Cyber Crime | 15,000 രൂപയ്ക്ക് ഉപഭോക്തൃ ഡാറ്റ ഗുരുഗ്രാം ആസ്ഥാനമായുള്ള വ്യാജ കോള്‍ സെന്ററുകള്‍ക്ക് ജസ്റ്റ് ഡയല്‍ വിറ്റെന്ന് ആരോപണം; നിരവധി പേര്‍ തട്ടിപ്പിനിരയായി

 


ADVERTISEMENT



ന്യൂഡെല്‍ഹി: (www.kvartha.com) ഡിജിറ്റല്‍ പണമിടപാടുകളുടെ കാലത്ത്, സൈബര്‍ കുറ്റകൃത്യങ്ങളും സ്വകാര്യത ലംഘനങ്ങളും ഉപഭോക്താക്കള്‍ക്ക് ഏറ്റവും വലിയ തലവേദനയും ഭീഷണിയും ആണ്. ഡാറ്റാ ദാതാക്കള്‍ ആളുകളുടെ ഡാറ്റ വളരെ ചെറിയ തുകയ്ക്ക് വില്‍ക്കുന്നുണ്ടെന്ന വിവരമാണ് ഏറ്റവും ഒടുവില്‍ പുറത്തുവന്നിരിക്കുന്നത്.
Aster mims 04/11/2022

ഹരിയാന പൊലീസിന്റെ സൈബര്‍ ക്രൈം വിഭാഗം ജസ്റ്റ് ഡയല്‍ പോലുള്ള ഡാറ്റാ ദാതാവ് (Provider) ഡാറ്റ മോഷണം നടത്തിയതായി കണ്ടെത്തി. ആളുകളെക്കുറിച്ചുള്ള വിവരങ്ങള്‍ വ്യാജ കോള്‍ സെന്റര്‍ നടത്തിപ്പുകാര്‍ക്ക് വിറ്റതായാണ് ഇവര്‍ക്കെതിരെ ഉള്ള ആരോപണം.

വ്യക്തിഗത വിവരങ്ങളും ഫോണ്‍ നമ്പറുകളും ഉള്‍പെടെയുള്ള വിവരങ്ങള്‍ പരിശോധന കൂടാതെ വില്‍പന നടത്തിയതോടെ ഇന്‍ഷുറന്‍സ് പോളിസി പുതുക്കാനെന്ന വ്യാജേന 150 ഓളം പേരില്‍ നിന്ന് തട്ടിപ്പുകാര്‍ ലക്ഷക്കണക്കിന് രൂപ കബളിപ്പിച്ചുവെന്നാണ് വിവരം.

ഇന്‍ഷുറന്‍സ് പുതുക്കുന്നതിനായി വ്യാജ കോള്‍ സെന്റര്‍ നടത്തുന്ന രണ്ട് പേരെ ഗുരുഗ്രാം പൊലീസ് പിടികൂടിയതോടെയാണ് ഡാറ്റാ നല്‍കുന്ന ഏജന്‍സികളുടെ പങ്ക് വെളിപ്പെട്ടത്. ഇന്‍ഷുറന്‍സ് നല്‍കാമെന്ന് പറഞ്ഞ് അജ്ഞാതര്‍ 50,000 രൂപ തട്ടിയെടുത്തതായി യുവതി നല്‍കിയ പരാതിയെ തുടര്‍ന്നാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.

Cyber Crime | 15,000 രൂപയ്ക്ക് ഉപഭോക്തൃ ഡാറ്റ ഗുരുഗ്രാം ആസ്ഥാനമായുള്ള വ്യാജ കോള്‍ സെന്ററുകള്‍ക്ക് ജസ്റ്റ് ഡയല്‍ വിറ്റെന്ന് ആരോപണം; നിരവധി പേര്‍ തട്ടിപ്പിനിരയായി


ഡാറ്റ നല്‍കുന്ന ഏജന്‍സികള്‍ക്ക് ഉപയോക്താവിന്റെ പേര്, വിലാസം, ഇ-മെയില്‍, ഫോണ്‍ നമ്പറുകള്‍, ഓന്‍ലൈന്‍ താല്‍പ്പര്യങ്ങള്‍ തുടങ്ങിയ വിവരങ്ങളിലേക്ക് ആക്‌സസ് ഉണ്ടെന്നാണ് പൊലീസ് പറയുന്നത്. ഈ വിവരങ്ങള്‍ ഉപയോക്താക്കളറിയാതെ കോടിക്കണക്കിന് രൂപയ്ക്ക് വിറ്റഴിക്കുന്നു. ചില വ്യാജ ഡാറ്റാ സേവനദാതാക്കള്‍ ആളുകളുടെ സ്വകാര്യത ലംഘിക്കുകയും സൈബര്‍ തട്ടിപ്പിന് ഇരയാകുകയും ചെയ്യുന്നു.

വെറും 15,000 രൂപയ്ക്ക് ജസ്റ്റ് ഡയല്‍ ഉപയോക്തൃ ഡാറ്റ വിറ്റെന്ന് എ സി പി പ്രീത് പാല്‍ സിംഗ് സാംഗ് വാന്‍ പറയുന്നു. ഇത് സംബന്ധിച്ച് ജസ്റ്റ് ഡയലിന് നോടീസ് അയക്കുമെന്നും പൊലീസ് വൃത്തങ്ങള്‍ അറിയിച്ചു.

ഇന്‍ഷുറന്‍സ് തട്ടിപ്പിനെക്കുറിച്ച് അന്വേഷണം നടക്കുന്നതിനിടെ, മറ്റൊരു വ്യാജ കോള്‍ സെന്റര്‍ തട്ടിപ്പ് സംഘത്തെ കഴിഞ്ഞയാഴ്ച ഡെല്‍ഹി പൊലീസിന്റെ സൈബര്‍ ക്രൈം വിഭാഗം പിടികൂടിയിരുന്നു. ജോലി നല്‍കാമെന്ന് പറഞ്ഞ് 100-ഓളം പേരെ കബളിപ്പിച്ച് 30 ലക്ഷം രൂപ തട്ടിയെടുത്ത റാകറ്റില്‍ മൂന്ന് പേര്‍ ഉള്‍പെടെ എട്ട് പേര്‍ അറസ്റ്റിലായി.

രണ്ട് വര്‍ഷമായി കോള്‍ സെന്റര്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നും വ്യക്തികളെ ലക്ഷ്യമിട്ട് ഡാറ്റാ ദാതാവില്‍ നിന്ന് ഉപയോക്തൃ ഡാറ്റ വാങ്ങിയതായും അന്വേഷണത്തില്‍ കണ്ടെത്തി.

ഇത്തരം വഞ്ചനാപരമായ നടപടികള്‍ക്കെതിരെ ജാഗ്രത പാലിക്കണമെന്ന് പൊലീസ് പലതവണ ജനങ്ങളോട് നിര്‍ദേശിച്ചിരുന്നു. ശ്രദ്ധിക്കേണ്ട പ്രധാന കാര്യങ്ങളില്‍ ഇവയാണ്

* SMS വഴിയോ WhatsApp വഴിയോ നിങ്ങള്‍ക്ക് വരുന്ന ഒരു ലിങ്കിലും ക്ലിക് ചെയ്യരുത്

* KYC ആവശ്യപ്പെടുന്ന SMS സന്ദേശങ്ങള്‍ അവഗണിക്കുക അല്ലെങ്കില്‍ ആ SMS കളില്‍ നല്‍കിയിരിക്കുന്ന നമ്പറുകളില്‍ വിളിക്കുക.

* ഫോണ്‍, എസ്എംഎസ് അല്ലെങ്കില്‍ വാട്‌സ് ആപ് വഴി വരുന്ന സന്ദേശങ്ങളില്‍ നല്‍കിയിട്ടുള്ള പേ ടിഎമിലോ ബാങ്ക് അകൗണ്ടിലോ പണം ഇടരുത്.

* OLX  വഴിയോ ഏതെങ്കിലും ഓന്‍ലൈന്‍ ഷോപിംഗ് ആപ് വഴിയോ വാങ്ങലുകള്‍ നടത്തുമ്പോള്‍ പണം അഭ്യര്‍ഥിക്കുക എന്ന ലിങ്ക് ഉപയോഗിക്കരുത്.

* നിങ്ങളുടെ എടിഎം പിന്‍, സിവിവി നമ്പര്‍ എന്നിവ ആരുമായും പങ്കിടരുത്. ഓന്‍ലൈന്‍ ബാങ്കിംഗ് പാസ് വേഡുകള്‍ ഇടയ്ക്കിടെ മാറ്റുക 

* ഗൂഗിള്‍ സെര്‍ചില്‍ കാണിക്കുന്ന കസ്റ്റമര്‍ കെയര്‍ നമ്പറുകള്‍ ഉപയോഗിക്കുന്നത് ഒഴിവാക്കുക.

* വൈദ്യുതി ബന്ധം വിച്ഛേദിക്കപ്പെടുമെന്ന് സന്ദേശം ലഭിച്ചാല്‍, എസ്എംഎസില്‍ ലഭിച്ച നമ്പറില്‍ വിളിക്കരുത്. പകരം, സ്ഥിരീകരിക്കാന്‍ അടുത്തുള്ള വൈദ്യുതി ഓഫീസ് സന്ദര്‍ശിക്കുക.

Keywords:  News,National,India,New Delhi,sales,Allegation,Police,Top-Headlines,Fraud,Cyber Crime,Technology, Just Dial accused of selling user data for mere Rs 15000 to fake Gurugram-based call centres
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia