ശവപ്പെട്ടികളില്‍ പുതപ്പിച്ച് യുഎസ്, നാറ്റോ പതാകകള്‍; യുഎസ് പിന്‍മാറ്റം ആഘോഷിച്ച് താലിബാന്‍ അനുഭാവികള്‍, ചിത്രങ്ങള്‍ പുറത്തുവന്നു

 
Watermark


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT


കാബൂള്‍: (www.kvartha.com 01.08.2021) തിങ്കളാഴ്ച കാബൂള്‍ സമയം അര്‍ധരാത്രിക്ക് ഒരു മിനിറ്റ് മുമ്പ് ഹാമിദ് കര്‍സായി രാജ്യാന്തര വിമാനത്താവളത്തില്‍നിന്ന് യുഎസ് വ്യോമസേനയുടെ സി-17 വിമാനം അവസാന സൈനികനെയും വഹിച്ച് മടങ്ങിയതോടെ അഫ്ഗാനിസ്ഥാനിലെ യുഎസ് പിന്‍മാറ്റം ആഘോഷിച്ച് താലിബാന്‍ അനുഭാവികള്‍. ഇതോടെ കാബൂള്‍ വിമാനത്താവളം പൂര്‍ണമായും താലിബാന്റെ നിയന്ത്രണത്തിലായി.
Aster mims 04/11/2022

നഗരത്തില്‍ വെടിപൊട്ടിച്ചായിരുന്നു അര്‍ധരാത്രിക്കുശേഷം പുലര്‍ച്ചെവരെ നീണ്ട ആഘോഷം. കിഴക്കന്‍ നഗരമായ കോസ്റ്റില്‍ യുഎസ്, നാറ്റോ പതാകകള്‍ പുതപ്പിച്ച ശവപ്പെട്ടിയുമായായിരുന്നു ആഘോഷങ്ങള്‍. ബ്രിടന്‍, ഫ്രാന്‍സ് രാജ്യങ്ങളുടെ പതാകകള്‍ പുതപ്പിച്ച ശവപ്പെട്ടിയുമായി തോക്കുകളും താലിബാന്‍ പതാകയും മുകളിലേക്കുയര്‍ത്തി ആള്‍ക്കൂട്ടം തെരുവില്‍ നില്‍ക്കുന്ന ചിത്രങ്ങള്‍ പുറത്തുവന്നു. 

ശവപ്പെട്ടികളില്‍ പുതപ്പിച്ച് യുഎസ്, നാറ്റോ പതാകകള്‍; യുഎസ് പിന്‍മാറ്റം ആഘോഷിച്ച് താലിബാന്‍ അനുഭാവികള്‍, ചിത്രങ്ങള്‍ പുറത്തുവന്നു


'ഓഗസ്റ്റ് 31 ഞങ്ങളുടെ സ്വാതന്ത്ര്യ ദിനമാണ്. ഈ ദിവസമാണ് അമേരികന്‍, നാറ്റോ സേനകള്‍ അഫ്ഗാനിസ്ഥാനില്‍നിന്നു പോയത്' താലിബാന്‍ അംഗം ക്വരി സയീദ് ഖോസ്തി ഒരു പ്രാദേശിക ചാനലിനോടു പറഞ്ഞു. കാബൂളില്‍ ആഘോഷങ്ങളുടെ ഭാഗമായി ചിലര്‍ ആകാശത്തേക്കു വെടിവയ്ക്കുന്ന വിഡിയോ ദൃശ്യവും പുറത്തുവന്നു. 

ആഗസ്റ്റ് 31നകം എല്ലാ സൈനികരെയും പിന്‍വലിക്കുമെന്ന് പ്രസിഡന്റ് ജോ ബൈഡന്‍ നടത്തിയ പ്രഖ്യാപനമാണ് ഇതോടെ പൂര്‍ത്തീകരിച്ചത്. കടുത്ത സുരക്ഷാ ഭീഷണിക്കിടെ അതിവേഗത്തിലായിരുന്നു ഒഴിപ്പിക്കല്‍. കാബൂള്‍ വിമാനത്താവളത്തിലും പരിസരങ്ങളിലും രണ്ടു തവണ ആക്രമണം നടന്നു. നിരവധി പേര്‍ക്ക് ജീവന്‍ നഷ്ടമായി. എന്നിട്ടും പിന്മാറ്റം പൂര്‍ത്തിയാക്കാനായത് സന്തോഷകരമാണെന്ന് യുഎസ് പറയുന്നു. 

Keywords:  News, World, International, Afghanistan, Kabul, USA, Flight, Trending, Taliban supporters hold mock US funeral as troops leave Afghanistan
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia