ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
തിരുവനന്തപുരം: ഗവണ്‍മെന്റ ചീഫ് വിപ്പ് പി.സി. ജോര്‍ജും മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും തമ്മിലുള്ള അകല്‍ച്ചയ്ക്കും ജോര്‍ജ് മുഖ്യമന്ത്രിക്കെതിരെ തിരിഞ്ഞതിനും പിന്നിലെ രഹസ്യങ്ങള്‍ തേടി തലസ്ഥാനത്തെയും കോട്ടയത്തെയും മാധ്യമ പ്രവര്‍ത്തകരുടെ നെട്ടോട്ടം. എന്നാല്‍ ജോര്‍ജിന്റെയും മുഖ്യമന്ത്രിയുടെയും വിശ്വസ്തര്‍ക്കുപോലും ഇരുവരും പിടികൊടുത്തിട്ടില്ല. ഉമ്മന്‍ ചാണ്ടിയേയും ജോര്‍ജിനെയും തമ്മില്‍ മുമ്പത്തെപ്പോലെ അടുപ്പത്തിലാക്കാന്‍ രാഷ്ട്രീയ-മാധ്യമ രംഗങ്ങളിലെ ചില ഉന്നതര്‍ സജീവ ഇടപെടല്‍ ആരംഭിച്ചതായും സൂചനയുണ്ട്. അതുകൊണ്ടുതന്നെ 'അരമന രഹസ്യം' അങ്ങാടിപ്പാട്ടാകാതിരിക്കാന്‍ രണ്ടു കൂട്ടരും ശ്രമിക്കുകയാണത്രേ.
സോളാര്‍ തട്ടിപ്പു കേസില്‍ മുഖ്യമന്ത്രിക്കു നേരിട്ടു പങ്കുണ്ടെന്നും അതുമായി ബന്ധപ്പെട്ട തെളിവുകള്‍ ഹാജരാക്കാന്‍ തയ്യാറാണെന്നും അറിയിച്ച് കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിക്കു പി.സി. ജോര്‍ജ് കത്ത് അയച്ചതോടെയാണ് പ്രശ്‌നം രൂക്ഷമായത്. മുഖ്യമന്ത്രി രാജിവയ്ക്കുകയാണു നല്ലതെന്നും ഉമ്മന്‍ ചാണ്ടിയുടെ സ്ഥാനത്തു താനായിരുന്നെങ്കില്‍ രാജിവയ്ക്കുമായിരുന്നുവെന്നും മറ്റും നേരത്തേ ജോര്‍ജ് പരസ്യമായി പറഞ്ഞിരുന്നു.
എന്നാല്‍ ഉമ്മന്‍ ചാണ്ടിക്കെതിരെ സോണിയാ ഗാന്ധിക്ക് പ്രത്യേക ദൂതന്‍ മുഖേന പരാതി നല്‍കുകയും അതിന്റെ വിശദാംശങ്ങള്‍ പത്രങ്ങള്‍ക്കു കൊടുക്കുകയും ചെയ്തതോടെ കാര്യം പിടിവിട്ട മട്ടിലായി. കെ.എം. മാണിയുടെയും പി.കെ. കുഞ്ഞാലിക്കുട്ടിയുടെയും സാന്നിധ്യത്തില്‍ ജോര്‍ജും ഉമ്മന്‍ ചാണ്ടിയും ചര്‍ച്ച നടത്തിയ പിന്നാലെയാണ് സോണിയയ്ക്കുള്ള കത്തിലെ വിവരങ്ങള്‍ മാധ്യമങ്ങള്‍ക്കു നല്‍കിയത്. അതുകൊണ്ടുതന്നെ അനുരഞ്ജന ശ്രമങ്ങള്‍ക്ക് ഉദ്ദേശിച്ച ഫലമുണ്ടായിട്ടില്ലെന്ന ആദ്യവട്ട സൂചനയാണു പുറത്തു വന്നത്.
എന്നാല്‍ രണ്ടുപേര്‍ക്കുമിടയില്‍ പുകയുന്നത് എന്താണെന്ന് പുറത്തുപറയുന്നതില്‍ നിന്ന് സ്വന്തം കേന്ദ്രങ്ങളെ വിലക്കിയിരിക്കുകയാണ് ചീഫ് വിപ്പും മുഖ്യമന്ത്രിയും. അതുകൊണ്ടുതന്നെ ഇപ്പോള്‍ നടക്കുന്ന ഒത്തുതീര്‍പു ശ്രമങ്ങള്‍ക്ക് ഇരുവരും ഗൗരവം കൊടുക്കുന്നുവെന്നാണു വ്യക്തമാകുന്നത്.
യു.ഡി.എഫ്. സര്‍ക്കാര്‍ അധികാരത്തിലെത്തിയതു മുതല്‍ മുഖ്യമന്ത്രിയുടെ മനസാക്ഷി സൂക്ഷിപ്പുകാരനായാണ് പി സി ജോര്‍ജ് അറിയപ്പെട്ടിരുന്നത്. സര്‍ക്കാരിനു ഭൂരിപക്ഷം വര്‍ധിപ്പിക്കാന്‍ സി.പി.എം. എം.എല്‍.എ. ആര്‍ ശെല്‍വരാജിനെ രാജിവയ്പിച്ചതിനു പിന്നില്‍ മുഖ്യമന്ത്രിക്കു വേണ്ടി പ്രവര്‍ത്തിച്ചത് പി.സി. ജോര്‍ജാണെന്നു പുറത്തുവന്നിരുന്നു. അദ്ദേഹം അതു നിഷേധിച്ചില്ലെന്നു മാത്രമല്ല താന്‍ തന്നെയാണ് ചരടു വലിച്ചത് എന്ന മട്ടിലുള്ള വെളിപ്പെടുത്തലുകള്‍ നടത്തുകയും ചെയ്തിരുന്നു.
എന്നാല്‍ സോളാര്‍ തട്ടിപ്പു കേസുമായി ബന്ധപ്പെട്ട് തുടക്കം മുതല്‍തന്നെ ഉമ്മന്‍ ചാണ്ടിയെ വെട്ടിലാക്കുന്ന തരത്തിലായിരുന്നു പി.സി. ജോര്‍ജിന്റെ ഇടപെടലും പരാമര്‍ശങ്ങളും. സരിതാ നായരെ അടുപ്പിക്കരുതെന്ന് താന്‍ മുഖ്യമന്ത്രിയോടു നേരത്തേ തന്നെ പറഞ്ഞിരുന്നുവെന്ന് അദ്ദേഹം വെളിപ്പെടുത്തിയത് നിയമസഭയില്‍ പ്രതിപക്ഷത്തിന് ആയുധമായി മാറുകയും ചെയ്തു. ജോപ്പന്റെയും മറ്റും സരിതാ ബന്ധത്തെക്കുറിച്ച് ജോര്‍ജ് നടത്തിയ പരസ്യ പരാമര്‍ശങ്ങള്‍ മുഖ്യമന്ത്രിക്ക് അലോസരമുണ്ടാക്കുന്ന വിധത്തിലായി മാറുകയും ചെയ്തു.
ജോര്‍ജ് ഉമ്മന്‍ ചാണ്ടിക്കെതിരെ നടത്തുന്ന വിമര്‍ശനങ്ങളില്‍ പ്രതിഷേധിച്ച് എ ഗ്രൂപ്പുകാര്‍ അദ്ദേഹത്തെ വഴി തടയാനും കരിങ്കൊടി കാണിക്കാനും ചീമുട്ട എറിയാനും തുടങ്ങിയതോടെ സ്ഥിതി വഷളായി. ജോര്‍ജിന്റെ വിമര്‍ശനങ്ങള്‍ പാര്‍ട്ടിയുടെ അഭിപ്രായമല്ലെന്നു പറഞ്ഞ കേരള കോണ്‍ഗ്രസ് -എം ചെയര്‍മാന്‍ കെ.എം. മാണി തന്നെ, ജോര്‍ജിനെതിരായ ആക്രമണങ്ങള്‍ ശരിയല്ലെന്നു കുറ്റപ്പെടുത്തി. മുഖ്യമന്ത്രിയുടെ അറിവോടെയാണ് തനിക്കെതിരെ ആക്രമണം നടക്കുന്നതെന്ന് ജോര്‍ജും പറഞ്ഞു.
ഇതിന്റെയൊക്കെ മൂര്‍ധന്യത്തിലാണ് ഉമ്മന്‍ ചാണ്ടിക്കെതിരെ സോണിയാ ഗാന്ധിയെ സമീപിക്കുന്ന കൈവിട്ട കളിക്ക് ജോര്‍ജ് തയ്യാറായിരിക്കുന്നത്. അതിനു പിന്നില്‍ നിസാര കാര്യങ്ങളാണെന്ന് കേരളത്തിലെ മാധ്യമ ലോകം കരുതുന്നില്ല. പക്ഷേ, ഇരുമ്പുമറ തീര്‍ത്ത് ആ വിവരങ്ങളെ സംരക്ഷിക്കാനാണ് തല്‍ക്കാലത്തേക്കെങ്കിലും രണ്ടു പക്ഷവും തീരുമാനിച്ചിരിക്കുന്നത്.
Also read:
മംഗലാപുരത്ത് 10 ലക്ഷം രൂപയുടെ കുങ്കുമപ്പൂവുമായി യുവാവ് പിടിയില്‍
Keywords: P.C George, Oommen Chandy, Kerala, Secret, Media, Help, Solar Cheating Case, K.M. Mani, What's wrong between Ommen Chandy and PC George?, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.
സോളാര്‍ തട്ടിപ്പു കേസില്‍ മുഖ്യമന്ത്രിക്കു നേരിട്ടു പങ്കുണ്ടെന്നും അതുമായി ബന്ധപ്പെട്ട തെളിവുകള്‍ ഹാജരാക്കാന്‍ തയ്യാറാണെന്നും അറിയിച്ച് കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിക്കു പി.സി. ജോര്‍ജ് കത്ത് അയച്ചതോടെയാണ് പ്രശ്‌നം രൂക്ഷമായത്. മുഖ്യമന്ത്രി രാജിവയ്ക്കുകയാണു നല്ലതെന്നും ഉമ്മന്‍ ചാണ്ടിയുടെ സ്ഥാനത്തു താനായിരുന്നെങ്കില്‍ രാജിവയ്ക്കുമായിരുന്നുവെന്നും മറ്റും നേരത്തേ ജോര്‍ജ് പരസ്യമായി പറഞ്ഞിരുന്നു.
എന്നാല്‍ ഉമ്മന്‍ ചാണ്ടിക്കെതിരെ സോണിയാ ഗാന്ധിക്ക് പ്രത്യേക ദൂതന്‍ മുഖേന പരാതി നല്‍കുകയും അതിന്റെ വിശദാംശങ്ങള്‍ പത്രങ്ങള്‍ക്കു കൊടുക്കുകയും ചെയ്തതോടെ കാര്യം പിടിവിട്ട മട്ടിലായി. കെ.എം. മാണിയുടെയും പി.കെ. കുഞ്ഞാലിക്കുട്ടിയുടെയും സാന്നിധ്യത്തില്‍ ജോര്‍ജും ഉമ്മന്‍ ചാണ്ടിയും ചര്‍ച്ച നടത്തിയ പിന്നാലെയാണ് സോണിയയ്ക്കുള്ള കത്തിലെ വിവരങ്ങള്‍ മാധ്യമങ്ങള്‍ക്കു നല്‍കിയത്. അതുകൊണ്ടുതന്നെ അനുരഞ്ജന ശ്രമങ്ങള്‍ക്ക് ഉദ്ദേശിച്ച ഫലമുണ്ടായിട്ടില്ലെന്ന ആദ്യവട്ട സൂചനയാണു പുറത്തു വന്നത്.
എന്നാല്‍ രണ്ടുപേര്‍ക്കുമിടയില്‍ പുകയുന്നത് എന്താണെന്ന് പുറത്തുപറയുന്നതില്‍ നിന്ന് സ്വന്തം കേന്ദ്രങ്ങളെ വിലക്കിയിരിക്കുകയാണ് ചീഫ് വിപ്പും മുഖ്യമന്ത്രിയും. അതുകൊണ്ടുതന്നെ ഇപ്പോള്‍ നടക്കുന്ന ഒത്തുതീര്‍പു ശ്രമങ്ങള്‍ക്ക് ഇരുവരും ഗൗരവം കൊടുക്കുന്നുവെന്നാണു വ്യക്തമാകുന്നത്.
യു.ഡി.എഫ്. സര്‍ക്കാര്‍ അധികാരത്തിലെത്തിയതു മുതല്‍ മുഖ്യമന്ത്രിയുടെ മനസാക്ഷി സൂക്ഷിപ്പുകാരനായാണ് പി സി ജോര്‍ജ് അറിയപ്പെട്ടിരുന്നത്. സര്‍ക്കാരിനു ഭൂരിപക്ഷം വര്‍ധിപ്പിക്കാന്‍ സി.പി.എം. എം.എല്‍.എ. ആര്‍ ശെല്‍വരാജിനെ രാജിവയ്പിച്ചതിനു പിന്നില്‍ മുഖ്യമന്ത്രിക്കു വേണ്ടി പ്രവര്‍ത്തിച്ചത് പി.സി. ജോര്‍ജാണെന്നു പുറത്തുവന്നിരുന്നു. അദ്ദേഹം അതു നിഷേധിച്ചില്ലെന്നു മാത്രമല്ല താന്‍ തന്നെയാണ് ചരടു വലിച്ചത് എന്ന മട്ടിലുള്ള വെളിപ്പെടുത്തലുകള്‍ നടത്തുകയും ചെയ്തിരുന്നു.
എന്നാല്‍ സോളാര്‍ തട്ടിപ്പു കേസുമായി ബന്ധപ്പെട്ട് തുടക്കം മുതല്‍തന്നെ ഉമ്മന്‍ ചാണ്ടിയെ വെട്ടിലാക്കുന്ന തരത്തിലായിരുന്നു പി.സി. ജോര്‍ജിന്റെ ഇടപെടലും പരാമര്‍ശങ്ങളും. സരിതാ നായരെ അടുപ്പിക്കരുതെന്ന് താന്‍ മുഖ്യമന്ത്രിയോടു നേരത്തേ തന്നെ പറഞ്ഞിരുന്നുവെന്ന് അദ്ദേഹം വെളിപ്പെടുത്തിയത് നിയമസഭയില്‍ പ്രതിപക്ഷത്തിന് ആയുധമായി മാറുകയും ചെയ്തു. ജോപ്പന്റെയും മറ്റും സരിതാ ബന്ധത്തെക്കുറിച്ച് ജോര്‍ജ് നടത്തിയ പരസ്യ പരാമര്‍ശങ്ങള്‍ മുഖ്യമന്ത്രിക്ക് അലോസരമുണ്ടാക്കുന്ന വിധത്തിലായി മാറുകയും ചെയ്തു.
ജോര്‍ജ് ഉമ്മന്‍ ചാണ്ടിക്കെതിരെ നടത്തുന്ന വിമര്‍ശനങ്ങളില്‍ പ്രതിഷേധിച്ച് എ ഗ്രൂപ്പുകാര്‍ അദ്ദേഹത്തെ വഴി തടയാനും കരിങ്കൊടി കാണിക്കാനും ചീമുട്ട എറിയാനും തുടങ്ങിയതോടെ സ്ഥിതി വഷളായി. ജോര്‍ജിന്റെ വിമര്‍ശനങ്ങള്‍ പാര്‍ട്ടിയുടെ അഭിപ്രായമല്ലെന്നു പറഞ്ഞ കേരള കോണ്‍ഗ്രസ് -എം ചെയര്‍മാന്‍ കെ.എം. മാണി തന്നെ, ജോര്‍ജിനെതിരായ ആക്രമണങ്ങള്‍ ശരിയല്ലെന്നു കുറ്റപ്പെടുത്തി. മുഖ്യമന്ത്രിയുടെ അറിവോടെയാണ് തനിക്കെതിരെ ആക്രമണം നടക്കുന്നതെന്ന് ജോര്‍ജും പറഞ്ഞു.
ഇതിന്റെയൊക്കെ മൂര്‍ധന്യത്തിലാണ് ഉമ്മന്‍ ചാണ്ടിക്കെതിരെ സോണിയാ ഗാന്ധിയെ സമീപിക്കുന്ന കൈവിട്ട കളിക്ക് ജോര്‍ജ് തയ്യാറായിരിക്കുന്നത്. അതിനു പിന്നില്‍ നിസാര കാര്യങ്ങളാണെന്ന് കേരളത്തിലെ മാധ്യമ ലോകം കരുതുന്നില്ല. പക്ഷേ, ഇരുമ്പുമറ തീര്‍ത്ത് ആ വിവരങ്ങളെ സംരക്ഷിക്കാനാണ് തല്‍ക്കാലത്തേക്കെങ്കിലും രണ്ടു പക്ഷവും തീരുമാനിച്ചിരിക്കുന്നത്.
Also read:
മംഗലാപുരത്ത് 10 ലക്ഷം രൂപയുടെ കുങ്കുമപ്പൂവുമായി യുവാവ് പിടിയില്‍
Keywords: P.C George, Oommen Chandy, Kerala, Secret, Media, Help, Solar Cheating Case, K.M. Mani, What's wrong between Ommen Chandy and PC George?, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.

