'ട്രാന്‍സ് വുമണ്‍' സ്ത്രീകളെല്ലന്ന് യു കെ സുപ്രീം കോടതിയുടെ സുപ്രധാന വിധി


● 2018-ൽ സ്കോട്ടിഷ് സാമൂഹ്യ പ്രവർത്തകരാണ് വാദം ഉന്നയിച്ചത്.
● നിലവിലെ മാർഗ്ഗനിർദ്ദേശങ്ങളിൽ മാറ്റം വരുത്താൻ കോടതി നിർദ്ദേശം.
● വിധി സമൂഹത്തിന് വ്യക്തത നൽകിയെന്ന് ലേബർ പാർട്ടി.
● ജൈവശാസ്ത്രപരമായ സ്ത്രീകൾക്കുള്ള അവകാശങ്ങൾ ട്രാൻസ് സ്ത്രീകൾക്ക് നൽകിയാൽ പ്രസവാവധി പോലുള്ളവ നൽകേണ്ടിവരും.
● വിധി സ്ത്രീകൾക്കും സേവനദാതാക്കൾക്കും വ്യക്തത നൽകുന്നു.
ലണ്ടൻ: (KVARTHA) ട്രാൻസ് വുമൺ (ഭിന്നലിംഗ സ്ത്രീകൾ) ആയവരെ സ്ത്രീകളായി കണക്കാക്കാനാവില്ലെന്ന് യു.കെയിലെ പരമോന്നത കോടതി വിധിച്ചു. 'സ്ത്രീ' എന്ന നിയമപരമായ നിർവചനത്തിൽ നിന്ന് ട്രാൻസ് സ്ത്രീകളെ ഒഴിവാക്കുകയാണെന്നും കോടതി പ്രസ്താവിച്ചു.
തുല്യതാ നിയമനിർമാണത്തിലെ സ്ത്രീ എന്നതിന്റെ നിർവചനം 'ജൈവിക സ്ത്രീയെയും ജൈവിക ലൈംഗികതയെയും' ആണ് സൂചിപ്പിക്കുന്നതെന്ന് സുപ്രീം കോടതി ഏകകണ്ഠമായി വിധിച്ചു. ഈ കോടതിവിധി ലിംഗവിവേചനത്തെ പിന്തുണയ്ക്കുന്നവർക്കിടയിൽ വലിയ ചർച്ചകൾക്ക് വഴി തെളിയിച്ചിട്ടുണ്ട്.
ഒരാളുടെ സ്ത്രീ ലിംഗത്തിന് നിയമപരമായ അംഗീകാരം നൽകുന്ന ലിംഗതിരിച്ചറിയൽ സർട്ടിഫിക്കറ്റ് (GRC) കൈവശമുള്ള ട്രാൻസ് സ്ത്രീകൾ 2010-ലെ രാജ്യത്തിന്റെ സമത്വ നിയമം അനുസരിച്ച് ഒരു സ്ത്രീ എന്ന നിലയിൽ സംരക്ഷിക്കപ്പെടുന്നുണ്ടോ എന്ന വിഷയത്തെ അടിസ്ഥാനമാക്കിയാണ് കേസ് കോടതിയിൽ എത്തിയത്.
2018-ൽ സ്കോട്ട്ലൻഡിലെ ചില സാമൂഹ്യ പ്രവർത്തകർ, ജനനസമയത്ത് സ്ത്രീകളായവർക്ക് മാത്രമേ അതുമായി ബന്ധപ്പെട്ട അവകാശങ്ങൾ നൽകാവൂ എന്ന് വാദിച്ചു. എന്നാൽ ജിആർസി ഉള്ള ഒരു ട്രാൻസ് സ്ത്രീ നിയമപരമായി സ്ത്രീയാണെന്നും അതിനാൽ അതേ നിയമപരമായ സംരക്ഷണം അവർക്ക് നൽകണമെന്നും സ്കോട്ടിഷ് സർക്കാർ അഭിപ്രായപ്പെട്ടു. ഇതിനെ തുടർന്നാണ് കേസ് കോടതിയിലേക്ക് എത്തിയത്.
പുതിയ വിധിന്യായത്തിന്റെ അടിസ്ഥാനത്തിൽ നിലവിലുള്ള മാർഗ്ഗനിർദ്ദേശങ്ങളിൽ മാറ്റങ്ങൾ വരുത്താൻ കോടതി സർക്കാരിനോട് ആവശ്യപ്പെട്ടു. കോടതിവിധി സമൂഹത്തിന് വ്യക്തതയും ആത്മവിശ്വാസവും നൽകിയതായി ഭരണകക്ഷിയായ ലേബർ പാർട്ടി അഭിപ്രായപ്പെട്ടു.
തുല്യതാ നിയമപ്രകാരം ജിആർസി കൈവശമുള്ള ട്രാൻസ്ജെൻഡർ സ്ത്രീകൾക്ക് ജൈവശാസ്ത്രപരമായി സ്ത്രീകൾക്കുള്ള അവകാശങ്ങൾ നൽകിയാൽ ഗർഭധാരണവും പ്രസവാവധിയും ഉൾപ്പെടെയുള്ള അവകാശങ്ങൾ നൽകേണ്ടിവരുമെന്ന് കോടതി ചൂണ്ടിക്കാട്ടി.
ഈ വിധി സ്ത്രീകൾക്കും ആശുപത്രികൾ, അഭയകേന്ദ്രങ്ങൾ, സ്പോർട്സ് ക്ലബ്ബുകൾ തുടങ്ങിയ സേവനദാതാക്കൾക്കും വ്യക്തത നൽകുന്നുവെന്നും കോടതി അഭിപ്രായപ്പെട്ടു.
ഈ വാർത്തയെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങൾ പങ്കുവെക്കുക.
The UK Supreme Court has ruled that trans women cannot be legally defined as women, stating that the definition of 'woman' in equality law refers to biological. The case centered on whether trans women with a Gender Recognition Certificate (GRC) are protected as women under the 2010 Equality Act.
#TransWomen #UKSupremeCourt #GenderRecognition #EqualityAct #LGBTQ #LegalRuling