അന്തരിച്ചു. മലയാള സിനിമാഗാനങ്ങളില്‍  നാടന്‍ പാട്ടിന്റെ സാന്നിധ്യമറിയിച്ച സംഗീത സംവിധായകനായിരുന്നു രാഘവന്‍ മാസ്റ്റര്‍.

ശനിയാഴ്ച  പുലര്‍ച്ചെ  4.40ന് തലശേരി സഹകരണ ആശുപത്രിയിലായിരുന്നു അന്ത്യം. 99 വയസായിരുന്നു. പനിയെത്തുടര്‍ന്നു വെള്ളിയാഴ്ചയാണ് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കഫക്കെട്ട് വര്‍ധിച്ചതിനെ തുടര്‍ന്ന് ശ്വാസതടസം അനുഭവപ്പെട്ട അദ്ദേഹത്തെ വെള്ളിയാഴ്ച വൈകിട്ടോടെ ഐ.സി.യുവില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ഭാര്യ യശോദ.

തലശ്ശേരി തലായി കടപ്പുറത്ത്  മത്സ്യതൊഴിലാളിയായ കൃഷ്ണന്റെയും കുപ്പച്ചിയുടെയും മകനായി 1914 ഡിസംബര്‍ രണ്ടിന് ജനിച്ചു. താഴ്ന്ന സമുദായത്തില്‍ ജനിച്ചു എന്ന ഒറ്റക്കാരണം കൊണ്ടുതന്നെ അദ്ദേഹത്തിന്റെ വളര്‍ച്ചയില്‍ സമൂഹത്തില്‍ ചില പരിമിതികള്‍ ഉണ്ടായിരുന്നു.

ആ പരിമിതികള്‍ക്കുള്ളിലും ഉയരങ്ങള്‍ താണ്ടാന്‍ അദ്ദേഹത്തിന് കഴിഞ്ഞു. ചെറുപ്പത്തില്‍ തന്നെ സംഗീതത്തോട് വളരെയധികം തല്‍പരനായിരുന്നു രാഘവന്‍ മാസ്റ്റര്‍. അദ്ദേഹത്തിന്റെ ആഗ്രഹങ്ങളെ വീട്ടുകാര്‍ പ്രോത്സാഹിപ്പിക്കുകയായിരുന്നു.

തലശേരി ബ്രണ്ണന്‍ സ്‌കൂളില്‍ ആണ് പ്രാഥമിക വിദ്യാഭ്യാസം നേടിയത്. ചരിത്ര വിഷയത്തില്‍ അഗാധ ജ്ഞാനം ഉണ്ടായിരുന്ന രാഘവന്‍ മാസ്റ്റര്‍ കണക്ക് വിഷയങ്ങളില്‍ വളരെ പിറകിലായിരുന്നു. ഒടുവില്‍ രാഘവന്‍ മാഷിന്റെ സംഗീതത്തോടുള്ള താല്‍പര്യം മനസിലാക്കിയ ചരിത്രാധ്യാപകന്‍ ഈശ്വര അയ്യര്‍ അദ്ദേഹത്തോട് സംഗീതം പഠിക്കാന്‍ നിര്‍ദേശിക്കുകയായിരുന്നു.

സംഗീതം പഠിക്കാനായി അലഞ്ഞുനടന്ന അദ്ദേഹത്തിന് ഒടുവില്‍ പി.എസ്. നാരായണ അയ്യര്‍ എന്ന ഭാഗവതരുടെ കീഴില്‍ സംഗീതം അഭ്യസിക്കാനുള്ള ഭാഗ്യമുണ്ടായി. എന്നാല്‍ മകന്‍ ഉദ്യോഗസ്ഥനാകണമെന്നുള്ള അച്ഛന്റെ നിര്‍ബന്ധത്തെ തുടര്‍ന്ന് രാഘവന്‍ മാസ്റ്റര്‍ ബോംബൈയിലേക്ക്  വണ്ടികയറി.

ടെക്‌സാസ് കമ്പനിയില്‍ ജോലി നേടാന്‍ വേണ്ടി ഫുട്‌ബോള്‍ ടീമില്‍ ചേര്‍ന്നെങ്കിലും അവിടെ നിന്നും മദ്രാസിലേക്ക് വണ്ടി കയറി. മദ്രാസ് ഓള്‍ ഇന്ത്യാ റേഡിയോയില്‍ തമ്പുരു ആര്‍ട്ടിസ്റ്റായി ജോലിക്ക് ചേര്‍ന്നു. രണ്ടാം ലോകമഹായുദ്ധ കാലത്ത് ബോംബ് ഭീഷണിയെ തുടര്‍ന്ന്  മദ്രാസില്‍ നിന്നും ഡല്‍ഹിയിലേക്ക് പോവുകയും  ദക്ഷിണേന്ത്യന്‍ ഭാഷകള്‍ക്കായി പ്രത്യേക സ്‌റ്റേഷന്‍ ആരംഭിച്ചപ്പോള്‍ അവിടെ ജോലി നോക്കുകയും ചെയ്തു. പിന്നീട് കോഴിക്കോട് ആകാശവാണി നിലയം ആരംഭിച്ചപ്പോള്‍ അവിടെ ജോലിയില്‍ പ്രവേശിച്ചു.

സംഗീത സംവിധായകന്‍ കെ. രാഘവന്‍ മാസ്റ്റര്‍ അന്തരിച്ചുഉറൂബും, പി. ഭാസ്‌ക്കരനും, തിക്കോടിയനും, അക്കിത്തവും ആകാശവാണിയില്‍ അദ്ദേഹത്തോടൊപ്പമുണ്ടായി. സാംസ്‌കാരികവും, സാഹിത്യവും, സംഗീതവുമായ  ഒരു വലിയ കൂട്ടുകെട്ടില്‍ നിന്നും രാഘവന്‍ മാസ്റ്റര്‍ മലയാള സിനിമ സംഗീതത്തിലേക്ക് കാലെടുത്തുവെച്ചു. രാഘവന്‍ മാസ്റ്ററുടെ സംഗീത സംവിധാനത്തിലുണ്ടായ ആദ്യ ചിത്രം കതിരു കാണാ കിളിയും രണ്ടാമത്തെ ചിത്രം പുള്ളിമാനും വെളിച്ചം കണ്ടില്ല.

എന്നാല്‍ മൂന്നാമത്തെ ചിത്രമായ നീലക്കുയില്‍ മലയാള സിനിമാ സംഗീത ലോകത്ത്  ഒരു അല്‍ഭുതം തന്നെയായിരുന്നു. പി. ഭാസ്‌ക്കരനുമൊത്തുള്ള കൂട്ടുകെട്ടില്‍ മെഹബൂബ്, എ.എം. രാജ, ജാനമ്മ ഡേവിഡ്, വി.ടി. മുരളി തുടങ്ങി നിരവധി പുതിയ ഗായകരെ മലയാളികള്‍ക്ക് അദ്ദേഹം പരിചയപ്പെടുത്തി.

മാസ്റ്റര്‍ കെ. രാഘവന്‍ എന്ന പേരിലും രഘുനാഥ് എന്ന പേരിലും അദ്ദേഹം സംഗീത സംവിധാനം നിര്‍വഹിച്ചിട്ടുണ്ട്. തലയ്ക്ക് മീതെ ശൂന്യാകാശം, പാമ്പുകള്‍ക്ക് മാളമുണ്ട് എന്നീ നാടക ഗാനങ്ങള്‍, ലളിത ഗാനങ്ങള്‍, മാപ്പിള പാട്ടുകള്‍ ഇവയെല്ലാം അദ്ദേഹത്തിന്റെ സംഭാവനകളാണ്.

എങ്ങനെ നീ മറക്കും കുയിലേ, എല്ലാവരും ചൊല്ലണ് (നീലക്കുയില്‍) കുന്നത്തൊരുകാവുണ്ട് (അസുരവിത്ത്) കണ്ണീരാറ്റിലെ തോണി (പാതിരാവും പകല്‍ വെളിച്ചവും) മാനത്തെ കായലില്‍, കരിമുകില്‍ കാട്ടിലെ (കള്ളിച്ചെല്ലമ്മ), ശ്യാമസുന്ദര പുഷ്പമേ (യുദ്ധകാണ്ഡം) കണ്ണന്റെ കവിളിലെ സിന്ദൂരതിലകത്തിന്‍, ക്ഷേത്രമേതെന്നറിയാത്ത തീര്‍ത്ഥയാത്ര (പൂജക്കെടുക്കാത്ത പൂക്കള്‍), നാളികേരത്തിന്റെ നാട്ടിലെനിക്കൊരു (തുറക്കാത്ത വാതില്‍), മഞ്ഞണിപൂനിലാവ്  (നഗരമേ നന്ദി), ഓട്ടക്കണ്ണിട്ടുനോക്കും കാക്കേ (നീലിസാലി), അപ്പോഴും പറഞ്ഞില്ലെ പോരണ്ടാ പോരണ്ടാന്ന് (കടമ്പ്), നാദാപുരം പള്ളിയിലെ (തച്ചോളി അമ്പു), നിലാവിന്റെ പൂന്തോപ്പില്‍ (കൃഷ്ണപ്പരുന്ത്) തുടങ്ങിയവ  രാഘവന്‍ മാഷ് സംവിധാനം ചെയ്ത
ചിത്രങ്ങളില്‍ പ്രധാനപ്പെട്ടവയാണ്.

Also Read: 
സ്‌കൂളിലേക്ക് പോയ 9 വയസുകാരിയെ കാണാതായി

Keywords:  Legendary music director Raghavan master passes away, Music Director, Film, Song, Kannur, Thalassery, Fishermen, Hospital, Treatment, Father, Wife, Government-employees, Study, Teacher, Obituary, Kerala, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia