എല്‍.ഡി.എഫ് ഉപരോധം അവസാനിപ്പിച്ചതിനു പിന്നില്‍ ഗൂഢാലോചന: കെ.കെ. രമ
Aug 14, 2013, 14:13 IST
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് എല്‍.ഡി.എഫിന്റെ നേതൃത്വത്തില്‍ സെക്രട്ടേറിയറ്റ് പടിക്കല്‍ നടത്തിവന്ന ഉപരോധ സമരം പെട്ടെന്ന് അവസാനിപ്പിച്ചത് ഗൂഢാലോചനയുടെ ഫലമായാണെന്ന് കെ.കെ. രമ. ടി.പി.ചന്ദ്രശേഖരന്‍ വധത്തിലും ലാവ്‌ലിന്‍ കേസിലും കെ.ടി. ജയകൃഷ്ണന്‍ വധത്തിലും സി.പി.എം. നേതാക്കളുടെ പങ്ക് പുറത്തുവരാതിരിക്കുന്നതിനുള്ള ഗൂഢാലോചനയാണിതെന്നും രമ കൂട്ടിച്ചേര്‍ത്തു.
മുഖ്യമന്ത്രി രാജിവയ്ക്കുന്നതുവരെ സമരത്തിലുറച്ചുനില്‍ക്കുമെന്ന് ചൊവ്വാഴ്ച ഉച്ചയ്ക്ക് 12.20 വരെ പ്രഖ്യാപിച്ചിരുന്ന നേതാക്കള്‍ അതിനുശേഷം പന്ത്രണ്ടരയ്ക്ക് നാടകീയമായി സമരത്തില്‍നിന്ന്പിന്മാറുകയായിരുന്നുവെന്ന് രമ ഒരു സ്വകാര്യ ടിവി ചാനലിനു നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.
എല്‍.ഡി.എഫും, യു.ഡി.എഫും നടത്തിയ ഗൂഢാലോചനയെത്തുടര്‍ന്നാണ് ഈ പിന്‍മാറ്റമെന്ന് ഉറപ്പാണ്. സ്വന്തം അണികളെ വിഡ്ഢികളാക്കുകയാണ് സി.പി.എം അടക്കമുള്ള കക്ഷികള്‍ ഇതിലൂടെ ചെയ്തത്. ഇതിന് സി.പി.എം
നേതാക്കള്‍ ജനങ്ങളോട് മാപ്പു പറയണം. പാര്‍ട്ടി സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ ഇതിന് മറുപടി പറയണെന്നും രമ ആവശ്യപ്പെട്ടു.
ടി.പി.വധക്കേസില്‍ മോഹനന്‍ മാസ്റ്റര്‍ക്ക് മുകളിലേക്ക് അന്വേഷണം നീളാതിരിക്കുന്നതില്‍ ദുരൂഹതയുണ്ട്. അവിടെയെത്തിയപ്പോള്‍ എല്ലാം നിലച്ചതുപോലെയാണ്. സി.പി.എമ്മും യു.ഡി.എഫും ഒരു കാര്യം മനസിലാക്കണം. ടി.പി വധത്തിലെ അവസാനത്തെ കണ്ണിയും പുറത്തുവരുന്നതുവരെ തങ്ങള്‍ തീര്‍ച്ചയായും പോരാടുമെന്നും രമ പറഞ്ഞു.
Also Read:
വിവാഹം ക്ഷണിക്കാനെത്തിയവര്‍ മടങ്ങിയെത്തിയത് കൊലയാളികളായി
Keywords: Siege, K.K.Rema, Thiruvananthapuram, L.D.F, Secretariat, T.P Chandrasekhar Murder Case, Chief Minister, Oommen Chandy, Pinarayi vijayan, Kerala, Kerala, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.
മുഖ്യമന്ത്രി രാജിവയ്ക്കുന്നതുവരെ സമരത്തിലുറച്ചുനില്‍ക്കുമെന്ന് ചൊവ്വാഴ്ച ഉച്ചയ്ക്ക് 12.20 വരെ പ്രഖ്യാപിച്ചിരുന്ന നേതാക്കള്‍ അതിനുശേഷം പന്ത്രണ്ടരയ്ക്ക് നാടകീയമായി സമരത്തില്‍നിന്ന്പിന്മാറുകയായിരുന്നുവെന്ന് രമ ഒരു സ്വകാര്യ ടിവി ചാനലിനു നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

നേതാക്കള്‍ ജനങ്ങളോട് മാപ്പു പറയണം. പാര്‍ട്ടി സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ ഇതിന് മറുപടി പറയണെന്നും രമ ആവശ്യപ്പെട്ടു.
ടി.പി.വധക്കേസില്‍ മോഹനന്‍ മാസ്റ്റര്‍ക്ക് മുകളിലേക്ക് അന്വേഷണം നീളാതിരിക്കുന്നതില്‍ ദുരൂഹതയുണ്ട്. അവിടെയെത്തിയപ്പോള്‍ എല്ലാം നിലച്ചതുപോലെയാണ്. സി.പി.എമ്മും യു.ഡി.എഫും ഒരു കാര്യം മനസിലാക്കണം. ടി.പി വധത്തിലെ അവസാനത്തെ കണ്ണിയും പുറത്തുവരുന്നതുവരെ തങ്ങള്‍ തീര്‍ച്ചയായും പോരാടുമെന്നും രമ പറഞ്ഞു.
Also Read:
വിവാഹം ക്ഷണിക്കാനെത്തിയവര്‍ മടങ്ങിയെത്തിയത് കൊലയാളികളായി

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.