20 വര്‍ഷത്തിനിടെ രാജ്യത്ത് സസ്‌പെന്‍ഡ് ചെയ്യപ്പെട്ടത് 200 IAS ഉദ്യോഗസ്ഥരെ

 
Watermark


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ന്യൂഡല്‍ഹി: കഴിഞ്ഞ ഇരുപത് വര്‍ഷത്തിനുള്ളില്‍ രാജ്യത്ത് ഇരുന്നൂറ് ഐ.എ.എസ് ഉദ്യോഗസ്ഥർ സസ്‌പെന്‍ഡ് ചെയ്യപ്പെട്ടതായി റിപോര്‍ട്ട്.  ഉത്തര്‍പ്രദേശിലാണ് ഏറ്റവും കൂടുതല്‍ ഐ.എ.എസ് ഉദ്യോഗസ്ഥരെ  സസ്‌പെന്‍ഡ് ചെയ്തത്. ഡപ്യൂട്ടി കലക്ടര്‍ ദുര്‍ഗ ശക്തി നാഗ്പാലിനെ സസ്‌പെന്‍ഡ് ചെയ്യപ്പെട്ട സാഹചര്യത്തിലാണ് ഐ.എ.എസ് അസോസിയേഷന്‍ സസ്‌പെന്‍ഡ് ചെയ്യപ്പെട്ടവരുടെ വിവരങ്ങള്‍ പുറത്തുവിട്ടത്.

സര്‍ക്കാരിന്റെ  താല്‍പര്യങ്ങള്‍ക്ക് വിരുദ്ധമായി പ്രവര്‍ത്തിക്കുന്നവരെയാണ്  സസ്‌പെന്‍ഷന്  വിധേയമാക്കുന്നത്. നൂറിലേറെ പേരെയാണ് കഴിഞ്ഞ ഇരുപത് വര്‍ഷത്തിനിടയില്‍  യു.പിയില്‍ മാത്രമായി സസ്‌പെന്‍ഡ് ചെയ്തിരിക്കുന്നത്. മണല്‍ മാഫിയയെ പിടികൂടുകയും അവര്‍ക്കെതിരെ കര്‍ശന നടപടികള്‍  കൈകൊണ്ടതിനുമാണ്  ദുര്‍ഗ നാഗ്പാലിനെ യു.പി മുഖ്യമന്ത്രി അഖിലേഷ് യാദവ് സസ്‌പെന്‍ഡ് ചെയ്തത്.

ദുര്‍ഗയുടെ സസ്‌പെന്‍ഷന്‍ ഏറെ വിവാദമാകുകയും പ്രധാനമന്ത്രിയും സോണിയ ഗാന്ധിയും ഉള്‍പെടെയുള്ളവര്‍ പ്രശ്‌നത്തില്‍ ഇടപെടുകയും ചെയ്തിരുന്നു. സസ്‌പെന്‍ഡ് ചെയ്തതിനുളള വിശദീകരണം ചോദിച്ചപ്പോള്‍ തെറ്റ് ചെയ്യുന്ന ഉദ്യോഗസ്ഥരെ ശിക്ഷിക്കുമെന്നും സ്‌കൂളില്‍ കുട്ടികളെ ശിക്ഷിക്കുന്നതു പോലെ തന്നെ ഇതിനെ കണ്ടാല്‍ മതിയെന്നുമാണ് അഖിലേഷ് യാദവിന്റെ വിശദീകരണം. എന്നാല്‍ സംഭവം രാഷ്ട്രീയ വിവാദമായി മാറിയതോടെ യു.പി സര്‍ക്കാര്‍ പ്രതികൂട്ടിലായി.

 യു.പിയിലെ മുഴുവന്‍ ഐ.എ.എസ് ഉദ്യോഗസ്ഥരെയും പിന്‍വലിച്ച് ഉള്ള ഉദ്യോഗസ്ഥരെക്കൊണ്ട് ഭരണം നടത്താമെന്നാണ് സമാജ്വാദി പാര്‍ട്ടി നേതാക്കളുടെ  വാദം. യു.പിയില്‍ സസ്‌പെന്‍ഡ് ചെയ്യപ്പെട്ട നൂറ്റിയഞ്ച് ഐ.എ.എസ് ഉദ്യോഗസ്ഥരില്‍ നൂറു പേരെ കാരണമില്ലാതെയാണ് സസ്‌പെന്‍ഡ് ചെയ്തിരിക്കുന്നതെന്നും  റിപോര്‍ട്ടുകള്‍  വ്യക്തമാക്കുന്നു. ഇവര്‍ക്കെതിരെ കുറ്റം ചെയ്തതിനുള്ള തെളിവൊന്നും ഹാജരാക്കാന്‍ ഇതുവരെ സാധിച്ചിട്ടില്ല.

20 വര്‍ഷത്തിനിടെ രാജ്യത്ത് സസ്‌പെന്‍ഡ് ചെയ്യപ്പെട്ടത് 200 IAS ഉദ്യോഗസ്ഥരെ
ഇതില്‍  അറുപത് ശതമാനം പേരെയും മായാവതി സര്‍ക്കാരിന്റെ  കാലത്താണ് സസ്‌പെന്‍ഡ് ചെയ്തത്. സമാജ്വാദി പാര്‍ട്ടിയുടെ കാലത്താണ് ബാക്കിയുള്ളവരെ സസ്‌പെന്‍ഡ് ചെയ്തിട്ടുള്ളത്. ഐ.എ.എസ് ഉദ്യോഗസ്ഥര്‍
രാഷ്ട്രീയ അടിമകളെപ്പോലെയാണെന്ന് ഐ.എ.എസ് അസോസിയേഷന്‍ പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ ആരോപിച്ചു.

Also Read: 
കിണറ്റില്‍ അജ്ഞാതന്റെ അഴുകിയ മൃതദേഹം

Keywords:  New Delhi, Suspension, IAS Officer, Chief Minister, Politics, Report, Press meet, National, Kerala, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia