ക്യാന്‍സറിനോട് പൊരുതി വിജയിച്ചവരുടെ സെല്‍ഫ് - വി സര്‍വൈവര്‍ സ് റ്റോറീസ്; വീഡിയോ അപ്ലോഡ് ചെയ്യാം
Apr 3, 2018, 14:01 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
കൊച്ചി / തിരുവനന്തപുരം: (www.kvartha.com 03.04.2018) അര്‍ബുദരോഗ ബാധയെത്തുടര്‍ന്ന് രോഗാവസ്ഥയോട് പൊരുതി വിജയിച്ച് അര്‍ബുദ വിമുക്തരായവരുടെ ഒത്തുചേരലിന് വേദിയൊരുങ്ങി. ഈ ഒത്തുചേരല്‍ ആഘോഷമാക്കുന്നതിന്റെ ഭാഗമായി പിങ്ക് ഹോപ് ക്യാന്‍സര്‍ പേഷ്യന്റ് സപ്പോര്‍ട്ട് ഗ്രൂപ്പ്, ക്യാന്‍സര്‍ പരിചരണത്തില്‍ വിദഗ്ദ്ധരായ എച്ച് സി ജിയുമായി സഹകരിച്ചു നടപ്പാക്കുന്ന 'സെല്‍ഫ് വി സര്‍വൈവര്‍ സ്റ്റോറീസ്' നാലാം എഡിഷന്റെ മുഖ്യ വിഷയം 'സെലിബ്രേറ്റിംഗ് ലൈഫ്' എന്നതാണ്.
അര്‍ബുദത്തെ അതിജീവിച്ചവര്‍ക്ക് തങ്ങളുടെ ആത്മവീര്യം ആഘോഷിക്കുവാനുള്ള അവസരമൊരുക്കുകയാണ് സെല്‍ഫ് വി സര്‍വൈവര്‍ സ്റ്റോറീസ്. അര്‍ബുദ ബാധിതരുടെ എണ്ണത്തില്‍ വര്‍ധനവ് സംഭവിച്ചുകൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ രോഗവുമായി ബന്ധപ്പെട്ട് നിലനില്‍ക്കുന്ന നിഗൂഢതകള്‍ ഇല്ലാതാക്കുന്നതിനും അര്‍ബുദ വിമുക്തര്‍ തങ്ങളുടെ അതിജീവനത്തിന്റെയും പ്രതീക്ഷകളുടെയും കഥകള്‍ പങ്ക് വയ്ക്കുന്നത് വഴി ഈ രോഗത്തോട് പോരാടുന്ന നിരവധി പേര്‍ക്ക് ഊര്‍ജം പകരുന്നതിനുമാണ് ഈ ക്യാമ്പയിന് ലക്ഷ്യമിടുന്നത്.
അര്‍ബുദത്തെ അതിജീവിച്ചവര്‍ക്ക് തങ്ങളുടെ ആത്മവീര്യം ആഘോഷിക്കുവാനുള്ള അവസരമൊരുക്കുകയാണ് സെല്‍ഫ് വി സര്‍വൈവര്‍ സ്റ്റോറീസ്. അര്‍ബുദ ബാധിതരുടെ എണ്ണത്തില്‍ വര്‍ധനവ് സംഭവിച്ചുകൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ രോഗവുമായി ബന്ധപ്പെട്ട് നിലനില്‍ക്കുന്ന നിഗൂഢതകള്‍ ഇല്ലാതാക്കുന്നതിനും അര്‍ബുദ വിമുക്തര്‍ തങ്ങളുടെ അതിജീവനത്തിന്റെയും പ്രതീക്ഷകളുടെയും കഥകള്‍ പങ്ക് വയ്ക്കുന്നത് വഴി ഈ രോഗത്തോട് പോരാടുന്ന നിരവധി പേര്‍ക്ക് ഊര്‍ജം പകരുന്നതിനുമാണ് ഈ ക്യാമ്പയിന് ലക്ഷ്യമിടുന്നത്.
പോപ്പുലേഷന്‍ ബേസ്ഡ് ക്യാന്‍സര്‍ റെജിസ്ട്രിസ് (PBCR) നല്കുന്ന വിവരങ്ങളനുസരിച്ച് കേരളത്തില്‍ ഓരോ വര്‍ഷവും 50,000 പുതിയ അര്‍ബുദ രോഗികള്‍ സൃഷ്ടിക്കപ്പെടുന്നു, ദേശീയ തലത്തിലെ ശരാശരിയേക്കാള്‍ കൂടുതലാണിത്. 20000 ത്തിലധികം പേരാണ് ഈ രോഗത്താല്‍ മരണപ്പെട്ടുകൊണ്ടിരിക്കുന്നത്. വായ, ഉദരം എന്നിവയെ അപേക്ഷിച്ച് പുരുഷന്മാരില് ശ്വാസകോശ അര്‍ബുദമാണ് കൂടുതലായും കാണപ്പെടുന്നതെങ്കില്‍ സ്ത്രീകളില്‍ തൈറോയ്ഡ്, സെര്‍വിക്സ് എന്നിവിടങ്ങളേക്കാള് മാറിടമാണ് കൂടുതലായും അര്‍ബുദ ബാധിതമാകുന്നത്. സമീപകാലത്തില്‍ പുകയില സംബന്ധമായ അര്‍ബുദം അപകടകരമാം വിധം വര്‍ധിച്ചുകൊണ്ടിരിക്കുകയാണ്. പുരുഷന്മാരില് 43.8% പേര് പുകയില മൂലം അര്‍ബുദ ബാധിതരായവരാണെങ്കില്‍ സ്ത്രീകളില്‍ അത് 13. 6ശതമാനമാണ്.
ക്യാന്‍സര്‍ രോഗ വിമുക്തരായവര്‍ക്ക് തങ്ങളുടെ ജീവിതത്തിലെ ആഹ്ലാദം പങ്ക് വയ്ക്കുവാനുള്ള അവസരമൊരുക്കുകയാണ് സെല്‍ഫ് വി സര്‍വൈവര്‍ സ്റ്റോറീസ്. കേരളത്തില്‍ നിന്നുള്ള അര്‍ബുദ വിമുക്തര്‍ക്ക് തങ്ങളുടെ അതിജീവന കഥകളും ഇപ്പോഴുള്ള അവരുടെ ജീവിത രീതികളും ജീവിതത്തിലെ സന്തോഷമാര്‍ന്ന നിമിഷങ്ങളുമെല്ലാം പങ്കുവയ്ക്കുന്ന 60 മുതല്‍ 90 മിനിറ്റ് വരെ ദൈര്‍ഘ്യമുള്ള സെല്‍ഫി വീഡിയോകള്‍ അപ് ലോഡ് ചെയ്യുക വഴിയാണ് ഈ പ്രചാരണത്തിന്റെ ഭാഗമാകാന്‍ കഴിയുക.
ഇത്തരത്തില്‍ ചിത്രീകരിക്കുന്ന വീഡിയോ facebook.com/selfv എന്ന ഫേസ് ബുക്ക് പേജിലോ, www.selfv.in എന്ന വെബ് സൈറ്റിലോ അപ്ലോഡ് ചെയ്യാവുന്നതാണ്. ഇത് ചെയ്യുക വഴി രോഗത്തോട് പൊരുതുന്ന നിരവധി പേര്‍ക്ക് ഊര്‍ജം പകരുവാനും ഇതുമായി ബന്ധപ്പെട്ട പല അവ്യക്തതകളും മാറ്റുവാനും സാധിക്കും. ഇങ്ങനെ ലഭ്യമാകുന്ന വീഡിയോകളില്‍ നിന്നും വിധിക്കര്‍ത്താക്കളുടെ സമിതി തെരഞ്ഞെടുക്കുന്ന മികച്ചവയ്ക്ക് സെല്‍ഫ് വി 2018 ഗ്രാന്‍ഡ് ഫിനാലെയില്‍ പ്രവേശനം നല്‍കും.
അര്‍ബുദത്തെ അതിജീവിച്ചവരുടെ മനോബലവും അവരുടെ പ്രചോദനമാകുന്ന കഥകളും പങ്ക് വയ്ക്കുന്ന ഇത്തരത്തിലൊരു സംരംഭത്തിന്റെ ഭാഗമാകാന്‍ കഴിയുന്നതിലുള്ള സന്തോഷം വ്യക്തമാക്കിയ, അര്‍ബുദ വിമുക്തരില്‍ ഒരാളായ അമര്‍ ഭാസ്കര്‍, ഈ രോഗവുമായി ബന്ധപ്പെട്ട് ഒരു പോരാട്ടം തന്നെയുണ്ടെന്നും എന്നാല്‍ ക്യാന്‍സറുമായി ബന്ധപ്പെട്ട് സമൂഹത്തില്‍ നിലനില്‍ക്കുന്ന പ്രതികൂല സാഹചര്യങ്ങളും നിഗൂഢതകളും ഇല്ലായ്മ ചെയ്യുവാനും അതിലൂടെ രോഗം നേരിടുന്നവര്‍ക്കും അതിജീവനം സാധ്യമാക്കിയവര്‍ക്കും അവരുടെ കുടുംബങ്ങള്‍ക്കും ജീവിതം ആസ്വാദകരമാക്കിത്തീര്ക്കുവാനും പരിശ്രമിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നുവെന്നും കൂട്ടിച്ചേര്‍ത്തു.
അര്‍ബുദ വിമുക്തരായതിനാല്‍ ഈ രോഗം നേരിടുന്നവരെല്ലാം കടന്നുപോകുന്ന സാഹചര്യങ്ങള്‍ തങ്ങള്‍ക്ക് മനസിലാക്കാന്‍ സാധിക്കുമെന്ന് മറ്റൊരു ക്യാന്‍സര്‍ സര്‍വൈവറായ ഫരീദ റിസ് വാന്‍ പറഞ്ഞു. ഊര്‍ജസ്വലമായ ഒരു മാനസികാവസ്ഥയാണ് അത്തരത്തിലൊരു പ്രതിസന്ധി മറികടക്കുവാന്‍ തനിക്ക് സഹായകമായതെന്നും അത്തരത്തില്‍ വിജയിച്ച തങ്ങളെല്ലാം ഇന്ന് ജീവിതത്തിലെ ചെറുതും വലുതുമായ സന്തോഷങ്ങളെല്ലാം ആഘോഷിക്കുന്നുവെന്നും അവര്‍ അഭിപ്രയപ്പെട്ടു.
അര്‍ബുദ വിമുക്തരായ കൂടുതല്‍ പേര് തങ്ങളുടെ പോരാട്ടത്തിന്റെയും വിജയത്തിന്റെയും അനുഭവങ്ങള്‍ പങ്ക് വയ്ക്കുന്നത് ആയിരക്കണക്കിനുള്ള അര്‍ബുദ രോഗികള്‍ക്ക് ആത്മവിശ്വാസം നല്‍കുമെന്നും അര്‍ബുദത്തിന് ശേഷവും ഒരു ജീവിതമുണ്ടെന്നും അത് ആഹ്ലാദകരമാകുവാന്‍ സാധിക്കുമെന്നും അവരെ ബോധ്യപ്പെടുത്തുന്നതിന് സഹായകമാകുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
ക്യാന്‍സര്‍ രോഗ വിമുക്തരായവര്‍ക്ക് തങ്ങളുടെ ജീവിതത്തിലെ ആഹ്ലാദം പങ്ക് വയ്ക്കുവാനുള്ള അവസരമൊരുക്കുകയാണ് സെല്‍ഫ് വി സര്‍വൈവര്‍ സ്റ്റോറീസ്. കേരളത്തില്‍ നിന്നുള്ള അര്‍ബുദ വിമുക്തര്‍ക്ക് തങ്ങളുടെ അതിജീവന കഥകളും ഇപ്പോഴുള്ള അവരുടെ ജീവിത രീതികളും ജീവിതത്തിലെ സന്തോഷമാര്‍ന്ന നിമിഷങ്ങളുമെല്ലാം പങ്കുവയ്ക്കുന്ന 60 മുതല്‍ 90 മിനിറ്റ് വരെ ദൈര്‍ഘ്യമുള്ള സെല്‍ഫി വീഡിയോകള്‍ അപ് ലോഡ് ചെയ്യുക വഴിയാണ് ഈ പ്രചാരണത്തിന്റെ ഭാഗമാകാന്‍ കഴിയുക.
ഇത്തരത്തില്‍ ചിത്രീകരിക്കുന്ന വീഡിയോ facebook.com/selfv എന്ന ഫേസ് ബുക്ക് പേജിലോ, www.selfv.in എന്ന വെബ് സൈറ്റിലോ അപ്ലോഡ് ചെയ്യാവുന്നതാണ്. ഇത് ചെയ്യുക വഴി രോഗത്തോട് പൊരുതുന്ന നിരവധി പേര്‍ക്ക് ഊര്‍ജം പകരുവാനും ഇതുമായി ബന്ധപ്പെട്ട പല അവ്യക്തതകളും മാറ്റുവാനും സാധിക്കും. ഇങ്ങനെ ലഭ്യമാകുന്ന വീഡിയോകളില്‍ നിന്നും വിധിക്കര്‍ത്താക്കളുടെ സമിതി തെരഞ്ഞെടുക്കുന്ന മികച്ചവയ്ക്ക് സെല്‍ഫ് വി 2018 ഗ്രാന്‍ഡ് ഫിനാലെയില്‍ പ്രവേശനം നല്‍കും.
അര്‍ബുദത്തെ അതിജീവിച്ചവരുടെ മനോബലവും അവരുടെ പ്രചോദനമാകുന്ന കഥകളും പങ്ക് വയ്ക്കുന്ന ഇത്തരത്തിലൊരു സംരംഭത്തിന്റെ ഭാഗമാകാന്‍ കഴിയുന്നതിലുള്ള സന്തോഷം വ്യക്തമാക്കിയ, അര്‍ബുദ വിമുക്തരില്‍ ഒരാളായ അമര്‍ ഭാസ്കര്‍, ഈ രോഗവുമായി ബന്ധപ്പെട്ട് ഒരു പോരാട്ടം തന്നെയുണ്ടെന്നും എന്നാല്‍ ക്യാന്‍സറുമായി ബന്ധപ്പെട്ട് സമൂഹത്തില്‍ നിലനില്‍ക്കുന്ന പ്രതികൂല സാഹചര്യങ്ങളും നിഗൂഢതകളും ഇല്ലായ്മ ചെയ്യുവാനും അതിലൂടെ രോഗം നേരിടുന്നവര്‍ക്കും അതിജീവനം സാധ്യമാക്കിയവര്‍ക്കും അവരുടെ കുടുംബങ്ങള്‍ക്കും ജീവിതം ആസ്വാദകരമാക്കിത്തീര്ക്കുവാനും പരിശ്രമിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നുവെന്നും കൂട്ടിച്ചേര്‍ത്തു.
അര്‍ബുദ വിമുക്തരായതിനാല്‍ ഈ രോഗം നേരിടുന്നവരെല്ലാം കടന്നുപോകുന്ന സാഹചര്യങ്ങള്‍ തങ്ങള്‍ക്ക് മനസിലാക്കാന്‍ സാധിക്കുമെന്ന് മറ്റൊരു ക്യാന്‍സര്‍ സര്‍വൈവറായ ഫരീദ റിസ് വാന്‍ പറഞ്ഞു. ഊര്‍ജസ്വലമായ ഒരു മാനസികാവസ്ഥയാണ് അത്തരത്തിലൊരു പ്രതിസന്ധി മറികടക്കുവാന്‍ തനിക്ക് സഹായകമായതെന്നും അത്തരത്തില്‍ വിജയിച്ച തങ്ങളെല്ലാം ഇന്ന് ജീവിതത്തിലെ ചെറുതും വലുതുമായ സന്തോഷങ്ങളെല്ലാം ആഘോഷിക്കുന്നുവെന്നും അവര്‍ അഭിപ്രയപ്പെട്ടു.
അര്‍ബുദ വിമുക്തരായ കൂടുതല്‍ പേര് തങ്ങളുടെ പോരാട്ടത്തിന്റെയും വിജയത്തിന്റെയും അനുഭവങ്ങള്‍ പങ്ക് വയ്ക്കുന്നത് ആയിരക്കണക്കിനുള്ള അര്‍ബുദ രോഗികള്‍ക്ക് ആത്മവിശ്വാസം നല്‍കുമെന്നും അര്‍ബുദത്തിന് ശേഷവും ഒരു ജീവിതമുണ്ടെന്നും അത് ആഹ്ലാദകരമാകുവാന്‍ സാധിക്കുമെന്നും അവരെ ബോധ്യപ്പെടുത്തുന്നതിന് സഹായകമാകുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
അര്‍ബുദം ഒരു ദുരന്തമായിട്ടാണ് സമൂഹത്തില്‍ ചിത്രീകരിക്കപ്പെട്ടിരിക്കുന്നതെന്നും അതില്‍ നിന്നും വിമുക്തരായവര്‍ക്ക് മുന്നോട്ട് വന്ന് തങ്ങളുടെ കഥകള്‍ പങ്ക് വയ്ക്കുന്നതിന് ധൈര്യം പകരുന്ന രീതിയില്‍ വിവരങ്ങള്‍ കൃത്യമായി അവരിലേക്കെത്തിക്കണമെന്നും സെല്‍ഫ് വി സര്‍വൈവര്‍ സ്റ്റോറീസ് അംഗമായ ഡോ. നളിനി റാവു അഭിപ്രായപ്പെട്ടു. തങ്ങളുടെ കഥകളും പോരാട്ടങ്ങളും പങ്കുവയ്ക്കുന്നത് വഴി മറ്റുള്ളവരെ ശക്തരാക്കുന്നതിന് സഹായകമാകുന്ന അനുയോജ്യമായ വേദിയാണിതെന്നും വ്യക്തമാക്കി.
അര്‍ബുദത്തോട് പോരാടുന്നവര്‍ക്ക് അവബോധം നല്‍കുന്നതിനും അര്‍ബുദ വിമുക്തരെ തങ്ങളുടെ അതിജീവനത്തിന്റെ കഥകള്‍ പങ്ക് വയ്ക്കുന്നതിന് പ്രോത്സാഹിപ്പികുകയുമാണ് പിങ്ക് ഹോപ് ക്യാന്‍സര്‍ പേഷ്യന്റ് സപ്പോര്‍ട്ട് ഗ്രൂപ്പ്, എച്ച് സി ജി എന്നിവര്‍ സഹകരിക്കുന്ന ഈ സംരംഭത്തിലൂടെ ലക്ഷ്യമിടുന്നത്.
അര്‍ബുദത്തോട് പോരാടുന്നവര്‍ക്ക് അവബോധം നല്‍കുന്നതിനും അര്‍ബുദ വിമുക്തരെ തങ്ങളുടെ അതിജീവനത്തിന്റെ കഥകള്‍ പങ്ക് വയ്ക്കുന്നതിന് പ്രോത്സാഹിപ്പികുകയുമാണ് പിങ്ക് ഹോപ് ക്യാന്‍സര്‍ പേഷ്യന്റ് സപ്പോര്‍ട്ട് ഗ്രൂപ്പ്, എച്ച് സി ജി എന്നിവര്‍ സഹകരിക്കുന്ന ഈ സംരംഭത്തിലൂടെ ലക്ഷ്യമിടുന്നത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Self - V Surviver Stories, Kochi, Thiruvananthapuram, News, Technology, Website, Cancer, Family, Women, Health, Health & Fitness, Kerala.
Keywords: Self - V Surviver Stories, Kochi, Thiruvananthapuram, News, Technology, Website, Cancer, Family, Women, Health, Health & Fitness, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.

