നേത്ര സംരക്ഷണത്തിന് ഇനി മൊബൈല്‍ ഫോണ്‍ ആപ്ലിക്കേഷന്‍

 
Watermark


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ലണ്ടന്‍: നേത്ര സംരക്ഷണത്തിന്  ഡോക്ടര്‍മാര്‍ പൂതിയ മാര്‍ഗം കണ്ടെത്തിയിരിക്കുന്നു. ലണ്ടനിലെ ഡോക്ടര്‍മാരാണ് കണ്ണ് പരിശോധനയ്ക്ക് സഹായകമാകുന്ന മൊബൈല്‍ ഫോണ്‍ ആപ്ലിക്കേഷന്‍ വികസിപ്പിച്ചെടുത്തിരിക്കുന്നത്.

 പോര്‍ട്ടബ്ള്‍ ഐ എക്‌സാമിനേഷന്‍ കിറ്റ് (പീക്ക്) എന്ന സോഫ്റ്റ്‌വെയറാണ് മൊബൈല്‍ ഐ ക്ലിനിക്കായി വര്‍ത്തിക്കുന്നത്. ആശുപത്രികളില്‍ ഒരു കോടിയോളം രൂപ ചെലവ് വരുന്ന നേത്ര പരിശോധന ഉപകരണങ്ങളുപയോഗിച്ച് ലഭിക്കുന്ന അതേ പരിശോധനാ ഫലം തന്നെയാണ് പിക്കിലും ലഭിക്കുന്നത്. ഇതിനു വരുന്ന ചെലവ് വെറും 30,000 രൂപ മാത്രമാണ്.

കെനിയയില്‍ ഇത്തരം ഉപകരണം വഴി നടത്തിയ  പരിശോധനയില്‍ ആയിരത്തോളം പേര്‍ക്ക് തിമിരം കണ്ടെത്തിയതയി ഡോക്ടര്‍മാര്‍ അവകാശപ്പെടുന്നു. ക്യാമറയുടേയും ഫ്‌ലാഷിന്റെയും സഹായത്തോടെ രോഗിയുടെ കണ്ണ്  സ്‌ക്രീനില്‍ പകര്‍ത്തി കണ്ണിന്റെ ലെന്‍സ് പരിശോധിച്ചാണ്  പിക്കില്‍ തിമിരം കണ്ടെത്തുന്നത്. കണ്ണിന്റെ റെറ്റിന പരിശോധിക്കാനും ഡയബറ്റിക് റെറ്റിനോപതിയടക്കമുള്ള നേത്ര രോഗങ്ങള്‍ കണ്ടെത്താനും ഇതിനു കഴിയും.

നേത്ര സംരക്ഷണത്തിന് ഇനി മൊബൈല്‍ ഫോണ്‍ ആപ്ലിക്കേഷന്‍പരിശോധനാ ഫലം ജി.പി.എസ് വഴി ആശുപത്രിയിലേക്ക് അയച്ച് വിദഗ്ധ നിര്‍ദേശം തേടാനുള്ള സംവിധാനവും പീക്കില്‍ ഉണ്ട്.  പ്രത്യേക പരിശീലനം ലഭിച്ച ആരോഗ്യപ്രവര്‍ത്തകര്‍ മുഖേന ലോകത്തെല്ലായിടത്തും  ഇതിന്റെ സഹായം ലഭ്യമാകും.

മികച്ച ക്യാമറയും ഹൈ റെസല്യൂഷന്‍ ഡിസ്‌പ്ലെയുമുള്ള സ്മാര്‍ട്ട് ഫോണുണ്ടെങ്കില്‍ ഓഫ്താല്‍മിക് ഡയഗ്‌നോസ്റ്റിക്‌സ് അതില്‍ തന്നെ ലഭ്യമാകുമെന്ന് പീക്ക് വികസിപ്പിച്ചെടുക്കാന്‍ നേതൃത്വം നല്‍കിയ ഇയാന്‍ ലിവിങ്‌സ്‌റ്റോണ്‍ അവകാശപ്പെടുന്നു.

Also Read: 

Keywords: Eye Specialists, England, Doctor, Hospital, Patient, House, World,National, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia