ഗണേഷിനെ തല്ലിയതു ബിജുവല്ല; സഞ്ജുവിനെക്കൊണ്ട് ബിജു പറയിച്ചതു നുണ
Jul 22, 2013, 11:43 IST
തിരുവനന്തപുരം: മുന്‍ മന്ത്രി കെ.ബി. ഗണേഷ് കുമാറിനെ മന്ത്രിമന്ദിരത്തില്‍ കയറി മര്‍ദിച്ചത് താനാണെന്ന സോളാര്‍ തട്ടിപ്പു കേസിലെ പ്രതി ബിജു രാധാകൃഷ്ണന്റെ അവകാശവാദം നുണയെന്നു സൂചന. ഗണേഷിനെ മര്‍ദിച്ചത് ബിജുവല്ല, മറ്റൊരാളാണ്. സരിതയുടെ കുഞ്ഞിന്റെ പിതൃത്വത്തെച്ചൊല്ലിയുള്ള തര്‍ക്കവുമായി ബന്ധപ്പെട്ട് താന്‍ ഗണേഷ് കുമാറിനെ മര്‍ദിച്ചുവെന്നും അത് ഗണേഷിന്റെ ഭാര്യ കണ്ടെന്നും ബിജു പറഞ്ഞതായി ജയിലില്‍ അയാളുടെ സഹതടവുകാരനായിരുന്ന സഞ്ജു എന്ന ഡി.വൈ.എഫ്.ഐ. പ്രവര്‍ത്തകനാണു ഞായറാഴ്ച ചാനലുകളോടു പറഞ്ഞത്. ഹര്‍ത്താലുമായി ബന്ധപ്പെട്ടു പൊതുമുതല്‍ നശിപ്പിച്ച കേസിലാണ് സഞ്ജു ജയിലിലായത്. കഴിഞ്ഞ ദിവസമാണ് ഇയാള്‍ ജാമ്യത്തില്‍ ഇറങ്ങിയത്.
ഗണേഷിനെ മര്‍ദിച്ചത് താനാണ്, ശാലു മേനോനും താനും പ്രണയത്തിലായതിനാല്‍ തന്നെ മാനസികമായി തകര്‍ക്കാനാണ് അവരെ അറസ്റ്റു ചെയ്തത്, ചാണ്ടി ഉമ്മനും താനും സരിതയും ചേര്‍ന്നു ബാലരാമപുരത്ത് ഭൂമി വാങ്ങിയിട്ടുണ്ട് എന്നീ കാര്യങ്ങളാണ് സഞ്ജു പറഞ്ഞത്.
ഇതില്‍, ഭൂമി വാങ്ങിയതുമായി ബന്ധപ്പെട്ട ആരോപണം മുഖ്യമന്ത്രിയുടെ മകനും യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറിയുമായ ചാണ്ടി ഉമ്മന്‍ നിഷേധിച്ചിട്ടുണ്ട്. തനിക്ക് ബാലരാമപുരത്തെന്നല്ല, ഇന്ത്യയില്‍ ഒരിടത്തും ഭൂമി ഇല്ലെന്നാണ് ചാണ്ടി ഉമ്മന്‍ പറയുന്നത്.
ശാലു മേനോനും താനും പ്രണയത്തിലാണെന്നു ബിജു പറയുന്നത് അങ്ങനെ വരുത്തി തുടര്‍ന്നും അവരുമായുള്ള ബന്ധത്തെക്കുറിച്ച് സമൂഹമധ്യത്തില്‍ ആശയക്കുഴപ്പം നിലനിര്‍ത്താനും ശാലു കൈവിട്ടു പോകാതിരിക്കാനുമാണെന്നാണു പോലീസ് കരുതുന്നത്.
എന്നാല്‍ ഗണേഷ് കുമാറിനെ തല്ലിയതു താനാണെന്ന അവകാശവാദം വെറുതേ മേനി നടിക്കാനും മാധ്യമ ശ്രദ്ധ നേടാനും മാത്രമാണോ അതിനുമപ്പുറം ലക്ഷ്യങ്ങളുണ്ടോ എന്നു പോലീസിനും വ്യക്തമല്ല. കാരണം, തിരുവനന്തപുരം നന്തന്‍കോട്ട് താമസിക്കുന്ന സ്ത്രീയുടെ ഭര്‍ത്താവാണ് ഗണേഷ്കുമാറിനെ മര്‍ദിച്ചതെന്നാണു വ്യക്തമായ വിവരം. ഇന്നൊരു തല്ലു കേസുണ്ട് എന്നു പറഞ്ഞ് കോടതിയില്‍ പോകാനിറങ്ങുമ്പോഴാണ് ഗണേഷിനെ തല്ലിയ കാര്യം ബിജു വെളിപ്പെടുത്തിയത് എന്നാണ് സഞ്ജു പറഞ്ഞത്. എന്നാല്‍ ബിജുവിനെതിരായ കേസുകളില്‍ അങ്ങനെയൊരെണ്ണം ഉള്ള കാര്യം പോലീസ് ഇതുവരെ മാധ്യമങ്ങളോടു പറഞ്ഞിട്ടുമില്ല.
ഗണേഷേ് കുമാറോ യാമിനി തങ്കച്ചിയോ ഇക്കാര്യം വ്യക്തമാക്കാന്‍ മാധ്യമങ്ങള്‍ക്കു മുന്നിലെത്താനിടയില്ല. എന്നാല്‍, മന്ത്രി മന്ദിരത്തില്‍ വച്ചു മര്‍ദനമേറ്റത് ഗണേഷ് കുമാറിനാണെന്ന് ആദ്യമായി മാധ്യമങ്ങളോടു പറഞ്ഞ പി.സി. ജോര്‍ജ് ഇക്കാര്യത്തിലെ പുകമറ നീക്കാനെത്തുമെന്നു സൂചനയുണ്ട്.
Also read:
കാസര്‍കോട് താലൂക്കിലും ഹൊസ്ദുര്‍ഗ്, ബേക്കല്‍ സ്റ്റേഷന് പരിധികളിലും നിരോധനാജ്ഞ

ഗണേഷിനെ മര്‍ദിച്ചത് താനാണ്, ശാലു മേനോനും താനും പ്രണയത്തിലായതിനാല്‍ തന്നെ മാനസികമായി തകര്‍ക്കാനാണ് അവരെ അറസ്റ്റു ചെയ്തത്, ചാണ്ടി ഉമ്മനും താനും സരിതയും ചേര്‍ന്നു ബാലരാമപുരത്ത് ഭൂമി വാങ്ങിയിട്ടുണ്ട് എന്നീ കാര്യങ്ങളാണ് സഞ്ജു പറഞ്ഞത്.
ഇതില്‍, ഭൂമി വാങ്ങിയതുമായി ബന്ധപ്പെട്ട ആരോപണം മുഖ്യമന്ത്രിയുടെ മകനും യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറിയുമായ ചാണ്ടി ഉമ്മന്‍ നിഷേധിച്ചിട്ടുണ്ട്. തനിക്ക് ബാലരാമപുരത്തെന്നല്ല, ഇന്ത്യയില്‍ ഒരിടത്തും ഭൂമി ഇല്ലെന്നാണ് ചാണ്ടി ഉമ്മന്‍ പറയുന്നത്.
ശാലു മേനോനും താനും പ്രണയത്തിലാണെന്നു ബിജു പറയുന്നത് അങ്ങനെ വരുത്തി തുടര്‍ന്നും അവരുമായുള്ള ബന്ധത്തെക്കുറിച്ച് സമൂഹമധ്യത്തില്‍ ആശയക്കുഴപ്പം നിലനിര്‍ത്താനും ശാലു കൈവിട്ടു പോകാതിരിക്കാനുമാണെന്നാണു പോലീസ് കരുതുന്നത്.

എന്നാല്‍ ഗണേഷ് കുമാറിനെ തല്ലിയതു താനാണെന്ന അവകാശവാദം വെറുതേ മേനി നടിക്കാനും മാധ്യമ ശ്രദ്ധ നേടാനും മാത്രമാണോ അതിനുമപ്പുറം ലക്ഷ്യങ്ങളുണ്ടോ എന്നു പോലീസിനും വ്യക്തമല്ല. കാരണം, തിരുവനന്തപുരം നന്തന്‍കോട്ട് താമസിക്കുന്ന സ്ത്രീയുടെ ഭര്‍ത്താവാണ് ഗണേഷ്കുമാറിനെ മര്‍ദിച്ചതെന്നാണു വ്യക്തമായ വിവരം. ഇന്നൊരു തല്ലു കേസുണ്ട് എന്നു പറഞ്ഞ് കോടതിയില്‍ പോകാനിറങ്ങുമ്പോഴാണ് ഗണേഷിനെ തല്ലിയ കാര്യം ബിജു വെളിപ്പെടുത്തിയത് എന്നാണ് സഞ്ജു പറഞ്ഞത്. എന്നാല്‍ ബിജുവിനെതിരായ കേസുകളില്‍ അങ്ങനെയൊരെണ്ണം ഉള്ള കാര്യം പോലീസ് ഇതുവരെ മാധ്യമങ്ങളോടു പറഞ്ഞിട്ടുമില്ല.
ഗണേഷേ് കുമാറോ യാമിനി തങ്കച്ചിയോ ഇക്കാര്യം വ്യക്തമാക്കാന്‍ മാധ്യമങ്ങള്‍ക്കു മുന്നിലെത്താനിടയില്ല. എന്നാല്‍, മന്ത്രി മന്ദിരത്തില്‍ വച്ചു മര്‍ദനമേറ്റത് ഗണേഷ് കുമാറിനാണെന്ന് ആദ്യമായി മാധ്യമങ്ങളോടു പറഞ്ഞ പി.സി. ജോര്‍ജ് ഇക്കാര്യത്തിലെ പുകമറ നീക്കാനെത്തുമെന്നു സൂചനയുണ്ട്.
Also read:
കാസര്‍കോട് താലൂക്കിലും ഹൊസ്ദുര്‍ഗ്, ബേക്കല്‍ സ്റ്റേഷന് പരിധികളിലും നിരോധനാജ്ഞ
Keywords: Ganesh Kumar, P.C George, Minister, Attack, Kerala, Saritha S. Nair, DYFI, Jail, Police, Biju Radhakrishnan, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.