തിരുവനന്തപുരം: കേരളാ കോണ്‍ഗ്രസ് ബി എം.എല്‍.എ കെ. ബി. ഗണേഷ്‌കുമാര്‍ വീണ്ടും മന്ത്രിസഭയിലേക്ക്. ഗണേഷിനെ മന്ത്രിസഭയിലേക്കെടുക്കാന്‍ യു.ഡി.എഫിലെ മുഴുവന്‍ കക്ഷികളും അനുകൂലനിലപാടാണ് സ്വീകരിച്ചിട്ടുള്ളത്.
മന്ത്രിസഭാ പ്രവേശനം സംബന്ധിച്ച് ഗണേശിനും കേരളാ കോണ്‍ഗ്രസ് ബിയ്ക്കും ഉറപ്പ് നല്‍കിയതായാണ് അറിയുന്നത്. ഗണേഷിന് ഭാര്യ യാമിനിയുമായുണ്ടായ കുടുംബ പ്രശ്‌നത്തിന്റെ പേരിലാണ് മന്ത്രിസ്ഥാനം ഒഴിയേണ്ടിവന്നത്. എന്നാല്‍ പ്രശ്‌നങ്ങള്‍ ഒത്തുതീര്‍പായിട്ടും ഗണേഷിന്റെ മന്ത്രിസഭാ പ്രവേശനം വൈകുന്നതില്‍ പ്രതിഷേധിച്ച് എം.എല്‍.എ സ്ഥാനം രാജിവെക്കുന്നതായി ഗണേഷ് പാര്‍ട്ടി ചെയര്‍മാന് കത്ത് നല്‍കിയിരുന്നു.
എന്നാല്‍ ചെറിയ ഭൂരിപക്ഷത്തില്‍ അധികാരം നേടിയ യു.ഡി.എഫ് സര്‍ക്കാരിന് ഗണേഷിന്റെ രാജി ഒരു ഭീഷണിയായി മാറിയിരുന്നു. യു.ഡി.എഫിന് അധികാരത്തില്‍ തുടരണമെങ്കില്‍ ഗണേഷിനെ രാജിയില്‍ നിന്നും പിന്‍തിരിപ്പിച്ചാലേ മതിയാകൂ എന്ന സ്ഥിതിവരെ എത്തിച്ചേര്‍ന്നു. മാത്രമല്ല ഗണേഷിനെ മന്ത്രിസഭയില്‍ എടുക്കാത്തതിന്റെ പേരില്‍ ആര്‍.ബാലകൃഷ്ണപിള്ള യു.ഡി.എഫ് ഗവണ്‍മെന്റിനെ കുറ്റപ്പെടുത്തുകയും ചെയ്തിരുന്നു.
ഈ പശ്ചാത്തലത്തിലാണ് ഗണേഷ് കുമാറിന് മന്ത്രിസ്ഥാനം നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. ഗണേഷിനെ മന്ത്രിസഭിയിലെടുക്കുന്നതിനെ തുടക്കം മുതല്‍ എതിര്‍ത്തിരുന്ന ചീഫ് വിപ്പ് പി.സി.ജോര്‍ജും ഇപ്പോള്‍ ഗണേഷിന് അനുകൂലമായാണ് നില്‍ക്കുന്നത്. ഗണേഷിനെ മന്ത്രിസഭയിലെടുക്കുന്നത് സംബന്ധിച്ച് മുഖ്യമന്ത്രി കേരള കോണ്‍ഗ്രസ് ബിക്ക് ഉറപ്പുനല്‍കിയിട്ടുണ്ട്. സത്യപ്രതിജ്ഞ ഈ മാസം തന്നെ നടക്കുമെന്നാണ് അറിയുന്നത്.
ഗണേഷിനെ മന്ത്രിസഭയില്‍ ഉള്‍പെടുത്തുന്നതില്‍ യു.ഡി.എഫില്‍ അഭിപ്രായവ്യത്യാസമുണ്ടായതിനാല്‍ ബാലകൃഷ്ണപിള്ളയെ ക്യാബിനറ്റ് പദവിയോടെ മുന്നാക്ക സമുദായ വികസന കോര്‍പറേഷന്‍ ചെയര്‍മാനായി നിയമിച്ച് സമവായമുണ്ടാക്കാനാണ് സര്‍ക്കാര്‍ ശ്രമിച്ചത്.
മൂന്ന് തവണയാണ് ഗണേഷ് കുമാര്‍ പത്തനാപുരത്ത് നിന്ന് എം.എല്‍.എയായി തെരഞ്ഞെടുക്കപ്പെട്ടത്. 2001ലാണ് ആദ്യം എംഎല്‍എയായത്. രമേശ് ചെന്നിത്തലയുടെ മന്ത്രിസഭാ പ്രവേശനം ഗണേഷിനെ മന്ത്രിസഭയില്‍
ഉള്‍പെടുത്തുന്നതോടെ അടഞ്ഞ അധ്യായമായിരിക്കയാണ്.
Also Read:
ആയിരങ്ങള്‍ അറിവിന്റെ ആദ്യാക്ഷരമായ ഹരിശ്രീ കുറിച്ചു
Keywords: Thiruvananthapuram, Cabinet, P.C George, UDF, Family, Kerala Congress (B), Resignation, R.Balakrishna Pillai, Ganesh Kumar, Kerala, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.
മന്ത്രിസഭാ പ്രവേശനം സംബന്ധിച്ച് ഗണേശിനും കേരളാ കോണ്‍ഗ്രസ് ബിയ്ക്കും ഉറപ്പ് നല്‍കിയതായാണ് അറിയുന്നത്. ഗണേഷിന് ഭാര്യ യാമിനിയുമായുണ്ടായ കുടുംബ പ്രശ്‌നത്തിന്റെ പേരിലാണ് മന്ത്രിസ്ഥാനം ഒഴിയേണ്ടിവന്നത്. എന്നാല്‍ പ്രശ്‌നങ്ങള്‍ ഒത്തുതീര്‍പായിട്ടും ഗണേഷിന്റെ മന്ത്രിസഭാ പ്രവേശനം വൈകുന്നതില്‍ പ്രതിഷേധിച്ച് എം.എല്‍.എ സ്ഥാനം രാജിവെക്കുന്നതായി ഗണേഷ് പാര്‍ട്ടി ചെയര്‍മാന് കത്ത് നല്‍കിയിരുന്നു.
എന്നാല്‍ ചെറിയ ഭൂരിപക്ഷത്തില്‍ അധികാരം നേടിയ യു.ഡി.എഫ് സര്‍ക്കാരിന് ഗണേഷിന്റെ രാജി ഒരു ഭീഷണിയായി മാറിയിരുന്നു. യു.ഡി.എഫിന് അധികാരത്തില്‍ തുടരണമെങ്കില്‍ ഗണേഷിനെ രാജിയില്‍ നിന്നും പിന്‍തിരിപ്പിച്ചാലേ മതിയാകൂ എന്ന സ്ഥിതിവരെ എത്തിച്ചേര്‍ന്നു. മാത്രമല്ല ഗണേഷിനെ മന്ത്രിസഭയില്‍ എടുക്കാത്തതിന്റെ പേരില്‍ ആര്‍.ബാലകൃഷ്ണപിള്ള യു.ഡി.എഫ് ഗവണ്‍മെന്റിനെ കുറ്റപ്പെടുത്തുകയും ചെയ്തിരുന്നു.
ഈ പശ്ചാത്തലത്തിലാണ് ഗണേഷ് കുമാറിന് മന്ത്രിസ്ഥാനം നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. ഗണേഷിനെ മന്ത്രിസഭിയിലെടുക്കുന്നതിനെ തുടക്കം മുതല്‍ എതിര്‍ത്തിരുന്ന ചീഫ് വിപ്പ് പി.സി.ജോര്‍ജും ഇപ്പോള്‍ ഗണേഷിന് അനുകൂലമായാണ് നില്‍ക്കുന്നത്. ഗണേഷിനെ മന്ത്രിസഭയിലെടുക്കുന്നത് സംബന്ധിച്ച് മുഖ്യമന്ത്രി കേരള കോണ്‍ഗ്രസ് ബിക്ക് ഉറപ്പുനല്‍കിയിട്ടുണ്ട്. സത്യപ്രതിജ്ഞ ഈ മാസം തന്നെ നടക്കുമെന്നാണ് അറിയുന്നത്.
ഗണേഷിനെ മന്ത്രിസഭയില്‍ ഉള്‍പെടുത്തുന്നതില്‍ യു.ഡി.എഫില്‍ അഭിപ്രായവ്യത്യാസമുണ്ടായതിനാല്‍ ബാലകൃഷ്ണപിള്ളയെ ക്യാബിനറ്റ് പദവിയോടെ മുന്നാക്ക സമുദായ വികസന കോര്‍പറേഷന്‍ ചെയര്‍മാനായി നിയമിച്ച് സമവായമുണ്ടാക്കാനാണ് സര്‍ക്കാര്‍ ശ്രമിച്ചത്.
മൂന്ന് തവണയാണ് ഗണേഷ് കുമാര്‍ പത്തനാപുരത്ത് നിന്ന് എം.എല്‍.എയായി തെരഞ്ഞെടുക്കപ്പെട്ടത്. 2001ലാണ് ആദ്യം എംഎല്‍എയായത്. രമേശ് ചെന്നിത്തലയുടെ മന്ത്രിസഭാ പ്രവേശനം ഗണേഷിനെ മന്ത്രിസഭയില്‍
ഉള്‍പെടുത്തുന്നതോടെ അടഞ്ഞ അധ്യായമായിരിക്കയാണ്.
Also Read:
ആയിരങ്ങള്‍ അറിവിന്റെ ആദ്യാക്ഷരമായ ഹരിശ്രീ കുറിച്ചു
Keywords: Thiruvananthapuram, Cabinet, P.C George, UDF, Family, Kerala Congress (B), Resignation, R.Balakrishna Pillai, Ganesh Kumar, Kerala, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.