ജയിലിലെ പീഡനം: വിദ്യാര്‍ത്ഥിക്ക് നാല് മില്യണ്‍ ഡോളര്‍ നഷ്ടപരിഹാരം

 
Watermark


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

സാന്റിയാഗോ: അമേരിക്കയിലെ  ജയിലില്‍ പീഡനത്തിനിരയായ വിദ്യാര്‍ത്ഥിക്ക് നാല് മില്യണ്‍ ഡോളര്‍ നഷ്ടപരിഹാരം നല്‍കാന്‍ വിധിച്ചു. സാന്റിയാഗോയിലെ യൂണിവേഴ്‌സിറ്റി വിദ്യാര്‍ത്ഥിയായ ഡാനി ചോങിനാണ് യു.എസ് ഗവണ്‍മെന്റ് നഷ്ടപരിഹാരം നല്‍കാന്‍ തീരുമാനിച്ചത്. 2012ലാണ് കേസിനാസ്പദമായ സംഭവം നടന്നത്.

അമിതമായി മയക്കു മരുന്ന് കൈവശം വെക്കുന്നതായുള്ള രഹസ്യ വിവരം ലഭിച്ചതിനെ തുടര്‍ന്ന് പോലീസ് നടത്തിയ റെയ്ഡിലാണ് ഡാനി ചോങിനെ പിടികൂടിയത്. എന്നാല്‍ ഡാനി ചോങിനെതിരെ  കേസൊന്നും എടുക്കാതെ  നാല് ദിവസത്തോളം പോലീസ് ജയിലില്‍ അടക്കുകയായിരുന്നു.

ജയിലിലെ പീഡനം: വിദ്യാര്‍ത്ഥിക്ക് നാല് മില്യണ്‍ ഡോളര്‍ നഷ്ടപരിഹാരംജയിലില്‍ വെച്ച് ഡാനി ചോങിനെ പോലീസുകാര്‍ വളരെ ക്രൂരമായി  പീഡിപ്പിക്കുകയും ചെയ്തു. ഭക്ഷണമോ വെളളമോ നല്‍കാതെ അടഞ്ഞ
സെല്ലില്‍ ഇയാളെ ഒറ്റയ്ക്ക് പൂട്ടിയിടുകയായിരുന്നു. സംഭവത്തെ കുറിച്ച് അന്വേഷിച്ച നീതിന്യായ ഉദ്യോഗസ്ഥര്‍ ഡാനി ചോങ് കടുത്ത മനുഷ്യാവകാശ ലംഘനത്തിനിരയായതായി കണ്ടെത്തിയിരുന്നു. ഇതേ തുടര്‍ന്നാണ് ചോങിന് നാല് മില്യണ്‍ ഡോളര്‍ നഷ്ടപരിഹാരം നല്‍കാന്‍ ഗവണ്‍മെന്റ് തീരുമാനിച്ചത്.

Also Read: 
മന്ത്രിസഭാ പുനഃസംഘടനകൊണ്ട് ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ രക്ഷപ്പെടില്ല: കോടിയേരി
Keywords:  America, Student, Jail, Heroine, Police, Food, Water, World, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.

Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia