Hajj | ഹജ്ജ് തീർത്ഥാടനത്തിലെ നിരക്ക് വ്യത്യാസം: കോഴിക്കോട് നിന്നുള്ള 516 പേർക്ക് കണ്ണൂരിൽ സൗകര്യമൊരുക്കിയിട്ടുണ്ടെന്ന് എ പി അബ്ദുല്ലക്കുട്ടി


● കോഴിക്കോടിനെക്കാൾ 40,000 രൂപയുടെ വ്യത്യാസമാണ് കണ്ണൂരിലെ നിരക്ക്.
● 3000-ത്തോളം അപേക്ഷകൾ അധികമായി ലഭിച്ചിട്ടുണ്ട്.
● നറുക്കെടുപ്പിലൂടെ അർഹരായവരെ തിരഞ്ഞെടുക്കും.
കണ്ണൂർ: (KVARTHA) ഈ വർഷത്തെ ഹജ്ജ് തീർത്ഥാടനത്തിന് കോഴിക്കോട് കരിപ്പൂരിൽ നിന്നുള്ള തീർത്ഥാടകരിൽ 516 പേർക്ക് കണ്ണൂരിൽ നിന്ന് പോകാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ടെന്ന് ഹജ്ജ് കമ്മിറ്റി ചെയർമാനും ബിജെപി ദേശീയ ഉപാധ്യക്ഷനുമായ എ പി അബ്ദുല്ലക്കുട്ടി കണ്ണൂരിൽ വാർത്താസമ്മേളനത്തിൽ അറിയിച്ചു
കണ്ണൂരിനെ അപേക്ഷിച്ചു കോഴിക്കോട് നിന്നുള്ള യാത്ര ചെലവ് കൂടുതലാണെന്ന പരാതി പരിഗണിച്ചാണ് ഇത്തരത്തിൽ ഒരു മാറ്റം വരുത്തുന്നതിന് കേന്ദ്ര സർക്കാർ അനുമതി നൽകിയതെന്നും അദ്ദേഹം പറഞ്ഞു
3000 ത്തോളം അപേക്ഷകൾ ഇത്തരത്തിൽ ലഭിച്ചിട്ടുണ്ട് നറുക്കെടുപ്പിലൂടെ ഇത് പരിഗണിക്കുമെന്നും എപി അബ്ദുല്ലക്കുട്ടി കൂട്ടിച്ചേർത്തു.
കോഴിക്കോട 40,000 രൂപയുടെ ചാർജ് വർധനവാണ് കണ്ണുരുമായി താരതമ്യപ്പെടുത്തുമ്പോൾ വരുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
ഈ വാർത്ത ഷെയർ ചെയ്യൂ. നിങ്ങളുടെ അഭിപ്രായങ്ങൾ രേഖപ്പെടുത്തുമല്ലോ?
To address the cost difference in Hajj pilgrimage fares, 516 pilgrims from Kozhikode will be facilitated to depart from Kannur. This decision was made following numerous requests due to the higher travel costs from Kozhikode compared to Kannur.
#HajjPilgrimage #Kannur #Kozhikode #TravelCosts #Abdullakutty #KeralaNews