Crisis | അമേരിക്കയിൽ വളർന്നു വന്ന ലക്ഷകണക്കിന് ഇന്ത്യൻ കുട്ടികൾ നാടുകടത്തൽ ഭീഷണിയിൽ; കാരണമിതാണ്!

 
Crisis

Representational Image Generated by Meta AI

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

പ്രശ്നത്തിന് പരിഹാരം കാണാൻ നിയമനിർമ്മാണ നടപടികൾ ആവശ്യമാണെന്ന് വൈറ്റ് ഹൗസ് ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാൽ റിപ്പബ്ലിക്കൻ പാർട്ടിയുടെ എതിർപ്പുമൂലം ഇതുവരെ നടപടിയായിട്ടില്ല

വാഷിംഗ്ടൺ: (KVARTHA) അമേരിക്കയിൽ വളർന്നു വന്ന ലക്ഷക്കണക്കിന് ഇന്ത്യൻ കുട്ടികൾ ഇന്ന് ഒരു വലിയ പ്രതിസന്ധി നേരിടുകയാണ്. 21 വയസ് പൂർത്തിയാകുന്നതോടെ അവർക്ക് അമേരിക്കയിൽ തുടരാൻ അനുമതി നഷ്ടപ്പെടുന്നതാണ് ഈ പ്രശ്നം. താത്കാലിക തൊഴിൽ വിസയിൽ വന്ന മാതാപിതാക്കളുടെ കൂടെ അമേരിക്കയിലെത്തിയ ഇവർ, അമേരിക്കൻ വിദ്യാഭാസം നേടി, അവിടെത്തന്നെ വളർന്നു. എന്നാൽ നിയമപരമായ തടസങ്ങൾ കാരണം, തങ്ങളുടെ സ്വന്തം രാജ്യമായി കരുതുന്ന അമേരിക്കയിൽ തുടരാൻ കഴിയാതെ വരുന്ന അവസ്ഥയാണ് ഇവർക്ക്.

Aster mims 04/11/2022

അമേരിക്കൻ ഇമിഗ്രേഷൻ നിയമപ്രകാരം, 21 വയസിന് താഴെയുള്ള വിവാഹിതരായ കുട്ടികൾക്ക് മാത്രമേ മാതാപിതാക്കളുടെ ആശ്രിതത്വം ലഭിക്കൂ. 21 വയസ് പൂർത്തിയാകുന്നതോടെ ഈ ആശ്രിതത്വം നഷ്ടപ്പെടും. ഇത് 'ഏജിംഗ് ഔട്ട്' എന്നാണ് അറിയപ്പെടുന്നത്. നാഷണൽ ഫൗണ്ടേഷൻ ഫോർ അമേരിക്കൻ പോളിസി (എൻഎഫ്എപി) നടത്തിയ പഠനപ്രകാരം, 12 ലക്ഷത്തിലധികം ഇന്ത്യക്കാർ ഗ്രീൻ കാർഡിനായി കാത്തിരിക്കുകയാണ്. ഇതിൽ ലക്ഷക്കണക്കിന് കുട്ടികൾക്ക് 21 വയസ് പൂർത്തിയാകുന്നതോടെ നാടുകടത്തൽ ഭീഷണിയുണ്ട്. 

ഈ പ്രശ്നത്തിന് പരിഹാരം കാണാൻ നിയമനിർമ്മാണ നടപടികൾ ആവശ്യമാണെന്ന് വൈറ്റ് ഹൗസ് ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാൽ റിപ്പബ്ലിക്കൻ പാർട്ടിയുടെ എതിർപ്പുമൂലം ഇതുവരെ നടപടിയായിട്ടില്ല. അമേരിക്കയിൽ വളർന്നുവന്ന ഇത്തരം കുട്ടികളെ രാജ്യം വിടാൻ നിർബന്ധിക്കുന്നത് മനുഷ്യത്വവിരുദ്ധമാണെന്നും കുടുംബങ്ങളെ തകർക്കുന്നതിനു തുല്യമാണെന്നും സാമൂഹിക പ്രവർത്തകർ ആരോപിക്കുന്നു. ഈ വിഷയത്തിൽ അടിയന്തരമായ നടപടികൾ ആവശ്യമാണെന്നും ഇത് ലക്ഷക്കണക്കിന് ജീവിതങ്ങളെ ബാധിക്കുമെന്നുമാണ് വിവിധ കോണുകളിൽ നിന്ന് ഉയരുന്ന ആവശ്യം.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia