Arrested | മോഷണം തത്സമയം കാമറയിൽ! ബൈക്കിലെത്തി സ്വർണാഭരണങ്ങൾ കവരുന്ന യുവാവ് ഒടുവിൽ കുടുങ്ങി
May 14, 2024, 18:39 IST
ഭുവനേശ്വർ: (KVARTHA) ബൈക്കിലെത്തി വഴിയാത്രക്കാരിൽ നിന്ന് സ്വർണ മാല, വള എന്നിവ തട്ടിയെടുത്ത സംഭവത്തിൽ യുവാവ് ഒടുവിൽ കുടുങ്ങി. ഭുവനേശ്വർ അർബൻ പൊലീസ് ഡിപ്പാർട്ട്‌മെൻ്റിൻ്റെ (UPD) കീഴിലുള്ള കമ്മീഷണറേറ്റ് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് യുവാവിനെ അറസ്റ്റ് ചെയ്തത്. ബിഷ്ണു പ്രസാദ് ജെന (22) എന്നയാളാണ് പിടിയിലായത്. ഇയാളിൽ നിന്ന് ബജാജ് പൾസർ മോട്ടോർസൈക്കിൾ, മൊബൈൽ ഫോൺ, ഏകദേശം 200 ഗ്രാം സ്വർണാഭരണങ്ങൾ, രണ്ട് ലക്ഷം എന്നിവ പിടിച്ചെടുത്തിട്ടുണ്ട്.
സാധാരണ യാത്രക്കാരിൽ നിന്ന് സ്വർണ വളകൾ തട്ടിയെടുക്കുന്നതിൽ യുവാവ് വിദഗ്ധനാണ്. കുറ്റകൃത്യങ്ങൾക്കായി മോട്ടോർ സൈക്കിളാണ് ഇയാൾ ഉപയോഗിക്കുന്നതെന്നും പൊലീസ് പറഞ്ഞു. തട്ടിയെടുത്ത സ്വർണാഭരണങ്ങൾ വിവിധ സ്വർണക്കടകളിലും ബാങ്കുകളിലും പണയപ്പെടുത്തുകയായിരുന്നു ചെയ്‌തിരുന്നത്.
സാധാരണ യാത്രക്കാരിൽ നിന്ന് സ്വർണ വളകൾ തട്ടിയെടുക്കുന്നതിൽ യുവാവ് വിദഗ്ധനാണ്. കുറ്റകൃത്യങ്ങൾക്കായി മോട്ടോർ സൈക്കിളാണ് ഇയാൾ ഉപയോഗിക്കുന്നതെന്നും പൊലീസ് പറഞ്ഞു. തട്ടിയെടുത്ത സ്വർണാഭരണങ്ങൾ വിവിധ സ്വർണക്കടകളിലും ബാങ്കുകളിലും പണയപ്പെടുത്തുകയായിരുന്നു ചെയ്‌തിരുന്നത്.
ഭുവനേശ്വറിലെ വിവിധ പൊലീസ് സ്റ്റേഷനുകളിലായി 31 കേസുകളാണ് ഇയാൾക്കെതിരെ രജിസ്റ്റർ ചെയ്തിരിക്കുന്നത്. അതേസമയം യുവാവിന്റെ മോഷണ രീതി വ്യക്തമാക്കുന്ന വീഡിയോ കലിംഗ ടിവി പങ്കുവെച്ചു. ഈ വീഡിയോ വൈറലായിട്ടുണ്ട്.@cpbbsrctc cracks down on road robbery, gold chain & bracelet snatching spree! -Bishnu Prasad Jena @ Chandan (22) apprehended with seized items: motorcycle, mobile, 200g gold, ₹2L cash. Expert in solo snatching, involved in 14 criminal cases and 17 prior cases, now behind bars. pic.twitter.com/qKsQDvVCVx
— COMMISSIONERATE POLICE (@cpbbsrctc) May 14, 2024
#WATCH | The viral video of a live #loot in Bhubaneswar.#Odisha #Bhubaneswar pic.twitter.com/MuCEI77Kyg
— Kalinga TV (@Kalingatv) May 13, 2024
Keywords: News, News-Malayalam, National, Crime, Video, Live Loot In Bhubaneswar, WATCH The Viral Video Here Miscreant Arrested.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.