America | ഇനി തുറന്ന യുദ്ധമോ? 'സുഹൃത്തിനെ' സഹായിക്കാൻ അമേരിക്ക മുന്നോട്ട്; ഇസ്രാഈലിൽ യുദ്ധവിമാനങ്ങളും യുദ്ധക്കപ്പലുകളും വിന്യസിക്കും; വിമാനവാഹിനിക്കപ്പലും മിസൈൽ ക്രൂയിസറുമടക്കം മെഡിറ്ററേനിയനിലേക്ക് പുറപ്പെട്ടു
Oct 9, 2023, 10:32 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ടെൽ അവീവ്: (KVARTHA) ഫലസ്തീനുമായുള്ള യുദ്ധത്തിൽ ഇസ്രാഈലിനെ സഹായിക്കാൻ അമേരിക്ക തങ്ങളുടെ യുദ്ധക്കപ്പലുകളും യുദ്ധവിമാനങ്ങളും അയയ്ക്കുമെന്ന് പ്രഖ്യാപിച്ചു. പെന്റഗൺ ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്. മിഡിൽ ഈസ്റ്റിലേക്ക് സൈന്യത്തെ അയക്കുന്നതിനെക്കുറിച്ചും അമേരിക്ക സൂചന നൽകി. ഇസ്രാഈൽ സൈന്യത്തിന് എത്രയും വേഗം സഹായം നൽകുമെന്ന് യുഎസ് പ്രതിരോധ സെക്രട്ടറി ലോയ്ഡ് ഓസ്റ്റിൻ പ്രസ്താവനയിറക്കി. ഇസ്രായേൽ പ്രതിരോധ മന്ത്രി യോവ് ഗാലന്റുമായി അദ്ദേഹം സംസാരിച്ചു.
ഇസ്രാഈലിനെ സഹായിക്കാൻ കിഴക്കൻ മെഡിറ്ററേനിയനിലേക്ക് ഒരു വിമാനവാഹിനിക്കപ്പലും കപ്പലുകളും ജെറ്റുകളും അയയ്‌ക്കുകയാണെന്നും അധിക ഉപകരണങ്ങളും വെടിക്കോപ്പുകളും നൽകുമെന്നും അമേരിക്ക വ്യക്തമാക്കി. യുഎസ്എസ് ജെറാൾഡ് ആർ ഫോർഡ് വിമാനവാഹിനിക്കപ്പൽ, ഒരു മിസൈൽ ക്രൂയിസർ, നാല് മിസൈലുകൾ എന്നിവ കിഴക്കൻ മെഡിറ്ററേനിയനിലേക്ക് പുറപ്പെട്ടിട്ടുണ്ട്. വരും ദിവസങ്ങളിൽ ഇസ്രയേലിലേക്ക് കൂടുതൽ സൈനിക സഹായം അയക്കുമെന്ന് വൈറ്റ് ഹൗസ് പറഞ്ഞു
സൈനിക സഹായം വരാനിരിക്കുന്നുണ്ടെന്നും കൂടുതൽ കാര്യങ്ങൾ പിന്തുടരുമെന്നും ഞായറാഴ്ച രാവിലെ ഇസ്രാഈൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനെ വിളിച്ച് പ്രസിഡന്റ് ജോ ബൈഡൻ ഉറപ്പുനൽകിയ സാഹചര്യത്തിലാണ് ഓസ്റ്റിന്റെ പ്രഖ്യാപനം. തീവ്രവാദത്തിന് ഒരു തരത്തിലും ന്യായീകരണമില്ലെന്നും എല്ലാ രാജ്യങ്ങളും ഇത്തരം ക്രൂരമായ അതിക്രമങ്ങൾക്കെതിരെ ഒറ്റക്കെട്ടായി നിൽക്കണമെന്നും ജോ ബൈഡൻ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. കൂടുതൽ സേനയെ വിന്യസിക്കുന്നത് ഇറാൻ, സിറിയ, അല്ലെങ്കിൽ ഏതെങ്കിലും രാജ്യമോ ഗ്രൂപ്പുകളോ സംഘട്ടനത്തിൽ ചേരുന്നതിൽ നിന്ന് പിന്തിരിപ്പിക്കാൻ ഉദ്ദേശിച്ചുള്ളതാണെന്ന് പെന്റഗൺ അധികൃതർ പറയുന്നു.
Keywords: News, World, Tel Aviv, Israel, Hamas, Palestine, US to provide Israel with weapons, resources as it battles Hamas.
< !- START disable copy paste -->
ഇസ്രാഈലിനെ സഹായിക്കാൻ കിഴക്കൻ മെഡിറ്ററേനിയനിലേക്ക് ഒരു വിമാനവാഹിനിക്കപ്പലും കപ്പലുകളും ജെറ്റുകളും അയയ്‌ക്കുകയാണെന്നും അധിക ഉപകരണങ്ങളും വെടിക്കോപ്പുകളും നൽകുമെന്നും അമേരിക്ക വ്യക്തമാക്കി. യുഎസ്എസ് ജെറാൾഡ് ആർ ഫോർഡ് വിമാനവാഹിനിക്കപ്പൽ, ഒരു മിസൈൽ ക്രൂയിസർ, നാല് മിസൈലുകൾ എന്നിവ കിഴക്കൻ മെഡിറ്ററേനിയനിലേക്ക് പുറപ്പെട്ടിട്ടുണ്ട്. വരും ദിവസങ്ങളിൽ ഇസ്രയേലിലേക്ക് കൂടുതൽ സൈനിക സഹായം അയക്കുമെന്ന് വൈറ്റ് ഹൗസ് പറഞ്ഞു
സൈനിക സഹായം വരാനിരിക്കുന്നുണ്ടെന്നും കൂടുതൽ കാര്യങ്ങൾ പിന്തുടരുമെന്നും ഞായറാഴ്ച രാവിലെ ഇസ്രാഈൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനെ വിളിച്ച് പ്രസിഡന്റ് ജോ ബൈഡൻ ഉറപ്പുനൽകിയ സാഹചര്യത്തിലാണ് ഓസ്റ്റിന്റെ പ്രഖ്യാപനം. തീവ്രവാദത്തിന് ഒരു തരത്തിലും ന്യായീകരണമില്ലെന്നും എല്ലാ രാജ്യങ്ങളും ഇത്തരം ക്രൂരമായ അതിക്രമങ്ങൾക്കെതിരെ ഒറ്റക്കെട്ടായി നിൽക്കണമെന്നും ജോ ബൈഡൻ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. കൂടുതൽ സേനയെ വിന്യസിക്കുന്നത് ഇറാൻ, സിറിയ, അല്ലെങ്കിൽ ഏതെങ്കിലും രാജ്യമോ ഗ്രൂപ്പുകളോ സംഘട്ടനത്തിൽ ചേരുന്നതിൽ നിന്ന് പിന്തിരിപ്പിക്കാൻ ഉദ്ദേശിച്ചുള്ളതാണെന്ന് പെന്റഗൺ അധികൃതർ പറയുന്നു.
Keywords: News, World, Tel Aviv, Israel, Hamas, Palestine, US to provide Israel with weapons, resources as it battles Hamas.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.

