'പ്രതിരോധത്തിനായി കൂടുതല്‍ പണം ചിലവഴിക്കണം'; വരാനിരിക്കുന്ന പകര്‍ചവ്യാധികള്‍ കോവിഡിനേക്കാള്‍ തീവ്രമാകുമെന്ന മുന്നറിയിപ്പുമായി പ്രഫ.ഡാമേ സാറാഹ് ഗില്‍ബെര്‍ട്
Dec 6, 2021, 11:31 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
വാഷിങ്ടണ്‍: (www.kvartha.com 06.12.2021) കോവിഡിനേക്കാള്‍ തീവ്രമാകുന്ന പകര്‍ചവ്യാധികളാണ് വരാനിരിക്കുന്നതെന്ന മുന്നറിയിപ്പുമായി ആരോഗ്യവിദഗ്ധ. ഒക്‌സ്‌ഫെഡ്-ആസ്ട്രസെനിക വാക്‌സിന്റെ പിന്നില്‍ പ്രവര്‍ത്തിച്ച ശാസ്ത്രജ്ഞരില്‍ ഒരാളായ പ്രഫ.ഡാമേ സാറാഹ് ഗില്‍ബെര്‍ടാണ് മുന്നറിയിപ്പുമായി രംഗത്തെത്തിയത്.

ഇതിലും രൂക്ഷമായ ആക്രമണം നാം നേരിടേണ്ടി വരുമെന്നതാണ് സത്യം. കോവിഡിനേക്കാളും വേഗത്തില്‍ പടരുന്ന തീവ്രമായ വൈറസുകളേയാവും ഇനി നേരിടേണ്ടി വരിക. ഇനിയും അത്തരമൊരു സാഹചര്യത്തിലൂടെ കടന്നു പോകാന്‍ നമുക്കാവില്ല. പകര്‍ചവ്യാധി പ്രതിരോധത്തിനായി കൂടുതല്‍ പണം ചിലവഴിക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു.
നമ്മുടെ ജീവിതത്തേയും ജീവനോപാധികളേയും വൈറസ് ആക്രമിക്കുന്ന അവസാന സംഭവമായിരിക്കില്ല കോവിഡ്. ഒമിക്രോണ്‍ വകഭേദത്തിനെതിരെ നിലവിലുള്ള വാക്‌സിനുകള്‍ക്ക് ഫലപ്രാപ്തി കുറവായിരിക്കുമെന്നും അവര്‍ പറഞ്ഞു.
എങ്കിലും പകര്‍ചവ്യാധികളുടെ മുന്നൊരുക്കത്തിനായി ഇപ്പോഴും നാം ഫന്‍ഡ് ചിലവഴിക്കുന്നില്ലെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. ഒമിക്രോണിനെ കുറിച്ചുള്ള കൂടുതല്‍ പഠനഫലങ്ങള്‍ പുറത്ത് വരുന്നതുവരെ ജനം ജാഗ്രത പാലിക്കണമെന്നും സാറാഹ് ഗില്‍ബെര്‍ട് ആവശ്യപ്പെട്ടു.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.