കറാച്ചിയില്‍ സ്‌ഫോടനം: 11 കുട്ടികള്‍ കൊല്ലപ്പെട്ടു

 
Watermark


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

കറാച്ചി: പാകിസ്ഥാനിലെ കറാച്ചിയിലെ  ചന്തയില്‍  ബുധനാഴ്ച രാവിലെയുണ്ടായ ബോംബ് സ്‌ഫോടനത്തില്‍ 11 കുട്ടികള്‍ കൊല്ലപ്പെട്ടു. 26 പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. മരണ സംഖ്യ ഇനിയും ഉയരാന്‍ സാധ്യതയുണ്ടെന്നാണ് റിപോര്‍ട്ട്. ലിയാറിയില്‍ നടന്ന  ഫുട്‌ബോള്‍ മത്സരത്തിനു ശേഷമാണ് സ്‌ഫോടനമുണ്ടായത്. സ്‌റ്റേഡിയത്തിനു പുറത്ത് ബൈക്കില്‍ സ്ഥാപിച്ചിരുന്ന ബോംബ് പൊട്ടിത്തെറിച്ചാണ് ദുരന്തമുണ്ടായത്. റിമോര്‍ട്ട് കണ്‍ട്രോള്‍ ഉപയോഗിച്ചാണ് സ്‌ഫോടനം നടത്തിയത്. മരിച്ചവരില്‍ അധികവും കുട്ടികളാണെന്ന് പോലീസ് ഓഫീസര്‍ തരീഖ് ധരെജോ അറിയിച്ചു.

കറാച്ചിയിലെ  പ്രവിശ്യാമന്ത്രിയായ ജാവേദ് നഗോരിയും ഫുട്‌ബോള്‍ മത്സരം കാണാനെത്തിയിരുന്നു. അദ്ദേഹത്തെ  ലക്ഷ്യമാക്കിയാണ് ആക്രമണം  നടന്നതെന്നാണ് സംശയിക്കുന്നത്. എന്നാല്‍  ആക്രമണത്തില്‍ അദ്ദേഹം പരിക്കേല്‍ക്കാതെ രക്ഷപ്പെടുകയായിരുന്നു. ചൊവ്വാഴ്ചയും കറാച്ചിയിലെ  മറ്റു നാലിടങ്ങളില്‍ കൂടി ബോംബ് സ്‌ഫോടനങ്ങള്‍ നടന്നിരുന്നു.

കറാച്ചിയില്‍ സ്‌ഫോടനം: 11 കുട്ടികള്‍ കൊല്ലപ്പെട്ടുആക്രമണങ്ങളെ കുറിച്ച് അന്വേഷിച്ചു വരികയാണെന്നു സുരക്ഷാ ഉദ്യോഗസ്ഥര്‍ അറിയിച്ചു. പാക്കിസ്ഥാനില്‍ കഴിഞ്ഞ മെയ് മാസത്തില്‍  പുതിയ സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം രാജ്യത്ത് ആക്രമണങ്ങള്‍  വര്‍ധിച്ചുവരുന്നതായാണ് റിപോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

Also Read: 
സലാം ഹാജിയുടെ വീട്ടില്‍ നിന്ന് കവര്‍ച ചെയ്യപ്പെട്ടത് 15 പവന്‍ സ്വര്‍ണവും 1,060 ദിര്‍ഹവും

Keywords:  Pakistan, Karachi, Bomb Blast, Children, Death, Report, Police, Injured, National,  Kerala, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia