മലയോര ഹൈവേ യാഥാര്‍ത്ഥ്യമാകുന്നു; മുഖ്യമന്ത്രിയുടെ പച്ചക്കൊടി കാട്ടി
Jul 31, 2012, 18:31 IST
കാസര്‍കോട്: 13 ജില്ലകളിലെ മലയോര പ്രദേശങ്ങളെ ബന്ധിപ്പിച്ച് കടന്നുപോകുന്ന കാസര്‍കോട്-തിരുവനന്തപുരം മലയോര ഹൈവേ നിര്‍മ്മാണം യാഥാര്‍ത്ഥ്യമാകുമെന്ന് ഉറപ്പായി. ഈ പദ്ധതിയുടെ പ്രാഥമിക പ്രവര്‍ത്തനങ്ങള്‍ക്ക് വേഗത കൈവന്നിരിക്കുകയാണ്.
കാസര്‍കോട് ജില്ലയിലെ നന്ദാരപ്പടവില്‍ നിന്നാണ് നിര്‍ദ്ദിഷ്ട മലയോര ഹൈവേ തുടങ്ങുന്നത്. പുത്തിഗെ. പെര്‍ള, ബദിയടുക്ക. മുള്ളേരിയ, പാണ്ടി, പടുപ്പ്, ബന്തടുക്ക, എരിഞ്ഞിലംകോട്, കോളിച്ചാല്‍, പതിനെട്ടാംമൈല്‍, വള്ളിക്കടവ്, ചിറ്റാരിക്കല്‍ വഴി ചെറുപുഴയില്‍ ഹൈവേ കണ്ണൂര്‍ ജില്ലയില്‍ പ്രവേശിക്കും. കണ്ണൂരില്‍ 109 കിലോമീറ്ററാണ് റോഡിന്റെ നീളം.
ചെറുപുഴ, മഞ്ഞക്കാട്, ആലക്കോട്, കരുവഞ്ചാല്‍, നടുവില്‍, ചെമ്പേരി പയ്യാവൂര്‍, ഉളിക്കല്‍, വള്ളിത്തോട്, ആനപ്പന്തി, കരിക്കോട്ടക്കരി, എടൂര്‍, ആറളം, കാപ്പുക്കടവ്, മടപ്പുരച്ചാല്‍, കൊട്ടിയൂര്‍, അമ്പായത്തോട്, ബോയ്സ് ടൗണ്‍ എന്നിവിടങ്ങളിലൂടെ ഹൈവേ വയനാട് ജില്ലയില്‍ പ്രവേശിക്കും. വയനാട് 96 കിലോമീറ്ററാണ് റോഡിന്റെ നീളം.
ബോയ്സ് ടൗണ്‍, മാനന്തവാടി, നാലാംമൈല്‍, അഞ്ചുകുന്ന്, പനമരംകൈനാട്ടി, കല്പ്പറ്റകാപ്പം, കൊല്ലിമേപ്പാടി, ചൂരല്‍മല, അന്നപ്പുഴ, വലാട് എന്നിവിടങ്ങളിലൂടെ ഹൈവേ കടന്നു പോകും. കോഴിക്കോട് ജില്ലയില്‍ 110 കിലോമീറ്റര്‍ നീളമുള്ള റോഡ് വിലങ്ങോട്, കല്ലാച്ചികടിയങ്ങാട്, തലയാട്, കോടഞ്ചേരി, കൂമ്പാറ, കക്കാടംപൊയില്‍, വെളിയാംതോട്, വഴി മലപ്പുറം ജില്ലയില്‍ അന്നപ്പുഴ, തമ്പുരാട്ടിക്കല്ല്, എടക്കര, കരുളായി, മൂത്തേടം, കാളികാവ്, കിഴക്കേത്തല വഴി 101 കിലോ മീറ്റര്‍ നീളും.
പാലക്കാട് 130 കിലോമീറ്റര്‍ നീളമുണ്ട്. എടത്തനാട്ടുകര, തിരുവിഴാംകുന്ന്, കുമരം, പുത്തൂര്‍, മണ്ണാര്‍ക്കാട്, പാലക്കാട്, പുതുനഗരം, കൊല്ലങ്കോട്, നെന്മാറ, വടക്കഞ്ചേരി, പന്തലാംപാടം എന്നിവിടങ്ങളിലൂടെ ഹൈവേ പോകും. തൃശൂര്‍ 60 കിലോമീറ്ററാണ് നീളം. എറണാകുളം ജില്ലയില്‍ 104 കിലോമീറ്ററാണ് ഹൈവേയുടെ ദൂരം. ഇടുക്കിയില്‍ 166 കിലോമീറ്റര്‍ നീളത്തില്‍ എളംപ്ലാശേരി, മാങ്കുളം, കല്ലാര്‍, ആനച്ചാല്‍, രാജാക്കാട്, തിങ്കള്‍ക്കാട്, മയിലാടുംപാറ, നെടുങ്കണ്ടം, പുളിയന്മല, കട്ടപ്പന, ഏലപ്പാറ, കുട്ടിക്കാനം, മുക്കയം വഴി ഹൈവേ കടന്നു പോകും.
കോട്ടയത്ത് ഹൈവേയുടെ നീളം 24 കിലോമീറ്ററും, പത്തനംതിട്ടയില്‍ 46 കിലോമീറ്ററും, കൊല്ലത്ത് 64 കിലോ മീറ്ററുമാണ്. തിരുവനന്തപും ജില്ലയില്‍ കൊല്ലായില്‍ പാലോട്, പെരിങ്ങമ്മല, വിതുര, ആര്യനാട്, കുറ്റിച്ചാല്‍, കള്ളിക്കാട്, അമ്പൂരി, ആനപ്പാറ, വെള്ളറട, കാരക്കോണം വഴി പാറശാലയില്‍ അവസാനിക്കും. തിരുവനന്തപുരത്ത് ഹൈവേയുടെ നീളം 75 കിലോമീറ്ററാണ്.
മലയോര പാതയുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ യുദ്ധകാലാടിസ്ഥാനത്തില്‍ ആരംഭിക്കാന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പൊതുമരാമത്തു വകുപ്പിനോടു നിര്‍ദേശിച്ചു. ഇതിന്റെ ഭാഗമായി വടക്കന്‍ ജില്ലകളിലെ എം.എല്‍.എമാരുടെ യോഗം നിയമസഭാ ഹാളില്‍ മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ വിളിച്ചു ചേര്‍ത്തിരുന്നു. ഹൈവേ കടന്നുപോകുന്ന ഭാഗങ്ങളിലെ അലൈന്‍മെന്റിനെക്കുറിച്ച് ആക്ഷേപങ്ങള്‍ അറിയിക്കാനായിരുന്നു യോഗം. അഞ്ചിലേറെ എം.എല്‍.എമാര്‍ ആക്ഷേപം ഉന്നയിച്ചെന്നാണറിയുന്നത്. പരാതികള്‍ എഴുതി നല്കിയാല് പരിഹരിക്കുമെന്നു പൊതുമരാമത്തു മന്ത്രി വി.കെ ഇബ്രാഹീം കുഞ്ഞി പറഞ്ഞു.
എങ്ങനെയും ഫണ്ട് കണ്ടെത്തി നിര്‍മാണപ്രവര്‍ത്തനം സമയബന്ധിതമായി തീര്‍ക്കുന്നതിനു നടപടിയെടുക്കണമെന്നാണു മുഖ്യമന്ത്രി നല്‍കിയിരിക്കുന്ന നിര്‍ദേശം. മലയോര ഹൈവേ യാഥാര്‍ഥ്യമാക്കുന്നതിനു വടക്കന്‍ ജില്ലകളിലെ എം.എല്‍.എമാരും പിടിമുറുക്കിയിട്ടുണ്ട്. ഇതുകൂടി പരിഗണിച്ചാണു മുഖ്യമന്ത്രിയുടെ തീരുമാനം. ഹൈവേ എപ്പോള്‍ പൂര്‍ത്തീകരിക്കാനാകുമെന്നു കൃത്യമായി പറയാന്‍ കഴിയില്ലെങ്കിലും ഭൂരിഭാഗം പ്രവൃത്തികളും ഈ സര്‍ക്കാരിന്റെ കാലത്തു തീര്‍ക്കാന്‍ കഴിയുമെന്നു പൊതുമരാമത്തു വകുപ്പ് അധികൃതര്‍ ചൂണ്ടിക്കാട്ടുന്നു.
സ്ഥലം ഏറ്റെടുക്കുന്നതിനു ഫണ്ട് അനുവദിക്കും. നിലവില്‍ തൃശൂര്‍ ജില്ല വരെയുള്ള ഹൈവേയുടെ അലൈന്മെന്റുകള് മാത്രമാണു ശരിയാക്കാന്‍ കഴിഞ്ഞിട്ടുള്ളത്. കണ്ണൂര്‍ മേഖലയില്‍ സ്ഥലം ഏറ്റെടുക്കല്‍ ആരംഭിച്ചു കഴിഞ്ഞു. കാസര്‍കോടും വയനാടും സ്ഥലമേറ്റെടുക്കല്‍ വേഗത്തിലാക്കും. ചില ജില്ലകളില്‍ ഹൈവേ വനപ്രദേശങ്ങളിലൂടെ പോകുന്നുണ്ട്. ഇവിടങ്ങളില്‍ പുതിയ റോഡുകള്‍ വെട്ടാന്‍ വനംവകുപ്പിന്റെ അനുമതി ലഭിക്കേണ്ടതുണ്ട്.
മലയോര ഹൈവേ വേണമെന്നത് 1954 മുതല്‍ ഉന്നയിക്കുന്ന ആവശ്യമാണ്. ഹൈവേയുടെ ആകെ നീളം 1195 കിലോമീറ്ററാണ്. കിലോമീറ്ററിന് രണ്ടു കോടി രൂപയാണ് എല്‍.ഡി.എഫ്. സര്‍ക്കാരിന്റെ കാലത്ത് ചെലവു പ്രതീക്ഷിച്ചത്. എന്നാല്‍ ഇതു പുതുക്കി നിശ്ചയിക്കുമ്പോള്‍ മാറ്റം വന്നേക്കും. ഈ പാത യാഥാര്‍ഥ്യമാകുന്നതോടെ 13 ജില്ലകളിലെ മലയോര മേഖലയിലുള്ള ജനങ്ങള്‍ക്ക് ഏറെ പ്രയോജനകരമാകും.
കാസര്‍കോട് ജില്ലയിലെ നന്ദാരപ്പടവില്‍ നിന്നാണ് നിര്‍ദ്ദിഷ്ട മലയോര ഹൈവേ തുടങ്ങുന്നത്. പുത്തിഗെ. പെര്‍ള, ബദിയടുക്ക. മുള്ളേരിയ, പാണ്ടി, പടുപ്പ്, ബന്തടുക്ക, എരിഞ്ഞിലംകോട്, കോളിച്ചാല്‍, പതിനെട്ടാംമൈല്‍, വള്ളിക്കടവ്, ചിറ്റാരിക്കല്‍ വഴി ചെറുപുഴയില്‍ ഹൈവേ കണ്ണൂര്‍ ജില്ലയില്‍ പ്രവേശിക്കും. കണ്ണൂരില്‍ 109 കിലോമീറ്ററാണ് റോഡിന്റെ നീളം.
ചെറുപുഴ, മഞ്ഞക്കാട്, ആലക്കോട്, കരുവഞ്ചാല്‍, നടുവില്‍, ചെമ്പേരി പയ്യാവൂര്‍, ഉളിക്കല്‍, വള്ളിത്തോട്, ആനപ്പന്തി, കരിക്കോട്ടക്കരി, എടൂര്‍, ആറളം, കാപ്പുക്കടവ്, മടപ്പുരച്ചാല്‍, കൊട്ടിയൂര്‍, അമ്പായത്തോട്, ബോയ്സ് ടൗണ്‍ എന്നിവിടങ്ങളിലൂടെ ഹൈവേ വയനാട് ജില്ലയില്‍ പ്രവേശിക്കും. വയനാട് 96 കിലോമീറ്ററാണ് റോഡിന്റെ നീളം.
ബോയ്സ് ടൗണ്‍, മാനന്തവാടി, നാലാംമൈല്‍, അഞ്ചുകുന്ന്, പനമരംകൈനാട്ടി, കല്പ്പറ്റകാപ്പം, കൊല്ലിമേപ്പാടി, ചൂരല്‍മല, അന്നപ്പുഴ, വലാട് എന്നിവിടങ്ങളിലൂടെ ഹൈവേ കടന്നു പോകും. കോഴിക്കോട് ജില്ലയില്‍ 110 കിലോമീറ്റര്‍ നീളമുള്ള റോഡ് വിലങ്ങോട്, കല്ലാച്ചികടിയങ്ങാട്, തലയാട്, കോടഞ്ചേരി, കൂമ്പാറ, കക്കാടംപൊയില്‍, വെളിയാംതോട്, വഴി മലപ്പുറം ജില്ലയില്‍ അന്നപ്പുഴ, തമ്പുരാട്ടിക്കല്ല്, എടക്കര, കരുളായി, മൂത്തേടം, കാളികാവ്, കിഴക്കേത്തല വഴി 101 കിലോ മീറ്റര്‍ നീളും.
പാലക്കാട് 130 കിലോമീറ്റര്‍ നീളമുണ്ട്. എടത്തനാട്ടുകര, തിരുവിഴാംകുന്ന്, കുമരം, പുത്തൂര്‍, മണ്ണാര്‍ക്കാട്, പാലക്കാട്, പുതുനഗരം, കൊല്ലങ്കോട്, നെന്മാറ, വടക്കഞ്ചേരി, പന്തലാംപാടം എന്നിവിടങ്ങളിലൂടെ ഹൈവേ പോകും. തൃശൂര്‍ 60 കിലോമീറ്ററാണ് നീളം. എറണാകുളം ജില്ലയില്‍ 104 കിലോമീറ്ററാണ് ഹൈവേയുടെ ദൂരം. ഇടുക്കിയില്‍ 166 കിലോമീറ്റര്‍ നീളത്തില്‍ എളംപ്ലാശേരി, മാങ്കുളം, കല്ലാര്‍, ആനച്ചാല്‍, രാജാക്കാട്, തിങ്കള്‍ക്കാട്, മയിലാടുംപാറ, നെടുങ്കണ്ടം, പുളിയന്മല, കട്ടപ്പന, ഏലപ്പാറ, കുട്ടിക്കാനം, മുക്കയം വഴി ഹൈവേ കടന്നു പോകും.
കോട്ടയത്ത് ഹൈവേയുടെ നീളം 24 കിലോമീറ്ററും, പത്തനംതിട്ടയില്‍ 46 കിലോമീറ്ററും, കൊല്ലത്ത് 64 കിലോ മീറ്ററുമാണ്. തിരുവനന്തപും ജില്ലയില്‍ കൊല്ലായില്‍ പാലോട്, പെരിങ്ങമ്മല, വിതുര, ആര്യനാട്, കുറ്റിച്ചാല്‍, കള്ളിക്കാട്, അമ്പൂരി, ആനപ്പാറ, വെള്ളറട, കാരക്കോണം വഴി പാറശാലയില്‍ അവസാനിക്കും. തിരുവനന്തപുരത്ത് ഹൈവേയുടെ നീളം 75 കിലോമീറ്ററാണ്.
മലയോര പാതയുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ യുദ്ധകാലാടിസ്ഥാനത്തില്‍ ആരംഭിക്കാന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പൊതുമരാമത്തു വകുപ്പിനോടു നിര്‍ദേശിച്ചു. ഇതിന്റെ ഭാഗമായി വടക്കന്‍ ജില്ലകളിലെ എം.എല്‍.എമാരുടെ യോഗം നിയമസഭാ ഹാളില്‍ മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ വിളിച്ചു ചേര്‍ത്തിരുന്നു. ഹൈവേ കടന്നുപോകുന്ന ഭാഗങ്ങളിലെ അലൈന്‍മെന്റിനെക്കുറിച്ച് ആക്ഷേപങ്ങള്‍ അറിയിക്കാനായിരുന്നു യോഗം. അഞ്ചിലേറെ എം.എല്‍.എമാര്‍ ആക്ഷേപം ഉന്നയിച്ചെന്നാണറിയുന്നത്. പരാതികള്‍ എഴുതി നല്കിയാല് പരിഹരിക്കുമെന്നു പൊതുമരാമത്തു മന്ത്രി വി.കെ ഇബ്രാഹീം കുഞ്ഞി പറഞ്ഞു.
എങ്ങനെയും ഫണ്ട് കണ്ടെത്തി നിര്‍മാണപ്രവര്‍ത്തനം സമയബന്ധിതമായി തീര്‍ക്കുന്നതിനു നടപടിയെടുക്കണമെന്നാണു മുഖ്യമന്ത്രി നല്‍കിയിരിക്കുന്ന നിര്‍ദേശം. മലയോര ഹൈവേ യാഥാര്‍ഥ്യമാക്കുന്നതിനു വടക്കന്‍ ജില്ലകളിലെ എം.എല്‍.എമാരും പിടിമുറുക്കിയിട്ടുണ്ട്. ഇതുകൂടി പരിഗണിച്ചാണു മുഖ്യമന്ത്രിയുടെ തീരുമാനം. ഹൈവേ എപ്പോള്‍ പൂര്‍ത്തീകരിക്കാനാകുമെന്നു കൃത്യമായി പറയാന്‍ കഴിയില്ലെങ്കിലും ഭൂരിഭാഗം പ്രവൃത്തികളും ഈ സര്‍ക്കാരിന്റെ കാലത്തു തീര്‍ക്കാന്‍ കഴിയുമെന്നു പൊതുമരാമത്തു വകുപ്പ് അധികൃതര്‍ ചൂണ്ടിക്കാട്ടുന്നു.
സ്ഥലം ഏറ്റെടുക്കുന്നതിനു ഫണ്ട് അനുവദിക്കും. നിലവില്‍ തൃശൂര്‍ ജില്ല വരെയുള്ള ഹൈവേയുടെ അലൈന്മെന്റുകള് മാത്രമാണു ശരിയാക്കാന്‍ കഴിഞ്ഞിട്ടുള്ളത്. കണ്ണൂര്‍ മേഖലയില്‍ സ്ഥലം ഏറ്റെടുക്കല്‍ ആരംഭിച്ചു കഴിഞ്ഞു. കാസര്‍കോടും വയനാടും സ്ഥലമേറ്റെടുക്കല്‍ വേഗത്തിലാക്കും. ചില ജില്ലകളില്‍ ഹൈവേ വനപ്രദേശങ്ങളിലൂടെ പോകുന്നുണ്ട്. ഇവിടങ്ങളില്‍ പുതിയ റോഡുകള്‍ വെട്ടാന്‍ വനംവകുപ്പിന്റെ അനുമതി ലഭിക്കേണ്ടതുണ്ട്.
മലയോര ഹൈവേ വേണമെന്നത് 1954 മുതല്‍ ഉന്നയിക്കുന്ന ആവശ്യമാണ്. ഹൈവേയുടെ ആകെ നീളം 1195 കിലോമീറ്ററാണ്. കിലോമീറ്ററിന് രണ്ടു കോടി രൂപയാണ് എല്‍.ഡി.എഫ്. സര്‍ക്കാരിന്റെ കാലത്ത് ചെലവു പ്രതീക്ഷിച്ചത്. എന്നാല്‍ ഇതു പുതുക്കി നിശ്ചയിക്കുമ്പോള്‍ മാറ്റം വന്നേക്കും. ഈ പാത യാഥാര്‍ഥ്യമാകുന്നതോടെ 13 ജില്ലകളിലെ മലയോര മേഖലയിലുള്ള ജനങ്ങള്‍ക്ക് ഏറെ പ്രയോജനകരമാകും.
Keywords: Kasaragod, Kerala, Road, CM, Highway, Hills
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.