SWISS-TOWER 24/07/2023

നിതാഖത്ത്: നാട്ടിലേക്ക് മടങ്ങുന്നവര്‍ക്ക് എല്ലാ സഹായവും ചെയ്യും - മുഖ്യമന്ത്രി

 


തിരുവനന്തപുരം: സൗദി അറേബ്യയില്‍ നിതാഖത്ത് നടപ്പാക്കുന്നതിന്റെ കാലാവധി തീരുന്നതിനാല്‍ നാട്ടിലേക്ക് മടങ്ങാന്‍ നിര്‍ബന്ധിതരായവര്‍ക്ക് എല്ലാ സഹായവും ചെയ്യുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി വ്യക്തമാക്കി. അദ്ദേഹത്തിന്റെ ഫേസ് ബുക്ക് പേജിലാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്.

നിതാഖത്ത് നടപ്പാക്കുന്നതിനാല്‍ കുറേപേര്‍ക്ക് ആവശ്യമായ രേഖകള്‍ ശരിയാക്കി സൗദി അറേബ്യയില്‍ തുടരാന്‍ സാധിച്ചിട്ടുണ്ട്. അവശേഷിച്ചവര്‍ക്ക് നാട്ടില്‍ വരാന്‍ പ്രയാസം നേരിടുന്നത് കണക്കിലെടുത്താണ് സര്‍ക്കാരിന്റെ സഹായ വാഗ്ദാനം. ഇതിനായി കേന്ദ്രസര്‍ക്കാരിന്റെയും ഗള്‍ഫിലെ സംഘടനകളുടെയും സഹായം തേടുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ആവശ്യമെങ്കില്‍ സംസ്ഥാന മന്ത്രിമാരായ കെ.സി. ജോസഫ്, മഞ്ഞളാംകുഴി അലി എന്നിവരുടെ നേതൃത്വത്തില്‍ ഒരു സംഘം സൗദിയില്‍പോയി ഇതിന് നേതൃത്വം കൊടുക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.

നിതാഖത്ത്: നാട്ടിലേക്ക് മടങ്ങുന്നവര്‍ക്ക് എല്ലാ സഹായവും ചെയ്യും - മുഖ്യമന്ത്രിക്വാലാലംപൂരില്‍ നടന്ന പ്രഥമ ഏഷ്യന്‍ സ്‌കൂള്‍ അറ്റ്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യക്ക് രണ്ടാം സ്ഥാനം ലഭിച്ചതില്‍ നിര്‍ണായക പങ്ക് വഹിച്ചത് എട്ട് സ്വര്‍ണം നേടിയ കേരളത്തിന്റെ കുട്ടികളാണ്. സ്വര്‍ണം നേടിയ ഓരോരുത്തര്‍ക്കും മെഡല്‍ ഒന്നിന് ഒരു ലക്ഷം രൂപാ വീതവും വെള്ളി ലഭിച്ചയാള്‍ക്ക് 50,000 രൂപയും വെങ്കലം ലഭിച്ചവര്‍ക്ക് 30,000 രൂപാ വീതവും നല്‍കും - മുഖ്യമന്ത്രി വ്യക്തമാക്കി.

പങ്കാളിത്ത പെന്‍ഷന്‍ പദ്ധതി 2013 ഏപ്രില്‍ ഒന്നു മുതല്‍ സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ഏര്‍പെടുത്തിയത് അംഗീകരിച്ചു. ഇതിന്റെ നടത്തിപ്പിനായി നാഷണല്‍ പെന്‍ഷന്‍ സ്‌കീം ട്രസ്റ്റും സംസ്ഥാന സര്‍ക്കാരുമായി കരാര്‍ ഒപ്പിടുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Also read:
അണ്ടിപരിപ്പ് വ്യാപാരത്തിന്റെ പേരില്‍ 3 കോടി തട്ടി മുള്ളേരിയ യുവാവ് ഗള്‍ഫിലേക്ക് മുങ്ങി

Keywords:  Thiruvananthapuram, Saudi Arabia, Oommen Chandy, Facebook, Kerala, Nitaqat, Facebook, Central, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia