മുംബൈ: മുംബൈയില്‍ മാധ്യമപ്രവര്‍ത്തക കൂട്ടമാനഭംഗം ചെയ്യപ്പെട്ട കേസില്‍ ജയിലില്‍ നിന്നും കാണാതായതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ട പ്രതിയെ കണ്ടെത്തി. താനെയിലെ ജയിലിനുള്ളില്‍ നിന്നുതന്നെയാണ് പ്രതിയെ കണ്ടെത്തിയത്. കേസിലെ പ്രായപൂര്‍ത്തിയായ നാലു പ്രതികളില്‍ ഒരാളായ സിറാജ് ഉര്‍ റഹ്മാനെയാണ് കാണാതായതെന്നുള്ള വാര്‍ത്തകളാണ് പുറത്തുവന്നത്. വാര്‍ത്ത പുറത്തിറങ്ങി തൊട്ടുപിന്നാലെ തന്നെ ഇയാളെ കണ്ടെത്തുകയായിരുന്നു.
കേസില്‍ വെള്ളിയാഴ്ച വിചാരണ തുടങ്ങാനിരിക്കുന്ന അവസരത്തില്‍ കേസിലെ പ്രതികളെ വ്യാഴാഴ്ച കോടതിയില്‍ ഹാജരാക്കിയപ്പോഴാണ് സിറാജിനെ കാണാനില്ലെന്ന് താനെ പോലീസ് അധികൃതര്‍ കോടതിയെ അറിയിച്ചത്. കേസ് വെള്ളിയാഴ്ച മുതല്‍ വിചാരണ തുടങ്ങാനിരിക്കെ കോടതിയില്‍ ഹാജരാക്കേണ്ട പ്രതികളുടെ പേരുകള്‍ ജഡ്ജി വായിച്ചപ്പോള്‍ സിറാജിനെ അറിയില്ലെന്നുള്ള മറുപടിയാണ് ജയില്‍ അധികൃതര്‍ കോടതിയില്‍ നല്‍കിയത്.
സിറാജ് എന്നൊരാള്‍ കസ്റ്റഡിയില്‍ ഇല്ല എന്നായിരുന്നു താനെ ജയില്‍ അധികൃതര്‍ നല്‍കിയ വിശദീകരണം. ഇതേ തുടര്‍ന്ന് സംഭവത്തില്‍ ജയിലധികൃതര്‍ വിശദീകരണം നല്‍കണമെന്നും ഇതിനായി ജയില്‍ സൂപ്രണ്ട് മുഴുവന്‍ സമയവും കോടതിയില്‍ ഉണ്ടാകണമെന്നും ജഡ്ജി ആവശ്യപ്പെട്ടു. പ്രതിയെ താനെ ജയിലിലേക്ക് കൈമാറിയെന്നായിരുന്നു ക്രൈംബ്രാഞ്ച് നേരത്തേ വിവരം നല്‍കിയത്.
എന്നാല്‍ വിവരം പുറത്ത് വന്നതിന് തൊട്ടു പിന്നാലെ പ്രതിയെ കണ്ടെത്തിയതായുള്ള വാര്‍ത്തകളും പുറത്തുവന്നു. മുംബൈയിലെ പരേലില്‍ ശക്തി മില്‍സ് പരിസരത്ത് കഴിഞ്ഞമാസം 22നാണ് പെണ്‍കുട്ടി കൂട്ടമാനഭംഗത്തിനിരയായത്. സിറാജ് റഹ്മാനെ കൂടാതെ വിജയ് ജാദവ്, കാസിം ബംഗാളി, സലിം അന്‍സാരി എന്നിവരാണ് കേസില്‍ ശിക്ഷ അനുഭവിക്കുന്ന മറ്റ് പ്രതികള്‍. കേസിലെ മറ്റൊരു പ്രതിയെ പ്രായപൂര്‍ത്തിയാകാത്തതിനാല്‍ ഡോണ്‍ഗ്രിയയിലെ ജുവനൈല്‍ ഹോമില്‍ പാര്‍പ്പിച്ചിരുന്നു.
Also Read:
റോഡില്‍ ചായയും പലഹാരവും ഉണ്ടാക്കി അവര്‍ വാഹന ബന്ദ് നടത്തി
Keywords: Lieu, Missing, Mumbai, Media, Girl, Report, Custody, Court, Justice, National, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.
കേസില്‍ വെള്ളിയാഴ്ച വിചാരണ തുടങ്ങാനിരിക്കുന്ന അവസരത്തില്‍ കേസിലെ പ്രതികളെ വ്യാഴാഴ്ച കോടതിയില്‍ ഹാജരാക്കിയപ്പോഴാണ് സിറാജിനെ കാണാനില്ലെന്ന് താനെ പോലീസ് അധികൃതര്‍ കോടതിയെ അറിയിച്ചത്. കേസ് വെള്ളിയാഴ്ച മുതല്‍ വിചാരണ തുടങ്ങാനിരിക്കെ കോടതിയില്‍ ഹാജരാക്കേണ്ട പ്രതികളുടെ പേരുകള്‍ ജഡ്ജി വായിച്ചപ്പോള്‍ സിറാജിനെ അറിയില്ലെന്നുള്ള മറുപടിയാണ് ജയില്‍ അധികൃതര്‍ കോടതിയില്‍ നല്‍കിയത്.
സിറാജ് എന്നൊരാള്‍ കസ്റ്റഡിയില്‍ ഇല്ല എന്നായിരുന്നു താനെ ജയില്‍ അധികൃതര്‍ നല്‍കിയ വിശദീകരണം. ഇതേ തുടര്‍ന്ന് സംഭവത്തില്‍ ജയിലധികൃതര്‍ വിശദീകരണം നല്‍കണമെന്നും ഇതിനായി ജയില്‍ സൂപ്രണ്ട് മുഴുവന്‍ സമയവും കോടതിയില്‍ ഉണ്ടാകണമെന്നും ജഡ്ജി ആവശ്യപ്പെട്ടു. പ്രതിയെ താനെ ജയിലിലേക്ക് കൈമാറിയെന്നായിരുന്നു ക്രൈംബ്രാഞ്ച് നേരത്തേ വിവരം നല്‍കിയത്.
എന്നാല്‍ വിവരം പുറത്ത് വന്നതിന് തൊട്ടു പിന്നാലെ പ്രതിയെ കണ്ടെത്തിയതായുള്ള വാര്‍ത്തകളും പുറത്തുവന്നു. മുംബൈയിലെ പരേലില്‍ ശക്തി മില്‍സ് പരിസരത്ത് കഴിഞ്ഞമാസം 22നാണ് പെണ്‍കുട്ടി കൂട്ടമാനഭംഗത്തിനിരയായത്. സിറാജ് റഹ്മാനെ കൂടാതെ വിജയ് ജാദവ്, കാസിം ബംഗാളി, സലിം അന്‍സാരി എന്നിവരാണ് കേസില്‍ ശിക്ഷ അനുഭവിക്കുന്ന മറ്റ് പ്രതികള്‍. കേസിലെ മറ്റൊരു പ്രതിയെ പ്രായപൂര്‍ത്തിയാകാത്തതിനാല്‍ ഡോണ്‍ഗ്രിയയിലെ ജുവനൈല്‍ ഹോമില്‍ പാര്‍പ്പിച്ചിരുന്നു.
Also Read:
റോഡില്‍ ചായയും പലഹാരവും ഉണ്ടാക്കി അവര്‍ വാഹന ബന്ദ് നടത്തി
Keywords: Lieu, Missing, Mumbai, Media, Girl, Report, Custody, Court, Justice, National, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.