ഗുണ്ടാനേതാവ് ഷാജിയുടെ കൊലപാതകം; നാല് പേര്‍ കുറ്റക്കാരാണെന്ന് കോടതി
Nov 29, 2012, 18:13 IST
ADVERTISEMENT
തിരുവനന്തപുരം: കുപ്രസിദ്ധ ഗുണ്ടാ നേതാവ് കണ്ണാടി ഷാജിയെ വധിച്ച കേസില്‍ ആദ്യ നാലു പ്രതികള്‍ കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തി. അമ്പലമുക്ക് കൃഷ്ണകുമാര്‍, സാനിഷ്, ജയലാല്‍, ശ്യാം എന്നിവരെയാണ് കോടതി കുറ്റക്കാരായി കണ്ടെത്തിയത്. പ്രതികളുടെ ശിക്ഷ വെള്ളിയാഴ്ച പ്രസ്താവിക്കും. എന്നാല്‍ കേസിലെ 5 മുതല്‍ 12 വരെയുള്ള പ്രതികളെ കോടതി വെറുതെവിട്ടു.
ഗൂഢാലോചന സംബന്ധിച്ചുള്ള കുറ്റങ്ങള്‍ പ്രോസിക്യൂഷന് തെളിയിക്കാനായില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതി പ്രതികളെ വെറുതെ വിട്ടത്. തിരുവനന്തപുരം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് കേസ് പരിഗണിച്ചത്.
കഴിഞ്ഞ വര്‍ഷം നവംബര്‍ രണ്ടിനാണ് കണ്ണാടി ഷാജിയെ (33) വെട്ടിക്കൊന്നത്. തിരുവനന്തപുരം കവടിയാറിലാണ് സംഭവം നടന്നത്. ഗുണ്ടാത്തലവന്മാരായ ഓംപ്രകാശിന്റെയും പുത്തന്‍പാലം രാജേഷിന്റെയും അടുത്ത അനുയായിയാണ് കണ്ണാടി ഷാജി. ജയില്‍ മോചിതനായ ശേഷവും അക്രമസംഭവങ്ങളില്‍ പങ്കാളിയായ ഷാജി ഗുണ്ടകള്‍ തമ്മിലുള്ള ചേരിപ്പോരിലാണ് കൊല്ലപ്പെട്ടത്.
ഗൂഢാലോചന സംബന്ധിച്ചുള്ള കുറ്റങ്ങള്‍ പ്രോസിക്യൂഷന് തെളിയിക്കാനായില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതി പ്രതികളെ വെറുതെ വിട്ടത്. തിരുവനന്തപുരം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് കേസ് പരിഗണിച്ചത്.
കഴിഞ്ഞ വര്‍ഷം നവംബര്‍ രണ്ടിനാണ് കണ്ണാടി ഷാജിയെ (33) വെട്ടിക്കൊന്നത്. തിരുവനന്തപുരം കവടിയാറിലാണ് സംഭവം നടന്നത്. ഗുണ്ടാത്തലവന്മാരായ ഓംപ്രകാശിന്റെയും പുത്തന്‍പാലം രാജേഷിന്റെയും അടുത്ത അനുയായിയാണ് കണ്ണാടി ഷാജി. ജയില്‍ മോചിതനായ ശേഷവും അക്രമസംഭവങ്ങളില്‍ പങ്കാളിയായ ഷാജി ഗുണ്ടകള്‍ തമ്മിലുള്ള ചേരിപ്പോരിലാണ് കൊല്ലപ്പെട്ടത്.
Keywords : Leader, Murder, Court, Case, Thiruvananthapuram, Special Procecutor, Jail, Released, attack, Kerala, Court finds gilty two accused on murder case
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

