SWISS-TOWER 24/07/2023

എന്‍.എസ്.എസിന് +2 സ്കൂളുകള്‍ വേണം; പക്ഷേ, ശുപാര്‍ശയ്ക്കു പോകില്ലെന്നു വാശി

 


തിരുവനന്തപുരം: സോളാര്‍ വിവാദത്തില്‍ കേരളത്തിലെ രാഷ്ട്രീയവും ഭരണവും ഉലയുന്നതിനിടെ, കോണ്‍ഗ്രസും മുസ്ലിം ലീഗുമായി ഇടഞ്ഞുനില്‍ക്കുന്ന എന്‍.എസ്.എസ്. നേതൃത്വത്തെ അനുനയിപ്പിക്കാന്‍ മുന്‍പിന്‍ നോക്കാതെ പ്ലസ് ടു സ്‌കൂളുകള്‍ മൊത്തമായി അനുവദിക്കുന്നു. പത്തോളം പുതിയ പ്ലസ് ടു സ്‌കൂളുകള്‍ക്ക് അപേക്ഷയുമായാണ് എന്‍.എസ്.എസ്. സംസ്ഥാന സര്‍ക്കാരിനെ സമീപിച്ചിരിക്കുന്നത്.

എന്നാല്‍ ഇവയ്ക്ക് അനുമതി ലഭിക്കുന്നതിന് ശുപാര്‍ശയ്ക്കു പോകാന്‍ തയ്യാറല്ലെന്ന നിലപാടിലാണ് എന്‍.എസ്.എസ്. ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായരും സഹപ്രവര്‍ത്തകരും. പക്ഷേ, ശുപാര്‍ശ ഇല്ലാതെ തന്നെ അതിവേഗം ഈ അപേക്ഷ അനുവദിക്കാനാണ് യു.ഡി.എഫ്. നേതൃതലത്തിലെ ധാരണ. കോണ്‍ഗ്രസ്, മുസ്ലിം ലീഗ് നേതാക്കള്‍ ഇതു സംബന്ധിച്ച് അനൗദ്യോഗിക ചര്‍ച്ച നടത്തുകയും എന്‍.എസ്.എസ്. ആവശ്യപ്പെടുന്നത്ര പ്ലസ് ടു സ്‌കൂളുകള്‍ അനുവദിക്കാന്‍ തീരുമാനിക്കുകയുമാണുണ്ടായത്.

140 പുതിയ പ്ലസ് ടു സ്‌കൂളുകള്‍ അനുവദിക്കാനാണ് സര്‍ക്കാര്‍ തീരുമാനം. അതില്‍ വന്‍തോതില്‍ അഴിമതി സാധ്യതയുണ്ടെന്ന് വാര്‍ത്തകള്‍ വന്നിരുന്നു. എന്നാല്‍ ഇക്കാര്യത്തിലെ തീരുമാനവുമായി മുന്നോട്ടുപോകാന്‍ തന്നെയാണു സര്‍ക്കാര്‍ തീരുമാനം.

എന്‍.എസ്.എസിന് +2 സ്കൂളുകള്‍ വേണം; പക്ഷേ, ശുപാര്‍ശയ്ക്കു പോകില്ലെന്നു വാശിസര്‍ക്കാരുമായി, പ്രത്യേകിച്ചും കോണ്‍ഗ്രസും ലീഗുമായി ഇടഞ്ഞുനില്‍ക്കുന്ന എന്‍.എസ്.എസ്. നേതൃത്വം പുതിയ സ്‌കൂളുകള്‍ക്ക് അപേക്ഷ നല്‍കേണ്ടെന്നാണ് ആദ്യം ആലോചിച്ചത്. കോണ്‍ഗ്രസ് നയിക്കുകയും മുസ്്‌ലിം ലീഗ് വിദ്യാഭ്യാസ വകുപ്പ് കൈകാര്യം ചെയ്യുകയും ചെയ്യുന്ന സര്‍ക്കാരുമായുള്ള പ്രശ്‌നങ്ങള്‍ പരിഹരിക്കാതെ അവര്‍ക്കു മുന്നില്‍ അപേക്ഷയുമായി പോകേണ്ടെന്ന സംഘടനാ നേതൃത്വത്തിന്റെ കടുംപിടുത്തമായിരുന്നു കാരണം. എന്നാല്‍ അപേക്ഷ നല്‍കുകയും എന്നാല്‍ ശുപാര്‍ശയ്ക്കു പോകാതിരിക്കുകയും ചെയ്യുക എന്ന തീരുമാനം പിന്നീട് സ്വീകരിക്കുകയായിരുന്നു. എന്‍.എസ്.എസുമായി അടുപ്പത്തിലുള്ള എസ്.എന്‍.ഡി.പി. ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ കൂടി അഭിപ്രായം മാനിച്ചാണ് അങ്ങനെ തീരുമാനം മാറ്റിയതെന്നാണു സൂചന.

എസ്.എന്‍.ഡി.പിയും ഇതേ ലൈനാണ് സ്വീകരിക്കുകയെന്നായിരുന്നു എന്‍.എസ്.എസിനോടു പറഞ്ഞിരുന്നത്. എന്നാല്‍ കോണ്‍ഗ്രസുമായും ലീഗുമായും പ്രത്യക്ഷത്തില്‍ വലിയ തര്‍ക്കവും അകല്‍ച്ചയുമായില്ലാത്ത സാഹചര്യത്തില്‍ അവര്‍ മുന്നണി നേതൃത്വുമായി ഇക്കാര്യത്തില്‍ ആശയ വിനിമയം നടത്തി വരികയാണ്. എന്‍.എസ്.എസിനെപ്പോലെ പരസ്യമായി കോണ്‍ഗ്രസ് ബന്ധം അവസാനിപ്പിച്ചതായി യോഗം പ്രഖ്യാപിച്ചിട്ടുമില്ല.

എന്‍.എസ്.എസിന്റെ പ്ലസ് ടു അപേക്ഷകള്‍ അതേപടി അംഗീകരിക്കുക വഴി പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ അവരുടെ പിന്തുണ ലഭിക്കുമെന്ന പ്രതീക്ഷയൊന്നും വെച്ചുപുലര്‍ത്തേണ്ടെന്ന് ലീഗ് നേതൃത്വം കോണ്‍ഗ്രസ് നേതൃത്വത്തെ ഉപദേശിച്ചതായി അറിയുന്നു. എങ്കിലും മെറിറ്റിന്റെ അടിസ്ഥാനത്തില്‍ അവരുടെ അപേക്ഷകള്‍ പരിഗണിക്കുക വഴി, നായര്‍ സമുദായത്തെ ഈ സര്‍ക്കാര്‍ അവഗണിക്കുന്നു എന്ന പ്രചാരണത്തിന്റെ മുനയൊടിക്കാം എന്നാണ് ലീഗ് കരുതുന്നത്. പ്ലസ് ടു സ്‌കൂളുകള്‍ അനുവദിച്ചതിന്റെ വിശദാംശങ്ങള്‍ പിന്നീട് വിദ്യാഭ്യാസ വകുപ്പ് പ്രത്യേകമായി പ്രസിദ്ധീകരിക്കാനും ഉദ്ദേശിക്കുന്നുണ്ട്.

സരിതാ നായരുമായി ബന്ധപ്പെട്ട സോളാര്‍ വിവാദം കത്തുമ്പോള്‍ പ്ലസ് ടു അനുമതിക്കാര്യത്തിലെ തങ്ങളുടെ കടുംപിടുത്തം വാര്‍ത്തയാകില്ലെന്നു കൂടി തിരിച്ചറിഞ്ഞാണ് എന്‍.എസ്.എസ്. നീക്കം. മുന്‍ കാലങ്ങളില്‍ എന്‍എസ്എസിന് സര്‍ക്കാര്‍ നല്‍കിയ ആനുകൂല്യങ്ങളുടെ വിശദാംശങ്ങള്‍ പ്രസിദ്ധീകരിക്കുമെന്നു ലീഗ് നേതൃത്വം വ്യക്തമാക്കിയിരുന്നു. ഇപ്പോള്‍ ശുപാര്‍ശ ചെയ്യുന്നില്ലെങ്കിലും മുമ്പേ ഇത്തരം അപേക്ഷകളില്‍ അവര്‍ തുടര്‍ച്ചയായി ശുപാര്‍ശ ചെയ്തിരുന്നുവെന്ന് അതോടെ വ്യക്തമാകും എന്നും വന്നു. അതോടെയാണ് നിശ്ശബ്ദം അപേക്ഷ നല്‍കി കാത്തിരിക്കാനും അതേ സമയം യു.ഡി.എഫിനെ സമ്മര്‍ദത്തിലാക്കാനും അവര്‍ തീരുമാനിച്ചത്.

Keywords: NSS, Plus Two Seat, School, Education, Election, Muslim League, Congress, Minister, Application, UDF, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia