മരണം സംഭവിക്കാന്‍ പരിക്കുണ്ടാകണമെന്ന് ആരുപറഞ്ഞു? പിണറായി
Aug 4, 2012, 13:24 IST
പനയാല്‍ (കാസര്‍കോട്): ഒരാള്‍ക്ക് മരണം സംഭവിക്കാന്‍ ശരീരത്തില്‍ മാരകമായ പരിക്കുണ്ടാകണമെന്ന് ആരാണ് പറഞ്ഞതെന്ന് സി.പി.എം. സംസ്ഥാന സെക്രട്ടറി പിണറായി വിജയന്.
കീക്കാനത്തെ ഡി.വൈ.എഫ്.ഐ. നേതാവ് മരണപ്പെട്ട ടി. മനോജിന്റെ ശരീരത്തില്‍ മാരകമായ പരിക്കുകളില്ലെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടുണ്ടെന്ന് മാധ്യമപ്രവര്‍ത്തകര്‍ ചൂണ്ടിക്കാട്ടിയപ്പോഴാണ് മരിക്കാന്‍ മാരകമായ പരിക്കുവേണോ എന്ന മറുചോദ്യം പിണറായി ഉന്നയിച്ചത്. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിനെകുറിച്ച് മാധ്യമപ്രവര്‍ത്തകര്‍ ചോദിച്ചപ്പോള്‍, റിപ്പോര്‍ട്ട് നിങ്ങള്‍ക്ക് കിട്ടിയോ എന്നായിരുന്നു തിരിച്ചുള്ള ചോദ്യം. ഇതുസംബന്ധിച്ച അന്തിമ റിപ്പോര്‍ട്ട് വരട്ടെ എന്നും പിണറായി പറഞ്ഞു.
പനയാല്‍ സര്‍വീസ് സഹകരണ ബാങ്ക് ഹാളില്‍ ശനിയാഴ്ച രാവിലെ വിളിച്ചുചേര്‍ത്ത വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു പിണറായി.
മതവികാരം ഇളക്കിവിട്ട് മുസ്ലിംലീഗ് തീവ്രവാദം വളര്‍ത്തുകയാണെന്നും കേരളത്തില്‍ വര്‍ഗ്ഗീയ കലാപത്തിന് ശ്രമിക്കുകയാണെന്നും പിണറായി വിജയന് പറഞ്ഞു.
പള്ളികള്‍ ആക്രമിച്ചുവെന്ന കുപ്രചരണം അഴിച്ച് വിട്ടാണ് വര്‍ഗീയകലാപത്തിന് ലീഗ് അണികളെ ചിലര്‍ ഇളക്കിവിടുന്നത്. മുസ്ലിംകള് വ്യാപകമായി അക്രമിക്കപ്പെടുന്നുവെന്ന് മൊബൈലില്‍ എസ്.എം.എസ്. സന്ദേശം അയച്ചും ആധുനിക ഇലക്ട്രോണിക്സ് സൗകര്യങ്ങള്‍ ഉപയോഗിച്ചുമാണ് വര്‍ഗീയ പ്രചരണം നടത്തുന്നതെന്നും പിണറായി ആരോപിച്ചു. പള്ളിക്കര അമ്പങ്ങാട്ട് മനോജിനെ കൊലപ്പെടുത്തിയതും കരുണാകരനെ വധിക്കാന്‍ ശ്രമിച്ചവരും തദ്ദേശവാസികളാണ്. എന്നാല്‍ മറ്റിടങ്ങളില്‍ അജ്ഞാതസംഘത്തെ നിയോഗിച്ചാണ് ആക്രമണം നടത്തുന്നത്.
മതവികാരം ഇളക്കിവിട്ട് തീവ്രവാദം പ്രചരിപ്പിക്കുന്നതിനെ മതനിരപേക്ഷ കക്ഷികള്‍ ഒറ്റക്കെട്ടായി അണിനിരക്കണമെന്നും പിണറായി അഭ്യര്‍ത്ഥിച്ചു. കേന്ദ്രകമ്മിറ്റി അംഗങ്ങളായ പി. കരുണാകരന്, പി.കെ. ശ്രീമതി, സംസ്ഥാന സെക്രട്ടറിയേറ്റംഗം എം.വി. ഗോവിന്ദന് എ.കെ. നാരായണന്, ജില്ലാ സെക്രട്ടറി കെ.പി. സതീഷ് ചന്ദ്രന് എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ സന്നിഹിതരായിരുന്നു.
കീക്കാനത്തെ ഡി.വൈ.എഫ്.ഐ. നേതാവ് മരണപ്പെട്ട ടി. മനോജിന്റെ ശരീരത്തില്‍ മാരകമായ പരിക്കുകളില്ലെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടുണ്ടെന്ന് മാധ്യമപ്രവര്‍ത്തകര്‍ ചൂണ്ടിക്കാട്ടിയപ്പോഴാണ് മരിക്കാന്‍ മാരകമായ പരിക്കുവേണോ എന്ന മറുചോദ്യം പിണറായി ഉന്നയിച്ചത്. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിനെകുറിച്ച് മാധ്യമപ്രവര്‍ത്തകര്‍ ചോദിച്ചപ്പോള്‍, റിപ്പോര്‍ട്ട് നിങ്ങള്‍ക്ക് കിട്ടിയോ എന്നായിരുന്നു തിരിച്ചുള്ള ചോദ്യം. ഇതുസംബന്ധിച്ച അന്തിമ റിപ്പോര്‍ട്ട് വരട്ടെ എന്നും പിണറായി പറഞ്ഞു.
പനയാല്‍ സര്‍വീസ് സഹകരണ ബാങ്ക് ഹാളില്‍ ശനിയാഴ്ച രാവിലെ വിളിച്ചുചേര്‍ത്ത വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു പിണറായി.
മതവികാരം ഇളക്കിവിട്ട് മുസ്ലിംലീഗ് തീവ്രവാദം വളര്‍ത്തുകയാണെന്നും കേരളത്തില്‍ വര്‍ഗ്ഗീയ കലാപത്തിന് ശ്രമിക്കുകയാണെന്നും പിണറായി വിജയന് പറഞ്ഞു.
പള്ളികള്‍ ആക്രമിച്ചുവെന്ന കുപ്രചരണം അഴിച്ച് വിട്ടാണ് വര്‍ഗീയകലാപത്തിന് ലീഗ് അണികളെ ചിലര്‍ ഇളക്കിവിടുന്നത്. മുസ്ലിംകള് വ്യാപകമായി അക്രമിക്കപ്പെടുന്നുവെന്ന് മൊബൈലില്‍ എസ്.എം.എസ്. സന്ദേശം അയച്ചും ആധുനിക ഇലക്ട്രോണിക്സ് സൗകര്യങ്ങള്‍ ഉപയോഗിച്ചുമാണ് വര്‍ഗീയ പ്രചരണം നടത്തുന്നതെന്നും പിണറായി ആരോപിച്ചു. പള്ളിക്കര അമ്പങ്ങാട്ട് മനോജിനെ കൊലപ്പെടുത്തിയതും കരുണാകരനെ വധിക്കാന്‍ ശ്രമിച്ചവരും തദ്ദേശവാസികളാണ്. എന്നാല്‍ മറ്റിടങ്ങളില്‍ അജ്ഞാതസംഘത്തെ നിയോഗിച്ചാണ് ആക്രമണം നടത്തുന്നത്.
മതവികാരം ഇളക്കിവിട്ട് തീവ്രവാദം പ്രചരിപ്പിക്കുന്നതിനെ മതനിരപേക്ഷ കക്ഷികള്‍ ഒറ്റക്കെട്ടായി അണിനിരക്കണമെന്നും പിണറായി അഭ്യര്‍ത്ഥിച്ചു. കേന്ദ്രകമ്മിറ്റി അംഗങ്ങളായ പി. കരുണാകരന്, പി.കെ. ശ്രീമതി, സംസ്ഥാന സെക്രട്ടറിയേറ്റംഗം എം.വി. ഗോവിന്ദന് എ.കെ. നാരായണന്, ജില്ലാ സെക്രട്ടറി കെ.പി. സതീഷ് ചന്ദ്രന് എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ സന്നിഹിതരായിരുന്നു.
Keywords: Kasaragod, Panayal, Pinarayi vijayan, Press meet, Kerala, Murder
Related News:
Related News:
ഡിവൈഎഫ്ഐ പ്രവര്ത്തകന് മനോജിന്റെ മൃതദേഹം സംസ്കരിച്ചു
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.