ലാലു പ്രസാദ് യാദവിനും എം.പി സ്ഥാനം തെറിച്ചു

 
Watermark


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ന്യൂഡല്‍ഹി: ബിഹാര്‍ മുന്‍ മുഖ്യമന്ത്രി ലാലു പ്രസാദ് യാദവിന്റെ ലോക്‌സഭാംഗത്വം തെറിച്ചു. കാലിത്തീറ്റ കുംഭകോണ കേസില്‍ ഹൈക്കോടതി ശിക്ഷിച്ചതിനെതുടര്‍ന്നാണ് ലാലുവിന് അംഗത്വം നഷ്ടമായത്. കേസിലെ മറ്റൊരു പ്രതിയായ ജെ.ഡി(യു) എം.പി ജഗദീഷ് ശര്‍മ്മയുടെ ലോക്‌സഭാംഗത്വവും റദ്ദാക്കപ്പെട്ടു. കാലിത്തീറ്റ കേസില്‍ അഞ്ചു വര്‍ഷത്തെ തടവ് ശിക്ഷയാണ് ലാലുപ്രസാദ് യാദവിന് ലഭിച്ചത്.

ക്രിമിനല്‍ കേസുകളില്‍ ശിക്ഷനേരിട്ടാല്‍ അവര്‍ക്ക് ജനപ്രതിനിധി എന്നസ്ഥാനം നഷ്ടമാകുമെന്ന സുപ്രീകോടതി വിധിയുടെ അടിസ്ഥാനത്തിലാണ് ലാലു ഉള്‍പെടെയുള്ളവര്‍ക്ക് അംഗത്വം നഷ്ടമായിരിക്കുന്നത്.
ലാലു പ്രസാദ് യാദവിനും എം.പി സ്ഥാനം തെറിച്ചു

എം.ബി.ബി.എസ് സീറ്റ് തിരിമറി നടത്തിയകേസില്‍ ശിക്ഷനേരിട്ട കോണ്‍ഗ്രസിന്റെ രാജ്യസഭാംഗം റഷീദ് മസൂദിനെ കഴിഞ്ഞദിവസം അയോഗ്യനാക്കിയിരുന്നു. ബിഹാര്‍ സരണ്‍ ജില്ലയിലെ ലോക്‌സഭാംഗമാണ്  ലാലു പ്രസാദ് യാദവ്. അയോഗ്യരാക്കപ്പെടുന്നവര്‍ക്ക് ആറുവര്‍ഷത്തേക്ക് തെരഞ്ഞെടുപ്പില്‍ മത്സരിക്കാനും സാധിക്കില്ല.

Also read:
കായികാധ്യാപികയെ മറ്റൊരധ്യാപിക കയ്യേറ്റം ചെയ്യാന്‍ ശ്രമിച്ചതായി പരാതി

SUMMARY: New Delhi: For two decades, the Rashtriya Janata Dal or RJD supremo Lalu Prasad was a giant on India's political stage. He ran a state of over 100 million people for almost a decade, took charge of the country's massive rail network and used his party as a crucial prop for the shaky UPA government at the Centre.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia