Memorial | ഷെയ്ഖ് ഹസീനയുടെ കൊട്ടാരം മ്യൂസിയമാകുന്നു: വിപ്ലവത്തിന്റെ സ്മാരകം
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
● 'മ്യൂസിയത്തിന്റെ നിർമ്മാണം ഡിസംബറോടെ ആരംഭിക്കും'
● 'മ്യൂസിയം രാജ്യത്തിന്റെ ജനാധിപത്യത്തിന്റെ പ്രാധാന്യത്തെക്കുറിച്ചും ഓർമ്മിപ്പിക്കും'
ബംഗ്ലാദേശ്: (KVARTHA) മുൻ ബംഗ്ലാദേശ് പ്രധാനമന്ത്രിയായിരുന്ന ഷെയ്ഖ് ഹസീനയുടെ ആഡംബര കൊട്ടാരം ഇനി മ്യൂസിയമായി മാറും. ബംഗ്ലാദേശിലെ ഇടക്കാല സർക്കാരിന്റെ മുഖ്യ ഉപദേശകനും നൊബേൽ സമ്മാന ജേതാവുമായ മുഹമ്മദ് യൂനുസ്, പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയിൽ നടത്തിയ സന്ദർശനത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കവെയാണ് ഈ പ്രഖ്യാപനം നടത്തിയത്.
ഷെയ്ഖ് ഹസീനയുടെ ദുർഭരണത്തെയും അവരെ അധികാരത്തിൽ നിന്ന് പുറത്താക്കിയ ജനകീയ പ്രക്ഷോഭത്തെയും ഓർമ്മിപ്പിക്കുന്നതായിരിക്കും ഈ മ്യൂസിയം എന്ന് മുഹമ്മദ് യൂനുസ് പറഞ്ഞു. ഷെയ്ഖ് ഹസീനയുടെ 15 വർഷത്തെ ഭരണകാലത്ത് വ്യാപകമായ മനുഷ്യാവകാശ ലംഘനങ്ങൾ നടന്നതായി ആരോപിക്കപ്പെടുന്നു. വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ നടന്ന പ്രക്ഷോഭത്തെ തുടർന്ന് ഓഗസ്റ്റ് 5 ന് ഷെയ്ഖ് ഹസീന ഭരണത്തിൽ നിന്ന് പുറത്താക്കപ്പെട്ടു. അതിനുശേഷം രാജ്യത്ത് വ്യാപകമായ അക്രമം പൊട്ടിപ്പുറപ്പെട്ടു. അവരുടെ പോലീസ് രാജ്യത്തുള്ള നിരവധി പ്രക്ഷേപകരെ ക്രൂരമായി അടിച്ചമർത്തുകയും ചെയ്തിരുന്നു.പ്രക്ഷോഭം ശക്തമായതോടെ ഹെലികോപ്റ്റർ ഉപയോഗിച്ച് ഇന്ത്യയിലേക്ക് രക്ഷപ്പെടുകയായിരുന്നെന്നാണ് റിപ്പോർട്ട്. കൂട്ടതടങ്കൽ, നിയമവിരുദ്ധ കൊലപാതകം തുടങ്ങിയ മനുഷ്യാവകാശ ലംഘനങ്ങൾ വ്യാപകമായതോടെ ബംഗ്ലാദേശിൽ കലാപം പൊട്ടിപ്പുറപ്പെട്ടു. ഷെയ്ഖ് ഹസീനയ്ക്കെതിരെ ബംഗ്ലാദേശ് കോടതി അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചു. തുടർന്നുണ്ടായ കലാപത്തിൽ 700-ലധികം പേർ കൊല്ലപ്പെടുകയും പോലീസിന്റെ ക്രൂരമായ അടിച്ചമർത്തൽ നേരിടുകയും ചെയ്തു.
അവസാനം അധികാരം നഷ്ടപ്പെട്ടതോടെ ആയിരക്കണക്കിന് ആളുകൾ ഷെയ്ഖ് ഹസീനയുടെ വസതിയിൽ അതിക്രമിച്ചുകയറി. വീട്ടിലുണ്ടായിരുന്ന സാധനങ്ങൾ കൊള്ളയടിക്കപ്പെട്ടു എന്ന വാർത്തകളും പുറത്തുവന്നു. ബംഗ്ലാദേശിന്റെ സ്വാതന്ത്ര്യ സമര നായകനായ ഷെയ്ഖ് മുജീബുർ റഹ്മാന്റെ വീട് കൂടിയായിരുന്നു ഷെയ്ഖ് ഹസീനയുടെ വസതി.
ബംഗ്ലാദേശിന്റെ ആദ്യ പ്രസിഡന്റ് ഷെയ്ഖ് മുജീബുർ റഹ്മാന്റെ വീട് കൂടിയായിരുന്നു ഇത്. ഈ കൊട്ടാരത്തിൽ വച്ച് ഷെയ്ഖ് ഹസീന നിരവധി രാഷ്ട്രീയ എതിരാളികളെ തടവിലാക്കുകയും കൊലപാതകങ്ങൾ ഉൾപ്പെടെ നിരവധി നിയമവിരുദ്ധ പ്രവർത്തനങ്ങൾ നടത്തുകയും ചെയ്തിരുന്നതായാണ് റിപ്പോർട്ട്.
യൂനസിന്റെ മീഡിയ ഉദ്യോഗസ്ഥൻ അപൂർബ ജഹാംഗീർ നൽകിയ വിവരമനുസരിച്ച്, മ്യൂസിയത്തിന്റെ നിർമ്മാണം ഡിസംബറോടെ ആരംഭിക്കും. ഷെയ്ഖ് ഹസീനയുടെ ഭരണകാലത്തെ ദുരനുഭവങ്ങളെ ഓർമ്മിപ്പിക്കുന്ന വിധത്തിലാണ് മ്യൂസിയം ഒരുക്കുന്നത്. ഈ മ്യൂസിയം ബംഗ്ലാദേശിന്റെ ചരിത്രത്തിലെ ഒരു കറുത്ത അധ്യായത്തെ ഓർമ്മിപ്പിക്കുന്നതോടൊപ്പം രാജ്യത്തിന്റെ ജനാധിപത്യത്തിന്റെ പ്രാധാന്യത്തെക്കുറിച്ചും ഓർമ്മിപ്പിക്കുമെന്നു മുഹമ്മദ് യൂനുസ് അറിയിച്ചു.
#SheikhHasina #BangladeshMuseum #RevolutionMemorial #HumanRights #Democracy
