US opposes | ഇന്ത്യയ്ക്ക് ഒപ്പമെന്ന് അമേരിക്ക; അരുണാചൽ പ്രദേശിലെ സ്ഥലങ്ങളുടെ പേര് മാറ്റാനുള്ള ചൈനയുടെ ശ്രമത്തെ ശക്തമായി എതിർത്ത് യുഎസ്

 
Watermark


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

വാഷിംഗ്ടൺ: (www.kvartha.com) ഇന്ത്യയെ പിന്തുണച്ച് തുറന്ന് രംഗത്തെത്തിയ അമേരിക്ക, അരുണാചൽ പ്രദേശിലെ 11 സ്ഥലങ്ങളുടെ പേര് മാറ്റാനുള്ള ചൈനയുടെ ശ്രമത്തെ ശക്തമായി എതിർത്തു. അരുണാചൽ പ്രദേശിനെ ഇന്ത്യയുടെ അവിഭാജ്യ ഘടകമായി അംഗീകരിക്കുന്നുവെന്നും പ്രാദേശിക അവകാശവാദങ്ങൾക്ക് കീഴിൽ പ്രദേശങ്ങളുടെ പേരുമാറ്റാനുള്ള ഏകപക്ഷീയമായ ശ്രമത്തെ ശക്തമായി എതിർക്കുന്നതായും യുഎസ് വ്യക്തമാക്കി.

US opposes | ഇന്ത്യയ്ക്ക് ഒപ്പമെന്ന് അമേരിക്ക; അരുണാചൽ പ്രദേശിലെ സ്ഥലങ്ങളുടെ പേര് മാറ്റാനുള്ള ചൈനയുടെ ശ്രമത്തെ ശക്തമായി എതിർത്ത് യുഎസ്

ഞായറാഴ്ച ചൈനയിലെ സിവിൽ അഫയേഴ്സ് മന്ത്രാലയം അരുണാചൽ പ്രദേശിലെ 11 സ്ഥലങ്ങളുടെ പേരുകൾ മാറ്റി പട്ടിക പുറത്തിറക്കിയതിന് പിന്നാലെയാണ് അമേരിക്കയുടെ പ്രതികരണം. അഞ്ച് മലകളുടെയും രണ്ട് നദികളുടെയും രണ്ട് ജനവാസ മേഖലയുടെയും പേര് മാറ്റിയെന്നാണ് ചൈനയുടെ വാദം. ഇന്ത്യയുടെ ഭാഗമായ അരുണാചല്‍പ്രദേശ് സൗത്ത് ടിബറ്റ് ആണെന്ന വാദം ഉന്നയിച്ചാണ് നടപടി.

ചൈനയുടെ നടപടിക്കെതിരെ രൂക്ഷ വിമർശനമാണ് അമേരിക്ക ഉയർത്തിയത്. 'അരുണാചൽ പ്രദേശ് ഇന്ത്യയുടെ അവിഭാജ്യ ഘടകമായി വളരെക്കാലമായി യുഎസ് ആ പ്രദേശത്തെ അംഗീകരിക്കുന്നു. പ്രദേശങ്ങളുടെ പേരുമാറ്റി പ്രാദേശിക അവകാശവാദങ്ങൾ ഉയർത്താനുള്ള ഏകപക്ഷീയമായ ശ്രമങ്ങളെ ഞങ്ങൾ ശക്തമായി എതിർക്കുന്നു', വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരിൻ ജീൻ-പിയറി പറഞ്ഞു.

എന്താണ് അരുണാചൽ പ്രശ്നം?

ഇന്ത്യയും ചൈനയും തമ്മിലുള്ള അതിർത്തി തർക്കം വർഷങ്ങളായി തുടരുകയാണ്. ഇന്ത്യയിൽ ചൈന തങ്ങളുടേതെന്ന് അവകാശപ്പെടുന്ന നിരവധി മേഖലകളുണ്ട്. ഇവയിലൊന്നാണ് അരുണാചൽ പ്രദേശ്, ഇത് ഇന്ത്യയുടെ 24-ാമത്തെ സംസ്ഥാനവും ഭൂമിശാസ്ത്രപരമായി വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ ഏറ്റവും വലിയ സംസ്ഥാനവുമാണ്. വർഷങ്ങളായി ചൈന ഇതിന് പിന്നിലാണ്. അരുണാചലിനെ ചൈന തങ്ങളുടെ പ്രദേശമായി കണക്കാക്കുന്നു. ദക്ഷിണ ടിബറ്റ് എന്നാണ് അരുണാചൽ പ്രദേശിനെ ചൈന വിശേഷിപ്പിക്കുന്നത്. ടിബറ്റും വർഷങ്ങൾക്ക് മുമ്പ് സ്വയം സ്വതന്ത്ര രാഷ്ട്രമായി പ്രഖ്യാപിച്ചിരുന്നുവെങ്കിലും ചൈന അത് അംഗീകരിക്കുന്നില്ല.

Keywords: Washington, America, China, World, International, News, India, List, River, Top-Headlines,  US 'strongly oppose' China's attempt to rename places in Arunachal Pradesh.
Aster mims 04/11/2022 < !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia
// watermark script