പ്രാണന്‍ വകവെയ്ക്കാതെ മാനം രക്ഷിക്കാന്‍ ട്രെയിനില്‍ നിന്നും ചാടിയ യുവതി അത്ഭുതകരമായി രക്ഷപ്പെട്ടു
Jul 22, 2013, 15:56 IST
കൊല്‍ക്കത്ത: പീഡന ശ്രമത്തില്‍ നിന്നും രക്ഷപ്പെടാനായി യുവതി ഓടിക്കൊണ്ടിരുന്ന ട്രെയിനില്‍ നിന്നും പുറത്തേക്ക് എടുത്തുചാടി. പശ്ചിമ ബംഗാളിലാണ് സംഭവം. ജനതാ എക്‌സ്പ്രസില്‍ കൊല്‍ക്കത്തയിലേക്ക് യാത്ര ചെയ്യുന്നതിനിടെ ബന്‍ദലില്‍ വെച്ചാണ് യുവതി ട്രെയിനില്‍ നിന്നും ചാടിയത്. കൊല്‍ക്കത്തയിലെ ഐ.ടി കമ്പനിയില്‍ ജോലി ചെയ്യുന്ന 25കാരിയായ യുവതി പ്രാണന്‍ വകവെക്കാതെയാണ് മാനം നഷ്ടപ്പെടാതിരിക്കാനായി ട്രെയിനില്‍ നിന്നും എടുത്തുചാടിയത്.
സംഭവത്തെ തുടര്‍ന്ന് അത്ഭുതകരമായി രക്ഷപ്പെട്ട യുവതിക്ക് തലയ്ക്ക് പരിക്കേറ്റതിനാല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ട്രെയിനിലെ യാത്രയ്ക്കിടെ മലയാളികളെ നൊമ്പരപ്പെടുത്തിക്കൊണ്ട് ഷൊര്‍ണൂരില്‍ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട സൗമ്യയുടെ സമാന അനുഭവമാണ്
ട്രെയിനില്‍ യുവതിക്കുണ്ടായത്.
അസന്‍സോളില്‍ നിന്നും ജോലിസ്ഥലത്തേക്ക് പോകുന്നതിനിടെയാണ് സംഭവം. സ്ത്രീകളുടെ കംപാര്‍ട്ട്‌മെന്റിലാണ് യുവതി യാത്രചെയ്തിരുന്നത്. കൊല്‍ക്കത്തയില്‍ നിന്നും ട്രെയിന്‍ 42 കിലോമീറ്റര്‍ അകലെയുള്ള ബന്‍ദലില്‍ എത്തിയപ്പോഴേക്കും കംപാര്‍ട്‌മെന്റില്‍ യാത്രക്കാരെല്ലാം ഒഴിഞ്ഞിരുന്നു. തീവണ്ടി ബന്‍ദല്‍ സ്‌റ്റേഷന്‍ വിടുന്നതിന് മുമ്പ് കയറിയ ഒരാള്‍ സമീപത്തൊന്നും ആരുമില്ലെന്നുകണ്ടപ്പോള്‍ യുവതിയുടെ അടുത്തെത്തുകയും ഒരു മണിക്കൂറോളം അപമാനിക്കുകയും ചെയ്തു.
പിന്നീട് ഇയാള്‍ യുവതിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചപ്പോള്‍ ജീവന്‍ പോയാലും മാനം പോകാനിടവരരുതെന്ന് കരുതി ട്രെയിനില്‍ നിന്നും എടുത്തുചാടുകയായിരുന്നു. ട്രാക്കിനടുത്ത് പരിക്കേറ്റ നിലയില്‍ യുവതിയെ കണ്ട പ്രദേശവാസികളാണ് ഇവരെ ആശുപത്രിയിലെത്തിച്ചത്. സംഭവത്തില്‍ കേസെടുത്ത പോലീസ് യുവതിയില്‍ നിന്നും മൊഴി രേഖപ്പെടുത്തി.
Keywords: Woman., Kolkota, West Bengal, Train, Injured, Hospital, Rape, Passengers, Police, National,Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.
സംഭവത്തെ തുടര്‍ന്ന് അത്ഭുതകരമായി രക്ഷപ്പെട്ട യുവതിക്ക് തലയ്ക്ക് പരിക്കേറ്റതിനാല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ട്രെയിനിലെ യാത്രയ്ക്കിടെ മലയാളികളെ നൊമ്പരപ്പെടുത്തിക്കൊണ്ട് ഷൊര്‍ണൂരില്‍ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട സൗമ്യയുടെ സമാന അനുഭവമാണ്
ട്രെയിനില്‍ യുവതിക്കുണ്ടായത്.
അസന്‍സോളില്‍ നിന്നും ജോലിസ്ഥലത്തേക്ക് പോകുന്നതിനിടെയാണ് സംഭവം. സ്ത്രീകളുടെ കംപാര്‍ട്ട്‌മെന്റിലാണ് യുവതി യാത്രചെയ്തിരുന്നത്. കൊല്‍ക്കത്തയില്‍ നിന്നും ട്രെയിന്‍ 42 കിലോമീറ്റര്‍ അകലെയുള്ള ബന്‍ദലില്‍ എത്തിയപ്പോഴേക്കും കംപാര്‍ട്‌മെന്റില്‍ യാത്രക്കാരെല്ലാം ഒഴിഞ്ഞിരുന്നു. തീവണ്ടി ബന്‍ദല്‍ സ്‌റ്റേഷന്‍ വിടുന്നതിന് മുമ്പ് കയറിയ ഒരാള്‍ സമീപത്തൊന്നും ആരുമില്ലെന്നുകണ്ടപ്പോള്‍ യുവതിയുടെ അടുത്തെത്തുകയും ഒരു മണിക്കൂറോളം അപമാനിക്കുകയും ചെയ്തു.

പിന്നീട് ഇയാള്‍ യുവതിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചപ്പോള്‍ ജീവന്‍ പോയാലും മാനം പോകാനിടവരരുതെന്ന് കരുതി ട്രെയിനില്‍ നിന്നും എടുത്തുചാടുകയായിരുന്നു. ട്രാക്കിനടുത്ത് പരിക്കേറ്റ നിലയില്‍ യുവതിയെ കണ്ട പ്രദേശവാസികളാണ് ഇവരെ ആശുപത്രിയിലെത്തിച്ചത്. സംഭവത്തില്‍ കേസെടുത്ത പോലീസ് യുവതിയില്‍ നിന്നും മൊഴി രേഖപ്പെടുത്തി.
Also Read:
രാത്രി ക്ലാസ് മുറിയില്‍ നിന്ന് നിലവിളിച്ച യുവതി പോലീസ് കസ്റ്റഡിയില്‍
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.