1000 smart ration shops | ജൂണ്‍ മാസത്തോടെ 1000 സ്മാര്‍ട് റേഷന്‍കടകള്‍ വരും: മന്ത്രി ജി ആര്‍ അനില്‍

 


ADVERTISEMENT

ഇരിട്ടി: (www.kvartha.com) ജൂണ്‍ മാസത്തോടെ ശാസ്ത്രീയമായി നവീകരിച്ച ആയിരം സ്മാര്‍ട് റേഷന്‍കടകള്‍ പ്രവര്‍ത്തനം തുടങ്ങുമെന്ന് ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി അഡ്വ. ജി ആര്‍ അനില്‍. ഭക്ഷ്യപൊതുവിതരണ വകുപ്പിന്റെ കീഴില്‍ ഗോത്രവര്‍ഗ കോളനികളില്‍ ആരംഭിച്ച സഞ്ചരിക്കുന്ന റേഷന്‍കടയുടെ ജില്ലാതല ഉദ്ഘാടനം ഇരിട്ടി കീഴ്പള്ളിയില്‍ നിര്‍വഹിക്കുകയായിരുന്നു മന്ത്രി.
Aster mims 04/11/2022

1000 smart ration shops | ജൂണ്‍ മാസത്തോടെ 1000 സ്മാര്‍ട് റേഷന്‍കടകള്‍ വരും: മന്ത്രി ജി ആര്‍ അനില്‍

ഗ്രാമീണ മേഖലകളിലേക്കടക്കം സ്മാര്‍ട് റേഷന്‍കടകള്‍ വരും. ഒരു പഞ്ചായതില്‍ ഒരു സ്മാര്‍ട് റേഷന്‍കടകള്‍ സ്ഥാപിക്കണമെന്നാണ് സര്‍കാര്‍ ലക്ഷ്യമിടുന്നത്. വിശാലമായ മുറികളില്‍ മെച്ചപ്പെട്ട ഭക്ഷ്യധാന്യങ്ങള്‍ നല്‍കുന്നതോടൊപ്പം എടിഎം, അക്ഷയകേന്ദ്രങ്ങള്‍ പോലുള്ള ജനസേവന കേന്ദ്രങ്ങളും റേഷന്‍കടയിലൊരുക്കുന്നതാണ് സ്മാര്‍ട് റേഷന്‍കട കൊണ്ട് ലക്ഷ്യമിടുന്നതെന്നും മന്ത്രി അനില്‍ പറഞ്ഞു.

സംസ്ഥാനത്തെ ഒരാള്‍ പോലും പട്ടിണി കിടക്കുന്ന സ്ഥിതിയുണ്ടാകരുത് എന്നാണ് സര്‍കാരിന്റെ ലക്ഷ്യം. റേഷന്‍കടകളില്‍ ലഭിക്കുന്ന ഭക്ഷ്യധാന്യങ്ങള്‍ അതാത് പ്രദേശത്തെ ആവശ്യക്കാര്‍ക്ക് അനുസരിച്ച് ക്രമീകരിക്കും.

അര്‍ഹരായവര്‍ക്ക് മുന്‍ഗണനാ റേഷന്‍ കാര്‍ഡുകള്‍ വിതരണം ചെയ്യും. ഇതുവരെ 1,54, 000 മുന്‍ഗണനാ റേഷന്‍ കാര്‍ഡുകള്‍ അര്‍ഹതപ്പെട്ടവര്‍ക്ക് കൈമാറാനായി. 5,625 കുടുംബങ്ങള്‍ക്കു കൂടി മുന്‍ഗണനാ റേഷന്‍ കാര്‍ഡുകള്‍ ഉടന്‍ വിതരണം ചെയ്യുമെന്ന് മന്ത്രി വ്യക്തമാക്കി.

അഡ്വ. സണ്ണി ജോസഫ് എംഎല്‍എ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത് വൈസ് പ്രസിഡന്റ് ബിനോയ് കുര്യന്‍, ഇരിട്ടി ബ്ലോക് പഞ്ചായത് പ്രസിഡന്റ് കെ വേലായുധന്‍, ആറളം പഞ്ചായത് പ്രസിഡന്റ് കെ പി രാജേഷ്, സ്ഥിരം സമിതി അധ്യക്ഷന്‍ ഇ സി രാജു, ബ്ലോക് പഞ്ചായത് അംഗം ശോഭ, വാര്‍ഡ് അംഗം വല്‍സാ ജോസ്, പൊതുവിതരണ ഉപഭോക്തൃകാര്യ കമിഷണര്‍ ഡോ. ഡി സജിത്ത് ബാബു, ജില്ലാ സപ്ലൈ ഓഫിസര്‍ കെ അജിത്കുമാര്‍, വിവിധ രാഷ്ട്രീയ പാര്‍ടി പ്രതിനിധികള്‍ സംസാരിച്ചു.

Keywords: 1000 smart ration shops to come by June: Minister GR Anil, Kannur, News, Minister, Inauguration, Technology, Kerala.




ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia