

-
ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. രാജീവ് ചന്ദ്രശേഖർ അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നു.
-
ക്ഷേത്രത്തിൽ സ്വർണ്ണക്കുടം, നെയ്യമൃത് തുടങ്ങിയ വഴിപാടുകൾ അർപ്പിച്ചു.
-
വൈകുന്നേരം 6:45-ഓടെ അദ്ദേഹം വിമാനത്താവളത്തിലേക്ക് മടങ്ങി.
-
രാത്രി 7:15-ഓടെ അമിത് ഷാ ഡൽഹിയിലേക്ക് യാത്ര തിരിച്ചു.
കണ്ണൂർ: (KVARTHA) കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ തളിപ്പറമ്പ് രാജരാജേശ്വര ക്ഷേത്രത്തിൽ ദർശനം നടത്തി. ശനിയാഴ്ച വൈകുന്നേരം 4:30-ഓടെ തിരുവനന്തപുരത്ത് നിന്ന് പ്രത്യേക വിമാനത്തിൽ മട്ടന്നൂർ കണ്ണൂർ വിമാനത്താവളത്തിലെത്തിയ അദ്ദേഹത്തെ ബിജെപി നേതാക്കളും നൂറുകണക്കിന് പ്രവർത്തകരും ചേർന്ന് ആവേശകരമായി സ്വീകരിച്ചു.
ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. രാജീവ് ചന്ദ്രശേഖർ അമിത് ഷായോടൊപ്പം ഉണ്ടായിരുന്നു. ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് സി. സദാനന്ദൻ മാസ്റ്റർ, ഹിന്ദുഐക്യവേദി സംസ്ഥാന വർക്കിംഗ് പ്രസിഡന്റ് വത്സൻ തില്ലങ്കേരി, ബിജെപി മുൻ ജില്ലാ പ്രസിഡന്റുമാരായ പി. സത്യപ്രകാശൻ മാസ്റ്റർ, എൻ. ഹരിദാസ്, സംസ്ഥാന സമിതിയംഗങ്ങളായ വി.വി. ചന്ദ്രൻ, അഡ്വ. വി. രത്‌നാകരൻ, സൗത്ത് ജില്ലാ പ്രസിഡന്റ് ബിജു ഏളക്കുഴി എന്നിവരുൾപ്പെടെയുള്ള പ്രമുഖ നേതാക്കൾ അദ്ദേഹത്തെ വിമാനത്താവളത്തിൽ സ്വീകരിച്ചു.
തുടർന്ന് കാർ മാർഗം 5:45-ഓടെ ക്ഷേത്രത്തിലെത്തിയ അമിത് ഷായെയും രാജീവ് ചന്ദ്രശേഖറെയും ക്ഷേത്ര അധികാരികളും ബിജെപി സംസ്ഥാന സെക്രട്ടറി കെ. രഞ്ജിത്ത്, കണ്ണൂർ നോർത്ത് ജില്ലാ പ്രസിഡന്റ് കെ.കെ. വിനോദ് കുമാർ, ജില്ലാ ജനറൽ സെക്രട്ടറിമാരായ എ.പി. ഗംഗാധരൻ, അജിത് കുമാർ കരിയിൽ എന്നിവരും ചേർന്ന് സ്വീകരിച്ചു.
ക്ഷേത്രത്തിൽ രാജരാജേശ്വരനെ വണങ്ങിയ അമിത് ഷാ, സ്വർണ്ണക്കുടം, നെയ്യമൃത്, പട്ടം, താലി തുടങ്ങിയ വഴിപാടുകൾ അർപ്പിച്ചു. വൈകുന്നേരം 6:45-ഓടെ അദ്ദേഹം വിമാനത്താവളത്തിലേക്ക് മടങ്ങുകയും രാത്രി 7:15-ഓടെ ഡൽഹിയിലേക്ക് യാത്ര തിരിക്കുകയും ചെയ്തു.
ഈ വാർത്ത നിങ്ങളുടെ സുഹൃത്തുക്കളുമായി പങ്കുവെച്ച് അഭിപ്രായം അറിയിക്കുക.
Article Summary: Amit Shah visits Rajarajeshwara Temple; receives grand welcome in Kannur.
#AmitShah #Kannur #RajarajeshwaraTemple #KeralaPolitics #TempleVisit #BJP