America Cautions | സവാഹിരിയുടെ മരണത്തിന് പ്രതികാരം ചെയ്യാന്‍ അല്‍ ഖ്വയ്ദയ്ക്ക് കഴിയും; പൗരന്മാര്‍ക്ക് മുന്നറിയിപ്പ് നല്‍കി അമേരിക

 



വാഷിംഗ്ടന്‍: (www.kvartha.com) അല്‍ ഖ്വയ്ദ തലവന്‍ അയ്മാന്‍ അല്‍ സവാഹിരി കൊല്ലപ്പെട്ടതിന് ശേഷം അമേരിക ജാഗ്രതയിലാണ്. ഇത് സംബന്ധിച്ച് ബുധനാഴ്ച പൗരന്മാര്‍ക്ക് നിര്‍ദേശം നല്‍കി. വിദേശ യാത്രകളില്‍ ജാഗ്രത പുലര്‍ത്താനും സാഹചര്യങ്ങള്‍ക്കനുസരിച്ച് ഇടപെടണമെന്നും പൗരന്മാരോട് ആവശ്യപ്പെടുന്നു. ഇത് സംബന്ധിച്ച് യുഎസ് സര്‍കാരും നോടീസ് നല്‍കിയിട്ടുണ്ട്.

2022 ജൂലൈ 31 ന് യുഎസ് സേന അഫ്ഗാനിസ്താനില്‍ പ്രവേശിച്ച് അല്‍ ഖ്വയ്ദ തലവന്‍ അയ്മാന്‍ അല്‍ സവാഹിരിയെ വ്യോമാക്രമണത്തിലൂടെ വധിച്ചതായി നോടീസ് പറയുന്നു. അത്തരമൊരു സാഹചര്യത്തില്‍, തീവ്രവാദികള്‍ക്കും അല്‍ ഖ്വയ്ദയുടെ പിന്തുണക്കാര്‍ക്കും പ്രതികാരത്തിനായി അമേരികന്‍ പൗരന്മാരെ ആക്രമിക്കാന്‍ കഴിയും. ഒരു മുന്നറിയിപ്പുമില്ലാതെ പെട്ടെന്നാണ് ഭീകരാക്രമണങ്ങള്‍ ഉണ്ടാകുന്നത്. അതുകൊണ്ട് നിങ്ങള്‍ ശ്രദ്ധിക്കണം.
 
America Cautions | സവാഹിരിയുടെ മരണത്തിന് പ്രതികാരം ചെയ്യാന്‍ അല്‍ ഖ്വയ്ദയ്ക്ക് കഴിയും; പൗരന്മാര്‍ക്ക് മുന്നറിയിപ്പ് നല്‍കി അമേരിക


കാബൂളില്‍ ഒളിച്ചിരുന്ന സവാഹിരിയെ മിസൈല്‍ ഉപയോഗിച്ച് വധിച്ചതായി ചൊവ്വാഴ്ച അമേരിക അവകാശപ്പെട്ടിരുന്നു. പിന്നീട് മറ്റ് മാധ്യമങ്ങളിലൂടെ ഇക്കാര്യം സ്ഥിരീകരിച്ചു. സവാഹിരി ഒളിച്ചിരുന്ന വീടിന് നേരെ അമേരികന്‍ സൈന്യം നിരവധി റോകറ്റുകളും ബോംബുകളും വര്‍ഷിച്ചു. അതിനുശേഷം അദ്ദേഹം മരിച്ചു. 

താലിബാന്‍ അധികാരത്തില്‍ വന്നയുടന്‍ സവാഹിരി പാകിസ്താന്‍ വിട്ട് അഫ്ഗാനിസ്താനില്‍ എത്തിയതായി പറയപ്പെടുന്നു. സവാഹരി അമേരികയുടെ റഡാറില്‍ വരാനുള്ള പ്രധാന കാരണങ്ങളിലൊന്ന് ബാല്‍കണിയില്‍ നില്‍ക്കുന്ന ഒരു ശീലമായിരുന്നു. ഇത് മനസിലാക്കിയ ശേഷം പൂര്‍ണ ആസൂത്രണത്തോടെ അവിടെയെത്തിയ അമേരികന്‍ സൈന്യം രഹസ്യമായാണ് ഓപറേഷന്‍ നടത്തിയത്.

Keywords:  News,World,international,Washington,America,Alerts,Death,Travel, US cautions its citizens to maintain a high level of vigilance while travelling abroad
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia